Pages

Wednesday, March 31, 2010

വിവാഹ രജിസ്ട്രേഷന്‍ എന്ന പീഡനം
സര്‍ക്കാരിണ്റ്റെ വിവാഹ രജിസ്ട്രേഷന്‍ നിയമം അക്ഷരാര്‍ത്ഥത്തില്‍ പൊതുജനങ്ങള്‍ക്ക്‌ പീഡനമായി ഭവിച്ചിരിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച സര്‍ക്കാര്‍ ചട്ടം കേരള രജിസ്ട്രേഷന്‍ ഓഫ്‌ മാര്യേജസ്‌ (കോമണ്‍) സര്‍ക്കാര്‍ പുറത്തിറക്കിയത്‌ ൨൦൦൮ ഫെബ്രുവരി ൨൯-ന്‌ ആയിരുന്നു. ഈ നിയമം വന്നതിന്‌ ശേഷമുള്ള എല്ലാ വിവാഹങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തുവരുന്നുമുണ്ട്‌. എന്നാല്‍ നിയമം പ്രാബല്യത്തില്‍ വരുംമുമ്പ്‌ നടന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന്‌ നിര്‍ബന്ധമില്ല എന്ന്‌ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പറയുന്നുണ്ടെങ്കിലും ൨൦൦൮ ഫെബ്രുവരി ൨൯-ന്‌ മുമ്പ്‌ വിവാഹിതരായ ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ൨൫൦ രൂപ പിഴയൊടുക്കണമെന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്നു. ഈ ഇരട്ടത്താപ്പാണ്‌ മനസ്സിലാവാത്തത്‌. പുറമെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ എത്തുന്ന പ്രായമായ ദമ്പതികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ വേറെയും. വാര്‍ദ്ധക്യകാലത്ത്‌ സ്വസ്ഥമായി കഴിയേണ്ട ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ സര്‍ക്കാര്‍ അറിഞ്ഞ്‌ നല്‍കുന്ന പീഡനവുംകൂടിയാണിത്‌. കല്യാണം കഴിഞ്ഞ്‌ ഇരുപതും മുപ്പതും വര്‍ഷം കഴിഞ്ഞവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം നടത്തിയത്‌ സംബന്ധിച്ചുള്ള രേഖകളുമായി കാത്തുകെട്ടി കിടക്കുന്ന ദയനീയ കാഴ്ച ഈ സര്‍ക്കാര്‍ അസംഘടിതരായ പൊതുജനത്തോട്‌ ചെയ്യുന്ന ക്രൂരതയാണ്‌. കുട്ടികളും പേരകുട്ടികളുമായവര്‍ തപ്പിത്തടഞ്ഞ്‌ പണ്ടത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അഭൂതപൂര്‍വ്വമായ തിരക്കില്‍ ഊഴംകാത്ത്‌ നില്‍ക്കുന്നത്‌ പല പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കാണാം. ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്‌ ഡിസംബര്‍ ൩൧ വരെ നീട്ടിയിരിക്കുകയാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍. വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയത്‌ ൨൦൦൮ ഫെബ്രുവരി ൨൯ മുതല്‍ ആണെന്നും അതിന്‌ മുമ്പ്‌ വിവാഹിതരായവര്‍ക്ക്‌ താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും സര്‍ക്കാര്‍ പറയുമ്പോള്‍തന്നെ വിദേശത്തുപോകാനോ മറ്റ്‌ നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ തെളിവ്‌ ഹാജരാക്കുവാനോ വിവാഹ രജിസ്ട്രേഷന്‍ അനിവാര്യമാണെന്നും പറയുന്നു. ഇതിലെ യുക്തി എന്താണ്‌? ഇത്തരമൊരു നിയമം ഉണ്ടാകുന്നതിന്‌ മുമ്പ്‌ മതസ്ഥാപനങ്ങള്‍ വഴിയും മത മേലദ്ധ്യക്ഷന്‍മാര്‍ മുഖേന നടത്തിയതുമായ വിവാഹങ്ങള്‍ അതത്‌ സ്ഥാപനങ്ങള്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട്‌ അപേക്ഷകള്‍ പോലുള്ള നിയമപരമായ ആവശ്യങ്ങള്‍ക്ക്‌ അംഗീകരിക്കപ്പെട്ടിരുന്നു. പള്ളികളിലും ചര്‍ച്ചുകളിലും ക്ഷേത്രങ്ങളിലും രേഖപ്പെടുത്തിയ വിവാഹങ്ങള്‍ എന്തുകൊണ്ട്‌ മേലിലും ഔദ്യോഗിക രേഖയായി സര്‍ക്കാരിന്‌ അംഗീകരിച്ചുകൂടാ. ഇതിണ്റ്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു അജണ്ട വിവാഹ ഓഫീസര്‍മാരുടെ മുമ്പില്‍ നടക്കുന്ന വിവാഹങ്ങള്‍ സ്പെഷ്യല്‍ മാര്യേജ്‌ ആക്ടില്‍പ്പെടുത്തി എന്നതാണ്‌. ഇങ്ങനെ നടക്കുന്ന വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട എന്ന്‌ പറയുകയും മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പറയുമ്പോള്‍ മതമില്ലാത്ത ജീവന്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള ബോധപൂര്‍വ്വമായ ശ്രമവും ഇതിന്‌ പിന്നില്‍ ഇല്ലേ. മിശ്രവിവാഹങ്ങള്‍ വിഭിന്ന മതസ്ഥരായിരിക്കുമല്ലോ നടത്തുക. അതേപോലെ രജിസ്റ്റര്‍ വിവാഹങ്ങളും ഈ ഗണത്തില്‍പ്പെട്ടവരുടെ ഇടയില്‍ തന്നെയാണ്‌ അധികവും ഉണ്ടാകുന്നത്‌. ഇത്തരം വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുവാനും മതാചാരപ്രകാരം നടത്തുന്ന വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുവാനുമുള്ള ഒരു ഗൂഢതന്ത്രവുംകൂടി ഈ നിയമത്തിണ്റ്റെ പിന്നിലുണ്ടോ. ഈ നിയമത്തെക്കുറിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത്‌ സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നവര്‍ക്കുതന്നെ വേണ്ടത്ര പരിജ്ഞാനമില്ല എന്നതാണ്‌ ഖേദകരമായ മറ്റൊരു വസ്തുത. പ്രായമായ ദമ്പതികളെ നിയമത്തിണ്റ്റെ കാഠിന്യം പറഞ്ഞ്‌ പേടിപ്പിക്കുകയും ഇല്ലാത്ത വ്യാഖ്യാനങ്ങള്‍ നല്‍കി അപേക്ഷ സമര്‍പ്പിക്കുന്ന നടപടി ദുഷ്കരമാക്കുകയും ചെയ്യുന്നു. തെളിവ്‌ രേഖകളുടെ സമര്‍പ്പണത്തെക്കുറിച്ചും ഇത്‌ സമ്പാദിക്കേണ്ടുന്നതിനെക്കുറിച്ചും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുതന്നെ വേണ്ടത്ര വിവരമില്ല. രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിലും സാക്ഷികളെ സംബന്ധിച്ച നിലപാടും എന്തായിരിക്കണമെന്നതിനെക്കുറിച്ചും പലവിധത്തിലുള്ള വിശദീകരണങ്ങളാണ്‌ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്നത്‌. രജിസ്ട്രേഷന്‍ നടത്തുന്ന വേളയില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുണ്ടായിരിക്കണമെന്ന നിബന്ധനയും അപേക്ഷകരെ പ്രയാസപ്പെടുത്തുന്നതാണ്‌. അമ്പത്‌ വര്‍ഷം മുമ്പ്‌ വിവാഹിതരായ ദമ്പതികളില്‍ പലരും ഇപ്പോഴും ആരോഗ്യത്തോടെ കഴിയുന്നുണ്ടായിരിക്കുമെന്നായിരിക്കും സര്‍ക്കാര്‍ ധരിച്ചിട്ടുണ്ടാവുക. രോഗംകൊണ്ട്‌ കിടപ്പിലായ ഭര്‍ത്താവിനെയോ ഭാര്യയേയോ എങ്ങനെയാണ്‌ രജിസ്ട്രേഷന്‍ മേശക്ക്‌ മുമ്പാകെ ഹാജരാക്കുക. ചുരുക്കത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നതുതന്നെ മത മേലദ്ധ്യക്ഷന്‍മാര്‍ മുഖേന നടത്തുന്ന വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുവാനും മിശ്രവിവാഹങ്ങളെയും രജിസ്റ്റര്‍ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുവാനുമുള്ളതാണ്‌. അല്ലെങ്കില്‍ ഇതുവരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അംഗീകരിച്ചുപോന്ന മതസ്ഥാപനങ്ങള്‍ വഴിയുള്ള വിവാഹങ്ങള്‍ക്ക്‌ എന്തായിരുന്നു അപാകതയെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം.
ci.പി. എമ്മിണ്റ്റെ ആഡംബര സമരങ്ങള്‍ ചോരയും വിയര്‍പ്പും ഒഴുക്കി രണാങ്കണങ്ങളില്‍ പൊരുതി മരിച്ച ധീര സഖാക്കളുടെ സ്മരണകള്‍ വില്‍പനച്ചരക്കാക്കികൊണ്ടുള്ള നൂതന പ്രവര്‍ത്തന ശൈലിയാണ്‌ പുതിയ കാലത്ത്‌ സി.പി.എം. പരീക്ഷിക്കുന്നത്‌. കവലകളിലെ യോഗങ്ങളില്‍ മരിക്കാന്‍ ഞങ്ങള്‍ക്ക്‌ മനസ്സില്ല. സഖാക്കളെ മുന്നോട്ട്‌.... ബലികുടീരങ്ങളെ സ്മരണകളിരമ്പും രണ സ്മാരകങ്ങളെ... തുടങ്ങിയ പണ്ടത്തെ വിപ്ളവ ഗാനങ്ങള്‍ കേള്‍പ്പിച്ച്‌ സഖാക്കളെ ഉഷാറാക്കുകയും പിന്നാമ്പുറങ്ങളില്‍ രമ്യഹര്‍മ്മ്യങ്ങള്‍, ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍, വാട്ടര്‍തീം പാര്‍ക്കുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍ ഫുട്ബാള്‍ മേളകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവ നിര്‍മ്മിച്ച്‌ ആഡംബര പൂര്‍ണ്ണമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും. ഇതാണിപ്പോഴത്തെ സി.പി.എമ്മിണ്റ്റെ കോര്‍പ്പറേറ്റ്‌ രാഷ്ട്രീയ പ്രവര്‍ത്തനം. എല്ലാം കോര്‍പ്പറേറ്റ്‌ മയമായതോടെ പാര്‍ട്ടി പ്രവര്‍ത്തനം മാത്രമല്ല സമരങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും സി.പി.എം. ഇതേ ശൈലിയില്‍ രൂപപ്പെടുത്തുവാന്‍ തുടങ്ങിയിരിക്കുകയാണ്‌. തൊഴിലാളിയുടേയും കര്‍ഷകണ്റ്റേയും കൂടെ നില്‍ക്കുക എന്ന തത്വം പാര്‍ട്ടി എന്നേ ഉപേക്ഷിച്ചതാണ്‌. ലോട്ടറി രാജാക്കന്‍മാരും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരും വന്‍കിട ഭൂവുടമകളുമാണ്‌ പാര്‍ട്ടി സഹയാത്രികര്‍ ഇന്ന്‌. നിലപാടുകള്‍ മാറുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന അണികളെ സമാശ്വസിപ്പിക്കാനും പാര്‍ട്ടി ബാധ്യസ്ഥമാണ്‌. അതിനായി ഇടക്കിടെ സമരങ്ങള്‍ നടത്തേണ്ടിവരുന്നു. പഴയ ചൂടും ചൂരും നഷ്ടപ്പെട്ട സമരങ്ങളെ പുനരുജ്ജീവിപ്പിക്കാനാവില്ല എന്ന്‌ പാര്‍ട്ടി നേതൃത്വത്തിനറിയാം. മാറുന്ന കാലത്തിനനുസരിച്ച്‌ പാര്‍ട്ടിയുടെ ആസ്തികള്‍ പെരുകുന്നതിനനുസരിച്ചുമുള്ള സമരമുറകള്‍ മാത്രമാണ്‌ ഇപ്പോള്‍ ആവിഷ്ക്കരിക്കുന്നത്‌. അത്‌ തന്നെ സമയവും സന്ദര്‍ഭവുമൊത്ത്‌ വരികയാണെങ്കില്‍ മാത്രം. പി.ബി. തീരുമാനിച്ചാലും ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യക്ക്‌ സമയവും സൌകര്യവുമുണ്ടെങ്കില്‍ മാത്രമേ ഈ സമരങ്ങളും പച്ചപിടിക്കൂ. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ പാര്‍ട്ടി അണികളെ സടകുടഞ്ഞെഴുന്നേല്‍പ്പിക്കുവാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും അനിവാര്യമായിവരുന്നു. സംസ്ഥാനം ഭരിക്കുന്നത്‌ ഇടതുപക്ഷമാണെങ്കിലും ഇത്തരം "കണ്ണില്‍ പൊടിയിടല്‍" സമരം മുറക്ക്‌ നടത്തേണ്ടതുണ്ട്‌. ഇതിണ്റ്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞാഴ്ച ദേശവ്യാപകമായി നേഷണല്‍ ഹൈവേ ബ്ളോക്ക്‌ ചെയ്ത്‌ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുമ്പില്‍ അഞ്ച്‌ നാള്‍ നീണ്ടുനിന്ന സമരം നടത്തിയത്‌. വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചാണ്‌ സമരമെന്ന്‌ പുറമേക്ക്‌ പറഞ്ഞിരുന്നുവെങ്കിലും വരാനിരിക്കുന്ന പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഈ സമരം. നേഷണല്‍ ഹൈവേകളില്‍ കല്യാണപന്തല്‍ ഒരുക്കുന്നതുപോലെ അലംകൃതമായ ഷാമിയാനകളും ചമയങ്ങളും ഉയര്‍ത്തി ചുവന്ന കസേരകളില്‍ ഉപവിഷ്ഠരായി സഖാക്കള്‍ വിലക്കയറ്റത്തിനെതിരെ അഞ്ച്‌ ദിവസം നീണ്ട്നിന്ന സമരം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെടേണ്ട സാധാരണ ജനങ്ങളെ കഷ്ടത്തിലാക്കി എന്നതൊഴിച്ചാല്‍ ഈ സമരംകൊണ്ട്‌ ഇടത്‌ മുന്നണി പ്രത്യേകിച്ച്‌ സി.പി.എം. ഒന്നും നേടിയില്ല. പൊതു സമൂഹത്തില്‍ നിന്നും പാര്‍ട്ടി കുറേകൂടി അകന്നുവെന്ന്‌ മാത്രം. വമ്പിച്ച ജനരോഷത്തിനിരയായ ഈ ആഡംബര സമരം അങ്ങനെ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു സമര പ്രഖ്യാപനം. വിഷയം വിലക്കയറ്റം തന്നെ. വില കുറക്കുവാന്‍ കേന്ദ്രം തരുന്ന ഭക്ഷ്യവസ്തുക്കളെല്ലാം കരിഞ്ചന്തക്കാരെപ്പോലെ പുറമേക്ക്‌ വില്‍ക്കുന്ന കേരളത്തിലെ ഇടത്‌ സര്‍ക്കാറിണ്റ്റെ തനിനിറം കേരള ജനത കണ്ടതാണ്‌. എന്നിട്ട്‌ വീണ്ടും യാതൊരു ലജ്ജയുമില്ലാതെ സമരത്തിനിറങ്ങിയിരിക്കയാണിപ്പോള്‍. നേരത്തെ സമരത്തിനിട്ട പേര്‌ ജയില്‍ നിറക്കല്‍ എന്നായിരുന്നുവെങ്കില്‍ പി.ബി.യില്‍ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്‌ സമരം പിക്കറ്റിംഗ്‌ ആയി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്‌. ഏപ്രില്‍ എട്ടിനാണ്‌ രാജ്യവ്യാപകമായി ഈ ആഡംബര സമരവും അരങ്ങേറുക. നേരത്തെ തന്നെ സമരങ്ങള്‍ക്ക്‌ മൊറോട്ടോറിയം പ്രഖ്യാപിച്ച, ഐ.ടി. മേഖലയില്‍ ബന്ദ്‌ നിരോധിച്ച ബംഗാള്‍ സര്‍ക്കാറിണ്റ്റെ അട്ടിമറിയെ തുടര്‍ന്നാണ്‌ ജയില്‍ നിറക്കല്‍ പിക്കറ്റിംഗിലേക്ക്‌ മാറിയത്‌. കേരളത്തിലും ബംഗാളിലും സഖാക്കള്‍ക്ക്‌ നിറക്കാന്‍ ജയിലുകള്‍ മതിയാകുന്നില്ല എന്നതാണ്‌ പ്രകാശ്‌ കാരാട്ട്‌ നിരത്തുന്ന ന്യായം. അപ്പോള്‍ നേരത്തെ ഈ തിരിച്ചറിവ്‌ ഉണ്ടായിരുന്നില്ലേ. ബംഗാളിലും കേരളത്തിലും സി.പി.എം. സമരത്തിണ്റ്റെ പാലം വലിച്ചതോടെ എട്ടിന്‌ നടക്കുന്ന "കാട്ടിക്കൂട്ടല്‍" സമരം മറ്റൊരു ആഡംബര പ്രകടനമായി മാറും. ഇടതുപക്ഷം ഭരിക്കുക ഇടതുപക്ഷം തന്നെ സമരം ചെയ്യുക. ഇടതുപക്ഷ സര്‍ക്കാറിണ്റ്റെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുക. എന്തൊരു സുഖമാണീ സമരങ്ങള്‍ക്ക്‌. പി.ബി. ഒരു തീരുമാനമെടുക്കും ബംഗാള്‍ ഭരണകൂടം പ്രത്യേകിച്ച്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ മറ്റൊരു തീരുമാനമെടുക്കും. ഒടുവില്‍ അത്‌ അംഗീകരിക്കപ്പെടും. ഇതാണ്‌ കൂറേക്കാലമായി സി.പി.എമ്മില്‍ നടന്നുവരുന്നത്‌. സീതാറാം യെച്ചൂരി പറയുന്നതാണ്‌ സി.പി.എമ്മിന്‌ ഇന്ന്‌ വേദവാക്യം. പ്രകാശ്‌ കാരാട്ടിണ്റ്റെ പ്രകാശം നാള്‍ക്കുനാള്‍ അണഞ്ഞുകൊണ്ടിരിക്കുന്നു. അമിതാബ്‌ ബച്ചനെ കേരള സര്‍ക്കാര്‍ ബ്രാന്‍ഡ്‌ അംബാസഡറാക്കാന്‍ പാടില്ലെന്ന്‌ പറഞ്ഞത്‌ സി.പി.എം. സെക്രട്ടറി പ്രകാശ്‌ കാരാട്ടല്ല സീതാറാം യെച്ചൂരിയാണ്‌. തല നില്‍ക്കുമ്പോള്‍ വാല്‌ ആടുന്ന സ്ഥിതിവിശേഷമാണ്‌ സി.പി.എമ്മില്‍ ഇപ്പോള്‍. വിശ്വാസ്യത നഷ്ടപ്പെടുന്ന സി.പി.എം. നിലനില്‍പ്പിന്‌ വേണ്ടി നടത്തുന്ന ഓരോ സമരങ്ങളും പ്രക്ഷോഭങ്ങളും ജനങ്ങളുടെ രോഷത്തിനിരയാവുന്നു എന്നാണ്‌ വസ്തുത. യാതനാ നിര്‍ഭരമായ ജീവിതം നയിക്കപ്പെടാന്‍ വിധിക്കപ്പെട്ട ആലംബഹീനരുടേയും അശരണരുടേയും പ്രതീക്ഷാനാളമായി ഉയരേണ്ട പ്രക്ഷോഭങ്ങളെ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ദുരുപയോഗപ്പെടുത്തി എന്നതാണ്‌ സി.പി.എമ്മിണ്റ്റെ തകര്‍ച്ചയുടെ നിദാനം. ഏപ്രില്‍ എട്ടിന്‌ നടക്കുന്ന പിക്കറ്റിംഗ്‌ സമരവും ആഡംബര പൂര്‍ണ്ണമായിരിക്കും. പണ്ടത്തെ ഒരു പരസ്യ വാചകം ഇനി മാറ്റി പറയാം. ആഡംബരത്തിണ്റ്റെ അവസാന വാക്ക്‌: സി.പി.എം. സമരങ്ങള്‍.
നാലുവര്‍ഷം പിന്നിട്ട സി.പി.എമ്മിണ്റ്റെ ഭരണ വൈകൃതം മുന്നണി ഘടകകക്ഷികളിലോ അവയുടെ പോഷക സംഘടനകളിലോ മാത്രമല്ല കേരള പോലീസിണ്റ്റെ മനോഘടനയിലും നിറഞ്ഞു നില്‍ക്കുന്നതായി വര്‍ത്തമാന റിപ്പോര്‍ട്ടുകള്‍തന്നെ പറയുന്നു. നിലമ്പൂറ്‍ എടക്കരയില്‍ മാര്‍ക്സിസ്റ്റ്‌ വനിതാ മെമ്പറുടെ അനധികൃത മണല്‍ കടത്തിനെക്കുറിച്ച്‌ ഒന്നന്വേഷിച്ചുവെന്ന തെറ്റിന്‌ എടക്കര- പോത്തുകല്‍ എസ്‌.ഐ. സി.എന്‍. സുകുമാരന്‌ നല്‍കേണ്ടിവന്ന വില വളരെ കടുത്തതാണ്‌. ഡി.വൈ.എഫ്‌.ഐ. ജോയിണ്റ്റ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്‌ പാരമ്പര്യ സഖാവായ എസ്‌.ഐ. കുടുംബത്തിണ്റ്റെ അത്താഴം മുടക്കുന്ന പാതകം അരങ്ങേറിയത്‌. ഈ സംഭവത്തിനും മുമ്പ്‌ ഇതേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറി പോലീസുകാരെ ഒന്നടങ്കം പിണറായി ശൈലിയില്‍ തെറിയഭിഷേകം ചെയ്ത യുവ സഖാവിണ്റ്റെ നേതൃത്വത്തിലുള്ള സതീര്‍ത്ഥ്യ സഖാക്കള്‍ക്ക്‌ ചായസല്‍ക്കാരം നടത്തിയതും എസ്‌.ഐ. തന്നെയായിരുന്നു. പക്ഷേ ഇരയുടെ കീഴടങ്ങല്‍ ഒരുപാട്‌ കണ്ട പാര്‍ട്ടി വിപ്ളവകാരികള്‍ക്ക്‌ എസ്‌.ഐ.യെ രക്ഷപ്പെടാന്‍ അനുവദിക്കാതെ മര്‍ദ്ദിച്ച്‌ മൃതപ്രായനാക്കാന്‍ ഇതൊന്നും പ്രതിബന്ധമായില്ല. വയനാട്ടിലടക്കം ആദിവാസി ക്ഷേമസമിതിയെന്ന പേരില്‍ രാഷ്ട്രീയ പ്രതിയോഗികളെ തകര്‍ക്കാന്‍ ദളിതുകളെ ഉപയോഗിച്ച്‌ ലാഭംകൊയ്യുന്ന "ദളിത്‌ സംരക്ഷകര്‍" അതേ ദളിത്‌ വിഭാഗത്തില്‍പ്പെട്ട ഒരു നിയമപാലകനെ ആ സമൂഹത്തിണ്റ്റെ സ്വത്വബോധത്തെപ്പോലും വ്രണപ്പെടുത്തുന്ന രീതിയില്‍ ജാതിപ്പേര്‌ വിളിച്ച്‌ ആക്ഷേപിക്കുന്നു. ഇതാകട്ടെ നിയമ വൃത്തത്തിനുള്ളിലെ ഒരു ചെറിയ കാര്യം ചെയ്യാന്‍ ശ്രമിച്ചുവെന്നതിണ്റ്റെ പേരിലും! സംഭവവുമായി ബന്ധപ്പെട്ട ദൃക്സാക്ഷികളായ പോലീസുകാരെപ്പോലും വിശ്വാസത്തിലെടുക്കാന്‍ അന്വേഷണത്തിന്‌ നിയുക്തനായ ഡി.വൈ.എസ്‌.പി.യോ - ഇതു സംബന്ധമായി പ്രതികരിക്കാന്‍ കേരള പോലീസ്‌ അസോസിയേഷനോ തയ്യാറായില്ലെയെന്നതാണ്‌ വാസ്തവം. ഇതത്രയും നടക്കുന്നത്‌ കേരളം പോലെയുള്ള സംസ്ഥാനത്താണ്‌. ഭരണത്തിലേറിയ നാള്‍തൊട്ട്‌ പോലീസുകാര്‍ക്ക്‌ പാര്‍ട്ടി ഓഫീസുകളില്‍നിന്ന്‌ വ്യാപകമായി ലെനിനിസവും സ്റ്റാലിനിസവും പകര്‍ന്നു നല്‍കുന്നതിണ്റ്റെ ഗുണഫലം കേരളമങ്ങോളമിങ്ങോളം കണ്ടുകൊണ്ടിരിക്കുന്നു. മാര്‍ക്സിസ്റ്റ്‌ അനുബന്ധ സംഘടനകളെ കാണുമ്പോള്‍ നിഷ്ക്രിയരായ്‌ മാറുന്ന അല്ലെങ്കില്‍ മാറ്റപ്പെടുന്ന കേരള പോലീസിണ്റ്റെ ചിത്രം ഇതിണ്റ്റെ ഉത്തമ നിദര്‍ശനമാണ്‌. കേരള പോലീസിണ്റ്റെ മനോനിലയെ ഡി.വൈ.എഫ്‌.ഐ. അവരുടേത്‌ മാത്രമാക്കി ഹിപ്പ്നോട്ടൈസ്‌ ചെയ്തു വെച്ചിരിക്കുന്നുവെന്നതാണ്‌ സത്യം. തന്നിമിത്തമുണ്ടാകുന്ന അസംഖ്യം പ്രശ്നങ്ങള്‍ നീതിയുടെ സംരക്ഷകരായ പോലീസ്‌ അക്കാദമിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെപ്പോലും തകര്‍ത്തുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ ൧൪-ന്‌ പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സി.ഐ. ഓഫീസ്‌ ഡ്രൈവറും ഹെഡ്കോണ്‍സ്റ്റബിളും തമ്മില്‍ നടന്ന വാക്തര്‍ക്കം പോലീസ്‌ കൂട്ടത്തല്ലില്‍ കലാശിച്ചതിന്‌ ജനങ്ങളും സാക്ഷിയായി. ഇതേ സ്റ്റേഷനിലെതന്നെ പഴയ സി.ഐ. ഓഫീസിന്‌ സമീപം മദ്യപാനം നടക്കുന്നതായും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. അതിണ്റ്റെ രണ്ട്‌ ദിവസങ്ങള്‍ക്കുമപ്പുറം കോഴിക്കോട്‌ ഹോട്ടല്‍ സാഗറിലെ മൊബൈല്‍ ക്യാമറ കണ്ടെത്തിയ യുവതിയോടൊപ്പം പരാതി ബോധിപ്പിക്കാന്‍ചെന്ന ബന്ധുവായ യുവാവിനെ പോലീസ്‌ ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചവശനാക്കിയതും വിവാദമായതാണ്‌. ഇത്തരം ക്രിമിനല്‍ വൈകല്യങ്ങള്‍ പിടികൂടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിപ്പാര്‍ട്ട്മെണ്റ്റ്‌ തലത്തില്‍നിന്നുമുണ്ടാകുന്ന ചെറിയ താക്കീതുകള്‍പോലും ഭരണത്തിണ്റ്റെ പേറ്റണ്റ്റ്‌ ഏറ്റെടുത്തവര്‍ ഇടപെട്ട്‌ ഇല്ലാതാക്കി തീര്‍ക്കുന്നുവെന്നതാണ്‌ വിരോധാഭാസം. ഇവ്വിധം നിയമ പാലക സംവിധാനത്തെ തങ്ങളുടെ "ബി- ടീമാക്കി" മാറ്റിയവരില്‍നിന്ന്‌ മറ്റൊന്ന്‌ പ്രതീക്ഷിക്കുന്നതാണ്‌ തെറ്റ്‌. പോലീസ്‌ മാന്വല്‍ പ്രകാരം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ വിലക്കേര്‍പ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നിരിക്കേ കോട്ടയം പാര്‍ട്ടി ഓഫീസില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ക്ളാസില്‍ പങ്കെടുത്തവരാണ്‌ പോലീസുകാര്‍. ഇത്‌ സംബന്ധമായി ൨൦൦൮ നവംബര്‍ ൧-ന്‌ ഐ.ജി. വിന്‍സ്റ്റണ്‍പോള്‍ കുറ്റക്കാരനായി കണ്ടെത്തി റിപ്പോര്‍ട്ട്‌ നല്‍കിയവര്‍ക്കെതിരെയും നടപടിയെടുത്തതായി വ്യക്തമല്ല. ലോക്സഭാ തെരഞ്ഞെടുപ്പ്‌ തോല്‍വിയില്‍നിന്നും ശ്രദ്ധയകറ്റാന്‍ സി.പി.എമ്മും പോലീസും ഒത്തുചേര്‍ന്ന വിഭാവിത പദ്ധതിയുടെ ക്ളൈമാക്സായിരുന്നു ആറോളം മുസ്ളിം യുവാക്കള്‍ വെടിയേറ്റുമരിച്ച ബീമാപള്ളി സംഭവം. ഇതിനെ വര്‍ഗ്ഗീയതയുമായി കൂട്ടിക്കെട്ടാന്‍ പോലീസ്‌ നടത്തിയ ശ്രമം തദ്ദേശീയര്‍തന്നെ തള്ളിക്കളഞ്ഞപ്പോള്‍ സ്വയം രക്ഷക്കുവേണ്ടി വെടിവെച്ചുകൊന്നുവെന്ന പരിഹാസ്യ വാദവുമായി പിടിച്ചുനില്‍ക്കുകയായിരുന്നു പോലീസ്‌. ബലാല്‍സംഗമടക്കം സംഭവിച്ച നന്ദിഗ്രാം പോലീസ്‌ ട്രാജഡിയും സ്വയം രക്ഷക്കുവേണ്ടിയാണെന്ന്‌ ന്യായീകരിച്ച ഗവണ്‍മെണ്റ്റ്‌, ബീമാപള്ളി വിഷയത്തിലും താല്‍ക്കാലികമായി നാല്‌ പോലീസ്‌ ഓഫീസര്‍മാരെ സസ്പെണ്റ്റ്‌ ചെയ്ത്‌ മുഖം രക്ഷിക്കുകയാണുണ്ടായത്‌. സസ്പെന്‍ഷന്‍ കാലാവധി തീരുംമുമ്പുതന്നെ ക്രൈംബ്രാഞ്ചിലും സ്പെഷ്യല്‍ ബ്രാഞ്ചിലുമൊക്കെയായി ഉന്നത തസ്തികകളില്‍ വീണ്ടും നിയമിതരായി. സമാനതയുള്ള മറ്റൊരു തിരക്കഥയുടെ അവതരണമാണ്‌ എസ്‌.പി. രാംദാസ്‌ പോത്തണ്റ്റെ റിവോള്‍വറില്‍നിന്ന്‌ കാസര്‍ക്കോട്ടും മുഴങ്ങിക്കേട്ടത്‌. അവസാനം തിരൂരിലെ ഉണ്യാലിലും വിഭാഗീയത കത്തിക്കാന്‍ സി.പി.എമ്മും പോലീസും ഇന്ധനവുമന്വേഷിച്ച്‌ നടന്നു. പക്ഷേ മതസംഘടനകള്‍ കാണിച്ച അത്യപൂര്‍വ്വമായ സൌഹാര്‍ദ്ദത്തില്‍ തട്ടി അത്‌ തകരുകയാണുണ്ടായത്‌. ക്വട്ടേഷന്‍ ഗ്രൂപ്പുകളുടെ ഗാര്‍ഡിയന്‍മാരായി മന്ത്രിപുത്രന്‍മാര്‍തന്നെ മുന്നില്‍ വരുമ്പോള്‍ കണ്ണടച്ചുപിടിക്കണമെന്ന പാര്‍ട്ടി ആഹ്വാനം തിരസ്കരിക്കാന്‍ കഴിയില്ലല്ലോ അനുസരണയുള്ള ഡിപ്പാര്‍ട്ട്മെണ്റ്റ്‌ പുലികള്‍ക്ക്‌. സ്വപുത്രനെയും ടോട്ടല്‍ ഫോര്‍ യൂ (ഫെയിം) ശ്രീമതി പുത്രനെയുമൊക്കെ ഉറുമ്പരിക്കാതെ കാക്കാന്‍ പോലീസ്‌ സംവിധാനംതന്നെ ഉടച്ചുവാര്‍ത്ത വാത്സല്യ പിതാവാണ്‌ ആഭ്യന്തരമന്ത്രി. ൨൦൦൯-ല്‍ നടന്ന മുത്തൂറ്റ്‌ പോള്‍ വധം വഴിത്തിരിവിലെത്തിക്കാന്‍ കേരള പോലീസിന്‌ കഴിയാതെ പോയി. ഒരു ഉപതെരഞ്ഞെടുപ്പ്‌, നീതിയുക്തമായി നടക്കണമെങ്കില്‍വരെ കേന്ദ്രസേന വരേണ്ട സ്ഥിതിവിശേഷം സംസ്ഥാന പോലീസ്‌ ഫോഴ്സിണ്റ്റെ ദുര്‍ബലതക്കുദാഹരണമാണ്‌. ഇത്തരം ദൌര്‍ബല്യങ്ങളുടെ നിഴലിലാണ്‌ തീവ്രചിന്തകളും കൊഴുത്തു തടിച്ചത്‌. തീവ്രവാദികള്‍ക്ക്‌ സംസ്ഥാനമൊട്ടുക്കും വ്യാപരിക്കാന്‍ ഭരണ പോലീസ്‌ അനാസ്ഥമൂലം സാദ്ധ്യമായി. ൯൯ ഏപ്രിലില്‍ നടന്ന നായനാര്‍ വധശ്രമമടക്കം കേസ്സുകള്‍ നിഗൂഢവല്‍ക്കരിക്കപ്പെടുകയും കുറ്റപത്രം നല്‍കാന്‍ കാലവിളംബമെടുക്കുകവഴി രണ്ടാംപ്രതി നസീറിന്‌ ജാമ്യം തരപ്പെടുത്തുകയും ചെയ്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടും ജാമ്യം റദ്ദാക്കാനോ അറസ്റ്റ്‌ ചെയ്യാനോ സര്‍ക്കാര്‍ അന്നും തയ്യാറായില്ല. തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന യു.ഡി.എഫ്‌. കേസ്സ്‌ ക്രൈംബ്രാഞ്ചിന്‌ വിടുകയും ൨൦൦൫-ല്‍ പ്രോസിക്യൂഷന്‌ അനുമതി നല്‍കുകയും ചെയ്തു. ൨൦൦൬-ല്‍ വീണ്ടും എല്‍.ഡി.ഫ്‌. ഗവണ്‍മെണ്റ്റ്‌ ആണ്റ്റ്‌ ടെററിസ്റ്റ്‌ സ്ക്വാഡിന്‌ അന്വേഷണമേല്‍പ്പിക്കാനെന്ന വ്യാജേന കുറ്റപത്രം കോടതിയില്‍നിന്നും തിരികെ വാങ്ങുകയും യാതൊരന്വേഷണത്തിനും തയ്യാറാവാതെ ൨൦൦൮-ല്‍ അതേ കുറ്റപത്രം കോടതിക്ക്‌ മടക്കി നല്‍കുകയും ചെയ്തു. ഇതുമായി ഉന്നയിക്കപ്പെട്ട ചോദ്യങ്ങളത്രയും വ്യക്തമാക്കപ്പെടാതെ പോവുകയാണുണ്ടായത്‌. ലഷ്കറെ ത്വയ്ബക്ക്‌ രാജ്യത്തെമ്പാടുമായി പത്തോളം കേന്ദ്രങ്ങളുണ്ടെന്നാണ്‌ തടിയണ്റ്റവിട നസീറിണ്റ്റേതായി ഒടുവില്‍വന്ന വെളിപ്പെടുത്തല്‍. ഒരുപക്ഷേ ബംഗ്ളാദേശ്‌ റൈഫിള്‍സിണ്റ്റെ വലയില്‍ നസീര്‍ കുരുങ്ങിയില്ലായിരുന്നുവെങ്കില്‍ ആഭ്യന്തര വകുപ്പിണ്റ്റെയും പോലീസിണ്റ്റെയും അനുഗ്രഹാശിസ്സുകളോടെ അത്രയും കേന്ദ്രങ്ങള്‍ ലഷ്കറിന്‌ കേരളത്തില്‍ മാത്രമുണ്ടാകുമായിരുന്നു. മൃദുമനോഭാവം, ഉറച്ച പ്രവര്‍ത്തനം എന്ന സ്ഥാപിത പ്രമാണത്തിലേക്ക്‌ കേരള പോലീസിനെ മടങ്ങാനനുവദിക്കാത്ത അധികാര വാക്യങ്ങളുള്ളിടത്തോളം കാലം സൌഹാര്‍ദ്ദ സദസ്സുകളടക്കമുള്ള പരിഷ്കരണങ്ങളത്രയും പ്രഹസനങ്ങളായേ ഭവിക്കൂ.