Pages

Monday, June 14, 2010

ുകപ്പും കാവിയും ഒരൊറ്റ നിറമല്ല
പി.കെ. പാറക്കടവ്‌

സ്വത്വവാദ ചര്‍ച്ചകളില്‍ നിന്ന്‌ വരികള്‍ക്കപ്പുറം ചിലത്‌ വായിച്ചെടുക്കാനു ്‌. സ്വത്വവാദക്കാരെ നിഷ്ക്കരുണം സി.പി.എം. പടിയടച്ചു പിണ്ഡം വെക്കാന്‍ പോകുന്നു എന്ന മട്ടിലാണ്‌ പത്രങ്ങളായ പത്രങ്ങളിലൊക്കെ നമ്മള്‍ വായിച്ചത്‌; ചാനല്‍ ചര്‍ച്ചകളില്‍ ക തും. തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്ക ്‌ സി.പി.എം. മൃദുഹിന്ദുത്വ കാര്‍ഡ്‌ കളിക്കുകായണെന്ന്‌ കേരളത്തിലെ ഏത്‌ കുട്ടിക്കും അറിയാം. സ്വത്വവാദത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടേ തില്ലെന്ന്‌ പറഞ്ഞത്‌ പുരോഗമന കലാസാഹിത്യ സംഘത്തിണ്റ്റെ പ്രസിഡ ായ യു.എ. ഖാദര്‍ തന്നെയായിരുന്നു. കോഴിക്കോട്ട്‌ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംബന്ധിച്ചു കൊ ്‌ (സ്വത്വവാദം കത്തിനിന്ന നാളുകളിലൊന്നില്‍ പി. രാജീവിണ്റ്റെ ലേഖനമൊക്കെ വന്ന സമയത്ത്‌) യു.എ. ഖാദര്‍ പറഞ്ഞു: "അവകാശബോധമു ാകാന്‍ സ്വത്വബോധം അനിവാര്യമാണ്‌. ഈ ബോധമില്ലാത്തത്‌ കൊ ാണ്‌ അന്യസംസ്ഥാനങ്ങളില്‍ കീഴ്ജാതിക്കാരും ദരിദ്രരും പീഡനമേല്‍ക്കേ ിവരുന്നതും ചവറ്റുകൊട്ടയിലേക്ക്‌ തള്ളപ്പെടുന്നതും. കേരളത്തില്‍ പിന്നാക്കക്കാര്‍ പോലും സ്വത്വബോധമുള്ളവരായതിനാലാണ്‌ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സാമൂഹികമായി നാം മുന്നില്‍ നില്‍ക്കുന്നതും" - ഖാദര്‍ പറഞ്ഞതിതാണ്‌. ഇതൊരു സത്യമാണ്‌. പക്ഷേ ഈ സത്യം ഇന്ന്‌ സി.പി.എം. നേതാക്കള്‍ക്ക്‌ ദഹിക്കുന്ന ഒന്നല്ല. ഒരു മതേതര ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം., ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സ്ത്രീകളുടെയും പരിസ്ഥിതിവാദികളുടെയും കൂടെ നില്‍ക്കേ വരായിരുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ സി.പി.എമ്മിണ്റ്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇതല്ല നാം കാണുന്നത്‌. അപ്പോഴപ്പോഴത്തെ വോട്ടുകള്‍ നോക്കി കരണംമറിയുന്ന കളികളാണ്‌ പാര്‍ട്ടി നടത്തുന്നതെന്നാണ്‌. മഅ്ദനിയെ കൂടെകൂട്ടി എന്ന്‌ പിണറായിയെ കുറ്റം പറയുന്നവര്‍ മനസ്സിലാക്കണം ഇ.എം.എസായിരുന്നു മഅ്ദനിയെ ഗാന്ധിജിയോടുപമിച്ചത്‌ എന്ന്‌. പറഞ്ഞുവരുന്നത്‌ ഇത്‌ ഇന്ന്‌ തുടങ്ങിയതല്ല എന്നാണ്‌. അടുത്ത കാലത്ത്‌ സവര്‍ണബോധത്തിനെതിരെ മര്‍ദ്ദിതരുടെ പക്ഷംപിടിച്ചു നിന്നത്‌ കെ.ഇ.എന്നായിരുന്നു എന്നത്‌ നേരാണ്‌. ഹിന്ദുത്വ ബുദ്ധിജീവികളെയും മൃദു ഹിന്ദുത്വവാദികളെയും വിറളിപിടിപ്പിക്കുന്ന സ്ഫോടനാത്മകമായ രാഷ്ട്രീയ സാംസ്ക്കാരിക ഇടപെടല്‍ നടത്തുന്ന കെ.ഇ.എന്ന്‌ സ്വന്തം പാളയത്തില്‍ തന്നെയുള്ള സവര്‍ണ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സാംസ്ക്കാരിക രംഗത്തു നിന്നുള്ളവരുടെ എതിര്‍പ്പു ാവുക സ്വാഭാവികമാണ്‌. പാര്‍ട്ടിയില്‍ തന്നെയുള്ളവരും പാര്‍ട്ടിയില്‍ നിന്നു പറുത്ത്‌ പോയ ചിലരും ഇപ്പോള്‍ അവസരം മുതലെടുക്കുന്നു എന്ന്‌ മാത്രം. പക്ഷേ ഭയപ്പെടേ ഒന്നു ്‌. സ്വത്വവാദക്കാരെ അടിച്ച്‌ ഒരു മൂലയിലാക്കി ഇവര്‍ ചെങ്കൊടിയും കൊ ്‌ പോകുന്നതെങ്ങോട്ടാണ്‌? മുസ്ളിം ക്രിസ്ത്യന്‍ വര്‍ഗ്ഗീയത നാട്ടില്‍ ശക്തിപ്പെട്ടു എന്ന്‌ പറയുന്നവരാരും ആര്‍.എസ്‌.എസിനെക്കുറിച്ചും ഭൂരിപക്ഷ വര്‍ഗ്ഗീയതയെക്കുറിച്ചും ഒരക്ഷരം മി ുന്നേയില്ല. നെഹ്‌റു ശിശുക്കളുടെ ശത്രുവായിരുന്നുവെന്ന്‌ നരേന്ദ്രമോഡി വായിട്ടലക്കുമ്പോള്‍ ഗര്‍ഭിണിയുടെ വയര്‍ ശൂലം കൊ ്‌ കുത്തിക്കീറി ഭ്രൂണം പുറത്തെടുത്ത നരേന്ദ്രമോഡിയെയും മോഡിയുടെ പാര്‍ട്ടിയെയും പറ്റി എന്തെങ്കിലും പറഞ്ഞാല്‍ ഭൂരിപക്ഷ ഹിന്ദുവോട്ടുകള്‍ നഷ്ടപ്പെട്ടു പോയെങ്കിലോ?ഹൈന്ദവതയ്ക്ക്‌ താല്‍ക്കാലികാവധി നല്‍കി ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഊന്നല്‍ നല്‍കാനായിരിക്കും പാറ്റ്നയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ബി.ജെ.പി. ശ്രമിക്കുകയെന്ന്‌ വാര്‍ത്ത. നരേന്ദ്രമോഡി, വരുണ്‍ഗാന്ധി തുടങ്ങിയ തീവ്ര നിലപാടുകാര്‍ക്ക്‌ ദേശീയ നിര്‍വാഹക സമിതിയില്‍ വലിയ പങ്കു ാവില്ല എന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്‌. അവര്‍ക്ക്‌ പറയാനുള്ള കാര്യങ്ങള്‍ നമ്മുടെ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദനായിരിക്കുമോ ഇനി പറയുക? (മലപ്പുറത്ത്‌ കോപ്പിയടിക്കുന്നത്‌ കൊ ാണ്‌ കുട്ടികള്‍ പരീക്ഷയില്‍ വാന്‍ വിജയം നേടുന്നതെന്ന്‌ പറഞ്ഞത്‌ മറക്കാറായിട്ടില്ല) പിണറായിയെക്കുറിച്ച്‌ ഇങ്ങനെ കടത്തിപ്പറയാനാവില്ല. എത്ര മൃദുഹിന്ദുത്വത്തിനു വേ ി മുന്നോട്ട്‌ പോയാലും പിണറായി വിജയനില്‍ ഒരു കറകളഞ്ഞ സെക്യുലറിസ്റ്റ്‌ ഉ ്‌ എന്ന്‌ വിശ്വസിക്കാനാണെനിക്കിഷ്ടം. സ്വത്വവാദക്കാര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ (അവരെ ഒറ്റപ്പെടുത്തുന്നതിലും) സി.പി.എമ്മിലെ മൃദു ഹിന്ദുത്വവാദികള്‍ക്കൊപ്പം ജനശക്തിയും കേസരിയും ഒന്നിക്കുന്നത്‌ കാണുമ്പോള്‍ ചില അടിയൊഴുക്കുകള്‍ നാം ശ്രദ്ധിച്ചേ തീരൂ. ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും ഒരേപോലെ തള്ളിപ്പറഞ്ഞ്‌ മുന്നോട്ട്‌ പോകുന്നതിനുപകരം താല്‍ക്കാലിക നേട്ടത്തിനുവേ ി സി.പി.എം. നടത്തുന്ന ഈ മൃദുഹിന്ദുത്വ കാര്‍ഡ്‌ കളി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ വലിയ ദോഷം ചെയ്യും; കേരളത്തിനും.

Friday, June 11, 2010

സി.പി. എമ്മിനെ ഭരിക്കുന്നത്‌ അധികാരദുര

ഡോ.എം. ഗംഗാധരന്‍

കേരളത്തില്‍ മുസ്ളിം-ക്രൈസ്തവ വര്‍ഗ്ഗീയത ശക്തിപ്പെട്ടുവരികയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ശരിയല്ല. മതബോധമെല്ലാം വര്‍ഗ്ഗീയ ബോധമാണെന്ന തെറ്റിദ്ധാരണയാണിതിനു പിന്നില്‍. മതബോധവും വര്‍ഗ്ഗീയതയും ര ാണ്‌. വര്‍ഗ്ഗീയതയെന്നാല്‍ മറ്റേതെങ്കിലും ഒരു വിഭാഗത്തെയോ സമൂഹത്തെയോ നശിപ്പിക്കാനോ ഉപദ്രവിക്കാനോ ലക്ഷ്യമിട്ട്‌ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങളാണ്‌. മതബോധം ശക്തിപ്പെട്ടതുകൊ ു മാത്രം ഒരു സമൂഹത്തിലും വര്‍ഗ്ഗീയത വളരണമെന്നില്ല. സാമുദായിക വിഷയങ്ങളില്‍ സമീപകാലത്ത്‌ സി.പി.എം സ്വീകരിച്ചുവരുന്ന നിലപാടുകളെക്കുറിച്ചും ഇതിന്‌ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ചും ചന്ദ്രികയോട്‌ സംസാരിക്കുകയായിരുന്നു ഡോ.എം.ഗംഗാധരന്‍. ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ സമീപകാലത്ത്‌ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ശ്രദ്ധിച്ചിരിക്കുമല്ലോ.. ? എന്താണ്‌ ഇത്തരമൊരു പ്രസ്താവനക്ക്‌ പ്രേരണ?അധികാരത്തിനുവേ ി എന്തും ചെയ്യാമെന്ന കാഴ്ചപ്പാടാണ്‌ സി.പി.എമ്മിണ്റ്റേത്‌. അധികാരം വേണം. അധികാരമുെ ങ്കില്‍ എല്ലാം മാറ്റിയെടുക്കാമെന്ന ധാരണയാണവര്‍ക്ക്‌. അതിന്‌ ഏതറ്റംവരെ പോവാനും അവര്‍ തയ്യാറാവുന്നു. ഇപ്പോള്‍ രാഷ്ട്രീയ നിലനില്‍പ്പിന്‌ പണവും മസില്‍ പവറുമൊക്കെ വേണമെന്ന കാഴ്ചപ്പാടും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ വളര്‍ന്നുവന്നിരിക്കുന്നു. സാമുദായിക വിഷയങ്ങളില്‍ സമീപ കാലത്ത്‌ സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ഈ അധികാരമോഹം വ്യക്തമാക്കുന്നതാണ്‌. മുഖ്യമന്ത്രിയെപ്പോലെ ഒരാള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തരുതായിരുന്നു. ഏറെ അനുഭവ സമ്പത്തുള്ള രാഷ്ട്രീയ നേതാവാണ്‌ വി.എസ്‌. പാര്‍ട്ടിക്കുവേ ി അദ്ദേഹം ചിലതൊക്കെ പറയുകയാണ്‌. അദ്ദേഹത്തിണ്റ്റെ മാര്‍ക്സിസ്റ്റ്‌ ആശയങ്ങള്‍ വെച്ചാണ്‌ ഇങ്ങനെ പറയുന്നത്‌. മതമുള്ളിടത്തൊക്കെ വര്‍ഗ്ഗീയത ഉ ാവുമെന്ന്‌ പറയുന്നത്‌ സ്ത്രീകള്‍ ഉള്ളിടത്തെല്ലാം സ്ത്രീ പീഡനം നടക്കുമെന്ന്‌ പറയുന്നതുപോലുള്ള വങ്കത്തരമാണ്‌. അധികാരത്തിനുവേ ി ആരുമായും കൂട്ടുകൂടാമെന്ന സി.പി.എം. കാഴ്ചപ്പാട്‌ അടവുനയത്തിണ്റ്റെ ഭാഗമാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി വളര്‍ത്താന്‍ സ്റ്റാലിന്‍ പ ്‌ ബാങ്കുകള്‍ കൊള്ളയടിച്ചതിണ്റ്റെ രേഖകള്‍ പുറത്തുവന്നിരുന്നു. അതും ഒരുതരം അടവുനയമായിരുന്നു. അധികാരമുെ ങ്കിലേ മാറ്റം സാധ്യമാവൂ എന്ന ലെനിനിസ്റ്റ്‌ കാഴ്ചപ്പാടിണ്റ്റെ ഭാഗമാണത്‌. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലൂടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്നാണ്‌ ലെനിനിസ്റ്റ്‌ ചിന്താരീതി. ഹിറ്റ്ലറും മുസ്സോളനിയുമെല്ലാം ഇതേ ചിന്താഗതിക്കാരായിരുന്നു. അതൊരു തെറ്റായ ധാരണ മാത്രമാണ്‌. ലെനിന്‌ പോലും അതിന്‌ കഴിഞ്ഞിട്ടില്ലെന്നത്‌ വേറെക്കാര്യം. ഗാന്ധിജിയും അംബേദ്കറുമൊന്നും സമൂഹത്തില്‍ മാറ്റങ്ങളു ാക്കിയത്‌ അധികാരം കൊണ്ടായിരുന്നില്ല. ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിലൂടെയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പൊന്നാനിയില്‍ പി.ഡി.പി പോലുള്ള കക്ഷികളുമായി സി.പി.എം ഉ ാക്കിയ ധാരണ ഇതിന്‌ തെളിവായിരുന്നു. ജയില്‍വാസത്തിനുശേഷം മഅ്ദനി മാറിയെന്നാണ്‌ പറയുന്നത്‌. അതേക്കുറിച്ച്‌ എനിക്ക്‌ വേ ത്ര തിട്ടമില്ല. ജയിലില്‍ പോകും മുന്‍പ്‌ അദ്ദേഹം നടത്തിയ ചില പ്രസംഗങ്ങളുടെ കാസറ്റുകള്‍ കേട്ടിരുന്നു. വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുന്നവയായിരുന്നു അത്‌. ജമാഅത്തെ ഇസ്ളാമിയുടെ രാഷ്ട്രീയ രംഗപ്രവേശം സി.പി.എമ്മിണ്റ്റെ നയംമാറ്റത്തിന്‌ കാരണമായി എന്ന്‌ പറയാനാവില്ല. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ളാമി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ്‌ പറയുന്നത്‌. അവരും മത്സരിക്കട്ടെ. മത്സരിക്കേെ ന്ന്‌ പറയുന്നത്‌ ഒരു ജനാധിപത്യ സമൂഹത്തിന്‌ യോജിച്ചതല്ല. അതിനെ വെല്ലുവിളിയായി ഏറ്റെടുത്ത്‌ നേരിടുകയാണ്‌ വേ ത്‌. ജമാഅത്തെ ഇസ്ളാമിക്ക്‌ വിദേശത്തുനിന്ന്‌ ഫ ു ലഭിക്കുന്നുെ ന്നാണ്‌ കേള്‍വി. യാഥാര്‍ഥ്യം എത്രത്തോളമുെ ന്നറിയില്ല. അതേക്കുറിച്ച്‌ അന്വേഷണം നടത്തേ ത്‌ സര്‍ക്കാര്‍ ഏജന്‍സികളാണ്‌. ജമാഅത്തെ ഇസ്ളാമി ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ്‌. പട്ടാളച്ചിട്ടയുള്ള അത്തരം പാര്‍ട്ടികളെ ഉള്‍കൊള്ളാന്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ കഴിയില്ല. സാമൂഹ്യ പ്രശ്നങ്ങളില്‍ അത്‌ ശക്തമായ ഇടപെടല്‍ നടത്തുന്നു ്‌. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നതിലും അവര്‍ ശ്രദ്ധിക്കുന്നു. എങ്കിലും സാധാരണ ജനങ്ങള്‍ ആ പ്രസ്ഥാനത്തെ വീക്ഷിക്കുന്നത്‌ അല്‍പം സംശയത്തോടെയാണ്‌. ജമാഅത്തെ ഇസ്ളാമിയുടെ പാശ്ചാത്തലവും അഭിപ്രായ സ്വാതന്ത്യ്രങ്ങളില്ലാത്ത കേഡര്‍ സ്വഭാവവും ആണിതിന്‌ കാരണം. സി.പി. എം മൂല്യച്യുതി നേരിടുന്നുി ാ?സി.പി.എമ്മില്‍ മൂല്യച്ചുതിയുെ ന്ന്‌ ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷേ, ര ്‌ രീതിയിലുള്ള രാഷ്ട്രീയ ധാര അതില്‍ നിലനില്‍ക്കുന്നു ്‌. എ.കെ.ജിയെപ്പോലുള്ളവര്‍ സ്വീകരിച്ച സമീപനമായിരുന്നു ഇതില്‍ ഒന്നാമത്തേത്‌. സാധാരണ പക്ഷത്ത്‌ നിന്നുകൊ ്‌ അവരുടെ പുരോഗതിക്കുവേ ി പ്രവര്‍ത്തിക്കുക എന്നതായിരുന്നു അവരുടെ പക്ഷം. വി.എസിനെപ്പോലുള്ളവര്‍ എ.കെ.ജിയുടെ ആ പാത പിന്തുടരുന്നവരാണ്‌. അതില്‍ നിന്ന്‌ വ്യത്യസ്തമായ ഒന്ന്‌ ഇപ്പോള്‍ സി.പി.എമ്മില്‍ വളര്‍ന്നുവരുന്നു ്‌. കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച്‌ പാര്‍ട്ടിയെ വളര്‍ത്താനാവില്ലെന്ന്‌ ചില നേതാക്കള്‍ തന്നെ പറയുന്നു. ജനങ്ങള്‍ പണമുള്ളവരെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിരിക്കുന്നു എന്ന ധാരണ കൊ ായിരിക്കും, വാട്ടര്‍ തീം പാര്‍ക്കും സ്റ്റാര്‍ ഹോട്ടലുമൊക്കെ പാര്‍ട്ടിയുടെ ഭാഗമായി വരുന്നത്‌. രാഷ്ട്രീയ നിലനില്‍പ്പിന്‌ മസില്‍പവര്‍ വേണമെന്ന കാഴ്ചപ്പാടും സി.പി.എമ്മില്‍ ശക്തിപ്പെട്ടിട്ടു ്‌. ഇതിണ്റ്റെ ഭാഗമായിരിക്കാം കണ്ണൂറ്‍ രാഷ്ട്രീയവും സഹകരണ സംഘങ്ങളിലെ ഭരണം പിടിച്ചെടുക്കലുമെല്ലാം. പാര്‍ട്ടിക്കുള്ളിലെ പോര്‌ കാരണമാണ്‌ മന്ത്രിമാര്‍ വിവാദങ്ങളില്‍ നിറയുന്നത്‌. മുഖ്യമന്ത്രി ഒരുപക്ഷത്തും മന്ത്രിമാരെല്ലാം മറ്റൊരു പക്ഷത്തുമാണ്‌. പലതും ചെയ്യണമെന്നു ്‌ ഈ സര്‍ക്കാരിന്‌. പക്ഷേ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടക്കുന്നുി ാ?ന്യൂനപക്ഷങ്ങള്‍ രാജ്യത്ത്‌ സംഘടിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ യാഥാര്‍ഥ്യമാണ്‌. ഇത്‌ ഇന്ത്യയിലെ മാത്രം സ്ഥിതിയല്ല. ലോകത്തൊട്ടാകെ അവഗണിക്കപ്പെട്ട്‌ കിടക്കുന്ന ജനവിഭാഗങ്ങള്‍ സംഘടിക്കാന്‍ തുടങ്ങിയിട്ടു ്‌. ദളിതരും സ്ത്രീകളും അവശ വിഭാഗങ്ങളും സംഘടിക്കുന്നു ്‌. അത്‌ അവരുടെ സുരക്ഷിതത്വ ബോധത്തിണ്റ്റെ ഭാഗമാണ്‌. ന്യൂനപക്ഷങ്ങള്‍ സംഘടിക്കുന്നു എന്ന്‌ പറഞ്ഞാല്‍ അവിടെ വര്‍ഗ്ഗീയത വളരുന്നു എന്ന ധാരണ ശരിയല്ല. മതബോധം ഇന്ത്യയിലോ കേരളത്തിലോ എന്ന്‌ മാത്രമല്ല, ലോകത്തൊരിടത്തും സി.പി.എം വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ പറ്റുന്ന ഒന്നല്ല. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ പാടില്ല എന്ന്‌ പറയുന്നതൊക്കെ ഒരുതരം വിവരമില്ലായ്മയാണ്‌. കാറല്‍ മാര്‍ക്സ്‌ പോലും ഇത്തരം വിഡ്ഢിത്തം പറയില്ല. ഈയടുത്ത്‌ കെ.എന്‍ പണിക്കര്‍ തന്നെ ഒരു ലേഖനം എഴുതിയിരുന്നു. മതങ്ങള്‍ മതേതരത്വത്തെ വിഴുങ്ങുമോ..? എന്ന വിഷയത്തില്‍. ഒരുതരത്തിലും അര്‍ഥമില്ലാത്ത ചോദ്യമാണിത്‌. മതം ഒരിക്കലും മതേതരത്വത്തെ തകര്‍ക്കില്ല. മതവിശ്വാസം ആധുനിക കാലത്ത്‌ ശക്തിപ്പെട്ടിട്ടു ്‌. അതിന്‌ കാരണം നമ്മുടെ സാമൂഹ്യ പരിതസ്ഥിതി തന്നെയാണ്‌. നേരത്തെയുള്ള കൂട്ടുകുടുംബ വ്യവസ്ഥിതികളില്‍ പരസ്പരം ആത്മവിശ്വാസം പകരാന്‍ ആളുകളു ായിരുന്നു. ഇന്നതില്ല. പകരം ഭാര്യയും ഭര്‍ത്താവും ഒരു കുട്ടിയും അടങ്ങുന്ന അണുകുടുംബത്തിലേക്ക്‌ ചുരുങ്ങി. ഭര്‍ത്താവിണ്റ്റെ ജോലി എപ്പോള്‍ പോകുമെന്ന്‌ ആര്‍ക്കും നിശ്ചയമില്ല. ഇത്തരം അരക്ഷിതാവസ്ഥക്ക്‌ പരിഹാരമായി മനുഷ്യന്‍ കാണുന്നത്‌ ദൈവത്തെയും മതത്തെയുമാണ്‌. ഇത്‌ കേരളത്തില്‍ മാത്രം സംഭവിക്കുന്നതല്ല, ലോകത്തൊട്ടാകെ സംഭവിച്ചുകൊ ിരിക്കുന്ന മാറ്റങ്ങളാണ്‌. അതിനെ മാര്‍ക്സിസം കൊ ്‌ ഇല്ലാതാക്കാന്‍ കഴിയില്ല. ൭൦ വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയനില്‍പ്പോലും മതവിശ്വാസം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ൧൯൯൦കളില്‍ സോവിയറ്റ്‌ യൂണിയണ്റ്റെ തകര്‍ച്ചയുടെ പാശ്ചാത്തലത്തില്‍, അവിടെയിറങ്ങിയ ഒരു സിനിമയു ്‌. അതിണ്റ്റെ അവസാന ഭാഗമിങ്ങനെയാണ്‌. തെരുവിലിരിക്കുന്ന ഒരുകൂട്ടം കമ്യൂണിസ്റ്റ്‌ അനുയായികളായ യുവാക്കളോട്‌ ഒരു സ്ത്രീ ചോദിക്കുന്നു. പള്ളിയിലേക്കുള്ള റോഡേതാണ്‌? പള്ളിയിലേക്ക്‌ ഒരുറോഡുമില്ലെന്ന്‌ യുവാക്കളുടെ മറുപടി. പള്ളിയിലേക്ക്‌ റോഡില്ലെങ്കില്‍ പിന്നെ വഴിയെന്തിനാണെന്ന അര്‍ഥപൂര്‍ണമായ ചോദ്യമായിരുന്നു ആ സ്ത്രീയില്‍ നിന്ന്‌ പിന്നീടു ായത്‌. ആ ചോദ്യത്തോടെയാണ്‌ സിനിമ അവസാനിക്കുന്നത്‌. ൭൦ വര്‍ഷം കമ്യൂണിസ്റ്റ്‌ ഭരണം നടന്ന സോവിയറ്റ്‌ യൂണിയണ്റ്റെ സ്ഥിതി ഇതാണെങ്കില്‍ കേരളത്തില്‍ മതമില്ലാതാക്കാന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ എവിടെയെത്തുമെന്ന്‌ പറയേ തില്ലല്ലോ?മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദ്ദത്തില്‍ നിന്നാണ്‌ മതേതരത്വം ഉ ാകേ ത്‌. മതങ്ങളെ നിലനിര്‍ത്തിയേ മതേതരത്വം സൃഷ്ടിക്കാന്‍ കഴിയൂ. അല്ലാതെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ചിന്തിക്കുന്ന പോലെ മതങ്ങളെ ഇല്ലാതാക്കിക്കൊ ്‌ രാഷ്ട്രീയത്തിലൂടെ മാത്രം മതേതരത്വം സൃഷ്ടിക്കാന്‍ കഴിയില്ല. ലോകത്ത്‌ ഇത്രയധികം മതങ്ങള്‍ സൌഹാര്‍ദ്ദത്തോടെ ഒന്നിച്ചുനില്‍ക്കുന്നത്‌ ഇന്ത്യയില്‍ മാത്രമായിരിക്കും, പ്രത്യേകിച്ച്‌ കേരളത്തില്‍. വലിയൊരു വിഭാഗം ഹിന്ദുക്കളും മുസ്ളിംകളും ഇടകലര്‍ന്നാണ്‌ ഇവിടെ കഴിയുന്നത്‌. ഉത്തര്‍പ്രദേശിലോ, അതുപോലുള്ള മറ്റ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഇങ്ങനെ ഒരുപ്രദേശത്ത്‌ വിവിധ മതസ്ഥര്‍ ഒന്നിച്ചു കഴിയുന്നത്‌ കാണാനാവില്ല. അങ്ങനെയുള്ള കേരളത്തില്‍ ഭരണാധികാരികള്‍ തന്നെ വിവേകമില്ലാത്ത അഭിപ്രായങ്ങള്‍ പറയുമ്പോള്‍ അതിണ്റ്റെ ഭവിഷ്യത്ത്‌ കൂടി ഓര്‍ക്കണം. ഭൂരിപക്ഷ പ്രീണനമാണോ നയംമാറ്റത്തിലൂടെ സി.പി. എം ലക്ഷ്യമിടുന്നത്‌?പുതിയ നയം മാറ്റങ്ങളിലൂടെ സി.പി.എം ഒരുപക്ഷേ, ഭൂരിപക്ഷ പ്രീണനത്തിന്‌ ശ്രമിക്കുന്നുണ്ടാവാം. അതുകൊെ ാന്നും കേരളത്തില്‍ കാര്യമില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നതുതന്നെ കേരളത്തില്‍ നടക്കുന്ന കാര്യമല്ല. ഹിന്ദുമതം എന്നതുതന്നെ സാങ്കല്‍പ്പികമാണ്‌. പുരാതന കൃതികളിലൊന്നിലും ഹിന്ദു എന്ന പ്രയോഗം കാണില്ല. സിന്ധു നദിക്കിപ്പുറമുള്ളവരെക്കുറിച്ച്‌ വിദേശികള്‍ പൊതുവെ വിശേഷിപ്പിച്ച പദമാണ്‌ ഹിന്ദു എന്നത്‌. അല്ലാതെ അതൊരു മതമല്ല. ഹിന്ദുമതത്തില്‍ അനേകം വിഭാഗങ്ങളു ്‌. അവരൊന്നും ഹിന്ദു എന്ന ഒറ്റ കാഴ്ചപ്പാടില്‍ ഒന്നിച്ചുനില്‍ക്കുന്നവരല്ല. അതുകൊ ുതന്നെ ഇത്തരം പ്രസ്താവനകളിലൂടെ ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാമെന്നത്‌ തെറ്റായ ധാരണയാണ്‌.ഈഴവരില്‍നിന്നാണ്‌ സി.പി.എമ്മിന്‌ ഹിന്ദുക്കളില്‍ കൂടുതല്‍ പിന്തുണ ലഭിച്ചിട്ടുള്ളത്‌. ഇടക്കാലത്ത്‌ ഹിന്ദു മതത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ ബ്രാഹ്മണര്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും ആധുനിക കാലത്ത്‌ അത്‌ തകര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പി.ബിയുടെയുമെല്ലാം പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക ുള്ള ഒരു അടവുനയമായി മാത്രമേ കാണാനാവൂ. അല്ലാതെ കേരളത്തില്‍ അത്തരത്തിലൊരു വര്‍ഗ്ഗീയ ശക്തിപ്പെടല്‍ ഉെ ന്ന്‌ സി.പി.എം വിശ്വസിക്കുമെന്ന്‌ കരുതുന്നില്ല. നേരത്തെ പറഞ്ഞല്ലോ, അധികാരമാണ്‌ അവര്‍ക്ക്‌ എല്ലാറ്റിലും വലുത്‌. മാര്‍ഗ്ഗം നന്നായാലേ ലക്ഷ്യം നേടൂ എന്നാണ്‌ ഗാന്ധി പറഞ്ഞത്‌. എന്നാല്‍ ലക്ഷ്യം നേടാന്‍ മാര്‍ഗ്ഗമേതുമാവാമെന്നാണ്‌ സി.പി.എമ്മിണ്റ്റെ നിലപാട്‌. അടവുനയം ഇതിനുവേ ിയാണ്‌. ഈ അടവുനയം തെറ്റാണ്‌. എന്ത്‌ ലക്ഷ്യംവെച്ചായാലും ജനങ്ങളെ കബളിപ്പിക്കലാണത്‌. ഇ.എം.എസ്‌ നമ്പൂതിരിപ്പാടു ാക്കിയ ഒരു വൃത്തികെട്ട വാക്കാണ്‌ അടവുനയമെന്നത്‌. ദേശീയ പ്രസ്ഥാനത്തിണ്റ്റെ ഭാഗമായി എ.കെ.ജിയും കേളപ്പനും കെ.ദാമോദരനുമെല്ലാം ജാതിപ്പേര്‌ മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി രൂപം കൊ പ്പോള്‍ ജാതിപ്പേര്‌ മുറിച്ചുമാറ്റേെ ന്ന്‌ ഇ.എം.എസ്‌ നിര്‍ദ്ദേശിച്ചതായി പഴയൊരു സഖാവ്‌ എന്നോട്‌ പറഞ്ഞിട്ടു ്‌. ജാതിപ്പേര്‌, ജനങ്ങളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാനായിരുന്നത്രെ ഇത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ മറ്റൊരു അടവുനയമാണിതും. (നാളെ: മുസ്ളിംലീഗ്‌ നല്‍കുന്ന ആത്മവിശ്വാസം) തയ്യാറാക്കിയത

Friday, June 4, 2010

ഹൈദരാബാദിലെ പച്ചച്ചെങ്കൊടി പണ്ട്‌ മുസ്ളിം കേന്ദ്രങ്ങളില്‍ ജാഥ നടത്തുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ വിളിച്ചിരുന്ന ഒരു മുദ്രാവാക്യമുണ്ടായിരുന്നു: 'പാറട്ടങ്ങനെ പാറട്ടെ, പച്ചച്ചെങ്കൊടി പാറട്ടെ' എന്ന്‌. പച്ചയെ സ്നേഹിക്കുന്ന സാധു കര്‍ഷകരെ പറ്റിക്കാന്‍ ഒരു സൂത്രം എന്ന 'തമാശക്കഥ'യായി ആ പച്ചച്ചെങ്കൊടി പറന്നുപോയി. പക്ഷേ സാക്ഷാല്‍ ചെങ്കൊടിക്കാര്‍ പച്ചക്കൊടി പിടിച്ച്‌ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും മനുഷ്യരെ പറ്റിക്കുന്നു എന്ന്‌ വന്നാലോ?അതും ദേശാന്തര പ്രശസ്തമായ ദക്ഷിണേന്ത്യന്‍ നഗരത്തില്‍. ഇന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കുന്നവരെന്നവകാശപ്പെടുന്ന സി.പി.എം ആണ്‌ ഹൈദരാബാദില്‍ ഈ ആള്‍മാറാട്ടം നടത്തുന്നത്‌. ന്യൂനപക്ഷ ക്ഷേമത്തിന്‌ എന്ന പേരില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി രൂപീകരിച്ച സംഘടനയുടെ പേര്‌ ആവാസ്‌. ൨൦൦൨ല്‍ ഗുജറാത്ത്‌ കലാപത്തിണ്റ്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ വികാരമുണര്‍ത്തി കര്‍ണൂല്‍ കേന്ദ്രീകരിച്ചാണ്‌ സി.പി.എം ആവാസിന്‌ തുടക്കമിട്ടത്‌. രാഷ്ട്രീയത്തിനതീതമായി സമുദായ സേവനം മാത്രം ലക്ഷ്യമാക്കിയുള്ള പ്രസ്ഥാനം എന്ന പേരില്‍ മുസ്ളിം യുവാക്കളെ ക്ഷണിച്ചുവരുത്തി നഗരത്തില്‍ അതിഗംഭീരറാലിയും നടത്തിയായിരുന്നു സംഘടനാ പ്രഖ്യാപനം. യൂണിറ്റ്‌, ജില്ലാ കമ്മിറ്റികള്‍ നിലവില്‍ വന്നു കഴിഞ്ഞപ്പോള്‍ സംഘടനയുടെ യഥാര്‍ത്ഥമുഖം പ്രത്യക്ഷപ്പെട്ടു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.എ. ഗഫൂറ്‍ പ്രസിഡണ്ടും മുഹമ്മദ്‌ ഖയാസുദ്ദീന്‍ ജനറല്‍ സെക്രട്ടറിയുമായി ആവാസ്‌ സംസ്ഥാന കമ്മിറ്റിയെ സി.പി.എം പ്രഖ്യാപിച്ചു. പച്ചക്കൊടിയിലെ വെള്ള നക്ഷത്രം എന്ന തലക്കെട്ടില്‍ ജൂണ്‍ ൪ലെ 'ദേശാഭിമാനി' ആവേശപൂര്‍വം കൊടുത്തിരിക്കുന്നു ആന്ധ്രാ സി.പി.എമ്മിണ്റ്റെ ന്യൂനപക്ഷ പ്രേമകഥ. "വെള്ളനക്ഷത്രം ആലേഖനം ചെയ്ത പച്ചക്കൊടിയുമായാണ്‌ ആവാസ്‌ പ്രവര്‍ത്തകര്‍ ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക്‌ കടന്നുചെല്ലുന്നതെന്ന്‌ ജനറല്‍ സെക്രട്ടറി ഖയാസുദ്ദീന്‍ ദേശാഭിമാനിയോട്‌ പറഞ്ഞു. മുസ്ളിംകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം, മുസ്ളിം സംവരണത്തിനുള്ള പ്രചാരണം, വഖഫ്‌ കയ്യേറ്റം തടയല്‍, റേഷന്‍കാര്‍ഡും മറ്റു രേഖകളും ലഭ്യമാക്കാന്‍ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തുന്നു." എന്ന്‌ ഹൈദരാബാദ്‌ ലേഖകന്‍ പേര്‌ വെച്ചെഴുതുന്നു. കേരളത്തിനും ബംഗാളിനും മുമ്പെ സി.പി.എം ഭരിക്കുമെന്നവകാശപ്പെട്ട തെലുങ്കാനയുടെ മണ്ണിലാണ്‌ മുസ്ളിംകള്‍ക്കിടയിലേക്കിറങ്ങാന്‍ സി.പി.എം ചെങ്കൊടി ഉപേക്ഷിച്ച്‌ പച്ചക്കൊടി പിടിക്കുന്നത്‌. വ്യാജപ്പേരുകള്‍ സ്വീകരിക്കുന്നത്‌. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അവരുടെ മാത്രമായ സംഘടനക്കേ കഴിയൂ എന്ന്‌ സി.പി.എം സ്വയം സമ്മതിക്കുന്നു ഇവിടെ. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ പച്ചക്കൊടിക്ക്‌ പുണ്യമുണ്ടെന്നും വിളിച്ചുപറയുന്നു സഖാക്കള്‍. 'ജാതിയെയോ മതത്തെയോ അടിസ്ഥാനമാക്കി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയാല്‍ സ്വത്വവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല' എന്ന്‌ സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ പ്രസംഗിച്ച വാര്‍ത്ത വന്ന പത്രത്തില്‍തന്നെയാണ്‌ ന്യൂനപക്ഷങ്ങളെ സി.പി.എം മറ്റൊരു പെട്ടിയിലടക്കുന്ന കഥയും. മുസ്ളിം പ്രശ്നങ്ങള്‍ സി.പി.എമ്മിന്‌ വിഷയമല്ല. അതൊരു മുഖ്യധാരാ ചര്‍ച്ചപോലുമല്ല. അതിനൊക്കെ ന്യൂനപക്ഷങ്ങള്‍ വേണമെങ്കില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യട്ടെ എന്ന ഓര്‍മപ്പെടുത്തല്‍. ഇങ്ങനെയൊന്ന്‌ സ്വന്തമായി ഉള്ളതുകൊണ്ടാകുമോ പച്ചക്കൊടിയില്‍ ചന്ദ്രക്കലയുള്ള ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയിലടുപ്പിക്കാതിരിക്കാന്‍ സി.പി.എം അത്യധ്വാനം ചെയ്തത്‌. ഈ പാര്‍ട്ടിയെക്കുറിച്ച്‌ പി.കെ. പോക്കര്‍ക്കും കെ.ഇ.എന്‍. കുഞ്ഞഹമ്മദിനും ഒരു ചുക്കുമറിയില്ല എന്ന്‌ ഇപ്പോഴെങ്കിലും മനസ്സിലായില്ലേ?നാട്ടുനടപ്പനുസരിച്ച്‌ കാലത്തും പ്രായത്തിലും കല്യാണം കഴിച്ച്‌ സന്തതികളായിരുന്നെങ്കില്‍ ഗുജറാത്ത്‌ മുഖ്യന്‍ നരേന്ദ്രമോഡിയോളം പോന്നൊരു മകനുണ്ടാകുമായിരുന്നു സഖാവ്‌ അച്യുതാനന്ദന്‌. മോഡിയുടെ വെളുത്ത താടിയും തലയും നോക്കിയിട്ട്‌ കാര്യമില്ല. എണ്‍പത്തേഴുകാരനായ വി.എസ്സിനേക്കാള്‍ ഇരുപത്തേഴു കുറയും നരേന്ദ്രന്‌. പക്ഷേ അങ്ങനെയൊരു മകനുണ്ടായില്ലല്ലോ എന്ന സങ്കടം ഇനി വേണ്ട. പരമത വിദ്വേഷത്തില്‍ ആ മകണ്റ്റെ മുത്തച്ഛനാവാന്‍ പോന്ന മരുന്നുണ്ട്‌ തണ്റ്റെ കൈവശമെന്ന്‌ അച്യുതാനന്ദന്‍ മലയാളിയെ ഒന്നടങ്കം ബോധ്യപ്പെടുത്തിക്കഴിഞ്ഞു. 'കേരളത്തില്‍ മുസ്ളിം വര്‍ഗീയതയും ക്രൈസ്തവ വര്‍ഗീയതയും ശക്തമായിരിക്കുന്നു' എന്ന പ്രഖ്യാപനം ഏതെങ്കിലും പൊതുയോഗത്തില്‍ ആവേശംകൊണ്ട്‌ ഇരിക്കാന്‍ വയ്യാഞ്ഞിട്ട്‌ നടത്തിയ വികാര പ്രസംഗമല്ല. തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റില്‍ മുഖ്യമന്ത്രിക്കായൊരുക്കിയ മുഖാമുഖം പരിപാടിയില്‍ ആലോചിച്ചുറപ്പിച്ച്‌ നീട്ടിക്കുറുക്കിയെടുത്തതാണ്‌. മതമൈത്രിയില്‍ രാജ്യത്തിന്‌ മാതൃകയായ കേരളത്തില്‍ ഈ പുതിയ പാഠം പുറത്തു വന്നത്‌ പുതിയൊരു അധ്യയന വര്‍ഷം ആരംഭിക്കുന്ന ദിവസം തന്നെയാണെന്നത്‌ യാദൃച്ഛികം. പറയുന്നത്‌ സംസ്ഥാനത്തിണ്റ്റെ മുഖ്യമന്ത്രിയായതിനാല്‍ ലോകം വിശ്വസിക്കും. ഒരു ഔദ്യോഗിക പ്രസ്താവനയുടെ സ്വഭാവവുമുണ്ടാവും. താന്‍ ഇരിക്കുന്ന കസേരയുടെ മഹത്വം മനസ്സിലാക്കാനുള്ള ബുദ്ധി അച്യുതാനന്ദനില്ലാത്തതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ എന്ന്‌ ലഘൂകരിക്കുന്നത്‌ അദ്ദേഹത്തെ ചെറുതാക്കലാവും. കുങ്കുമം ചുമക്കുന്ന കഴുത എന്നൊക്കെ ഇ.പി. ജയരാജനു പറയാം. ആശിച്ചതു നേടാന്‍ ഏതു വഴിയൊക്കെ പോവണമെന്ന്‌ കൃത്യമായി അറിയുന്ന അച്യുതാനന്ദന്‌ പറഞ്ഞിടത്തോളം ഒരു നാക്കു പിഴയുടെയും തകരാറില്ല. തണ്റ്റെ രാഷ്ട്രീയ ജീവിതകാലമത്രയും ഉള്ളില്‍ കൊണ്ടുനടക്കുന്ന വിഷം ഇടക്കൊക്കെ ആ ഇറുകിയ ജുബ്ബ പൊളിച്ച്‌ പുറത്തുചാടുന്നു എന്ന്‌ മാത്രം. സി.പി.എം പ്രത്യക്ഷ മുസ്ളിംവേട്ടയിലേര്‍പ്പെട്ട നാദാപുരം കൂട്ടക്കൊലയുടെ കാലത്തെ തീ പടര്‍ത്തുന്ന അച്യുതാനന്ദവചനങ്ങള്‍ കേരളം മറന്നിട്ടില്ല. തുടര്‍ന്ന്‌ അധികാരത്തില്‍വന്ന യു.ഡി.എഫ്‌ സര്‍ക്കാര്‍, സംസ്ഥാനത്തെ പിന്നോക്ക പ്രദേശങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ഏതാനും സ്ഥാപനങ്ങള്‍ അനുവദിച്ചപ്പോള്‍ അതിലും വര്‍ഗീയതകണ്ടു വി.എസ്‌. മുസ്ളിം സമുദായത്തിന്‌ വിദ്യാലയങ്ങള്‍ വാരിക്കോരിക്കൊടുക്കുകയാണ്‌ ഇ.ടി. മുഹമ്മദ്‌ ബഷീറെന്ന്‌ ഗവര്‍ണര്‍ക്ക്‌ കത്തയച്ചു. അധ്യാപകരും രക്ഷിതാക്കളും തദ്ദേശ ഭരണവും ജില്ലാ പഞ്ചായത്തിണ്റ്റെ വിജയഭേരിയുമെല്ലാം ചേര്‍ന്ന്‌ ആഞ്ഞുപിടിച്ചപ്പോള്‍ മലപ്പുറത്തെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം വന്‍തോതിലുയര്‍ന്നു. അത്‌ സഹിക്കാനാവാതെ അച്യുതാനന്ദന്‍ വീണ്ടും വിഷം തുപ്പി. 'മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ്‌ പാസ്സാവുന്നത്‌. അതിന്‌ മുസ്ളിംലീഗിണ്റ്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ സൌകര്യം ചെയ്തുകൊടുക്കുന്നുവെന്ന്‌. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ അതേവരെ പിന്നോക്കമായിരുന്ന സമുദായത്തിലെ കുട്ടികള്‍ ഉന്നത വിജയം നേടിത്തുടങ്ങിയപ്പോള്‍ വീണ്ടും വന്നു വി.എസ്‌. ചോദ്യപേപ്പര്‍ ചോര്‍ത്തിയും പരീക്ഷാസംവിധാനങ്ങള്‍ അട്ടിമറിച്ചുമാണ്‌ അവര്‍ മുന്നില്‍ വരുന്നതെന്ന്‌. മുസ്ളിം വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ കൃത്രിമമാണെന്നും സ്വമേധയാ അവര്‍ യോഗ്യരല്ലെന്നും സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. സാധാരണക്കാരായ ഗള്‍ഫ്‌ മലയാളികള്‍ ഏറ്റവുമേറെ പ്രയോജനപ്പെടുത്തുന്ന കരിപ്പൂറ്‍ വിമാനത്താവളം, മാഫിയ കേന്ദ്രമാണെന്ന്‌ പ്രഖ്യാപിക്കുമ്പോഴും അച്യുതാനന്ദണ്റ്റെ മനസ്സില്‍ ഒരു പ്രത്യേക സമുദായമായിരുന്നു ഉന്നം. മുസ്ളിംകളുടെ സാമ്പത്തിക പുരോഗതി മാഫിയാ ഇടപെടലിലൂടെയാണെന്നു സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത. ഇതൊക്കെ പറയുന്ന കാലത്ത്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവിണ്റ്റെ കാറിലാണ്‌. അടിസ്ഥാനമില്ലാത്ത സര്‍ക്കാര്‍ വിമര്‍ശനം എന്നു കരുതി ചിലരെങ്കിലും അത്‌ തള്ളിക്കളയും. ഇപ്പോഴതല്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു കസേരയുണ്ടദ്ദേഹത്തിന്‌. മുഖ്യമന്ത്രിമാര്‍ക്കായി പണിതത്‌. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കള്‍ മേഞ്ഞുനടക്കുന്ന ഈ കാലത്ത്‌ അച്യുതാനന്ദന്‍ വേട്ട പഠിക്കുന്നതും ഗുജറാത്തില്‍നിന്ന്‌. മുപ്പതു ശതമാനം മാത്രം മാര്‍ക്കുള്ള ദലിത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌, സംവരണത്തിണ്റ്റെ പേരില്‍ എം.ബി.ബി.എസ്‌ അഡ്മിഷന്‍ കിട്ടിയാല്‍, അവര്‍ നാളെ മനുഷ്യനെ കൊല്ലുന്ന ചികിത്സയല്ലേ നടത്തുക എന്നായിരുന്നു ൧൯൮൫ല്‍ നരേന്ദ്രമോഡി വരേണ്യരോട്‌ ചോദിച്ചത്‌. അതാണ്‌ സംവരണവിരുദ്ധ പ്രക്ഷോഭമായി ആളിക്കത്തിയത്‌. ജാതിവൈരത്തിണ്റ്റെ ആ തീക്കാറ്റാണ്‌ ബി.ജെ.പിയുടെ ഹിന്ദുത്വ കാര്‍ഡിന്‌ ഗുജറാത്തില്‍ മാര്‍ക്കറ്റുണ്ടാക്കിയത്‌. നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയാക്കിയത്‌. അടുത്തത്‌ 'ശുദ്ധീകരണയജ്ഞമായിരുന്നു. ന്യൂനപക്ഷവേട്ട, മുസ്ളിംവിരുദ്ധ പ്രചാരവേലകള്‍, ക്രൈസ്തവര്‍ക്കെതിരെ അക്രമണങ്ങള്‍. കിരാതമായ മുസ്ളിം വംശഹത്യ. അതിന്‌ അരങ്ങൊരുക്കാന്‍ മുഖ്യമന്ത്രി പദത്തിലിരുന്ന്‌ നരേന്ദ്ര ദാമോദര്‍ദാസ്‌ മോഡി ആദ്യം പറഞ്ഞത്‌, 'ഗുജറാത്തില്‍ മുസ്ളിം വര്‍ഗീയത ശക്തിപ്പെട്ടിരിക്കുന്നു' എന്നു തന്നെയായിരുന്നു. ആ വാക്കുകള്‍ സമുദായങ്ങളെ വിവിധ ഗല്ലികളിലേക്ക്‌ വകഞ്ഞുമാറ്റി. പിന്നെ എല്ലാം എളുപ്പമായിരുന്നു. കേരളത്തില്‍ ഇനിയൊരു സി.പി.എം ഭരണം സങ്കല്‍പങ്ങള്‍ക്കുമപ്പുറത്താണ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാവുക എന്നത്‌ വീണ്ടും സംഭവിക്കാന്‍ ഇടയില്ലാത്തതും. അത്തരമൊരു കേരളം പരമ്പരാഗത ശാന്തിയുമായി കഴിയരുത്‌. ജാതിമത ചിന്തകളുടെ പോര്‍വിളിയുയരണം. ആ കളിയില്‍ ചിലപ്പോള്‍ നേടിയാലോ? ഇക്കാര്യത്തില്‍ രണ്ടുദ്ദേശ്യത്തിലാണെങ്കിലും പാര്‍ട്ടിയും മുഖ്യമന്ത്രിയും ഒരേ മാര്‍ഗം സ്വീകരിക്കുന്നു. ഈ പിടിവിട്ട കളിയുടെ വാള്‍ത്തലയില്‍ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന ചായം തേക്കല്‍ അനിവാര്യമാണ്‌. അതാണ്‌ പതിനാലു വര്‍ഷത്തെ ഇടതുബന്ധം വിട്ട്‌ പുറത്തുകടന്ന ഐ.എന്‍.എല്‍ സംസ്ഥാന കൌണ്‍സിലിണ്റ്റെ തീരുമാനത്തില്‍ തെളിയുന്നത്‌. 'ഇടതുമുന്നണിയില്‍ അംഗമാകാന്‍ ഏഴു വര്‍ഷം മുമ്പ്‌ നല്‍കിയ അപേക്ഷ ചര്‍ച്ചക്കെടുക്കുകപോലും ചെയ്യാതെ, ഇന്നലെ വന്നവരെ സ്വീകരിക്കാനുള്ള സി.പി.എം നിലപാടില്‍ പ്രതിഷേധിച്ചാണ്‌ തീരുമാനമെന്ന്‌ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡണ്ട്‌ പ്രൊഫ. മുഹമ്മദ്‌ സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു (മാധ്യമം ൨൦൧൦ ജൂണ്‍ ൪). സി.പി.ഐ പോലും ഐ.എന്‍.എല്‍ പ്രവേശത്തെ പിന്തുണച്ചിട്ടും ഇടത്‌ മുന്നണിയുടെ മുതലാളിയായ സി.പി.എം സമ്മതിച്ചില്ല. മുസ്ളിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടിയത്‌ തന്നെയായിരുന്നു ഇക്കാര്യത്തില്‍ സി.പി.എമ്മിണ്റ്റെ സ്വഭാവം. ഉപയോഗിക്കുക, ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക. ജമാഅത്തെ ഇസ്ളാമിയെ മുപ്പത്തി മൂന്നു വര്‍ഷമാണ്‌ ഇങ്ങനെ ഉപയോഗിച്ചത്‌. മതിലിനപ്പുറത്ത്‌ മറ്റൊരു മിന്നാട്ടം കണ്ടപ്പോള്‍ ജമാഅത്തിനെ പെരുവഴിയിലുപേക്ഷിച്ച്‌ പുതിയതിനു പിറകെ പാഞ്ഞു. കേരളത്തിലെ ഇടതുമുന്നണിക്ക്‌ ദേശീയ സ്വഭാവം പകരുന്നതില്‍ മുഖ്യ പങ്കുവഹിച്ച എം.പി വീരേന്ദ്രകുമാറിണ്റ്റെ നേതൃത്വത്തിലുള്ള ജനതാദളിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഫലിച്ചില്ല. സ്വന്തം പാര്‍ട്ടിയിലെ മുഖ്യമന്ത്രിയെ തന്നെ പോളിറ്റ്ബ്യൂറോയില്‍ നിന്ന്‌ പുറത്തെറിഞ്ഞ്‌ വെറുമൊരു അടുക്കളപ്പൂച്ചയാക്കി മാറ്റിയ സി.പി.എം സംസ്ഥാന നേതൃത്വത്തിന്‌ ചെറുകക്ഷികളെ വെട്ടിമുറിക്കലും തട്ടിക്കളയലും വളരെ ലഘുവായ ഒരു കണ്ണൂറ്‍ മോഡല്‍ കലാപരിപാടി മാത്രം. പേരില്‍ മതത്തിണ്റ്റെ സൂചനപോലുമില്ലാതിരുന്നിട്ടും ഐ.എന്‍.എല്‍ വര്‍ഗീയ കക്ഷിയാണെന്നു പറഞ്ഞ്‌ പുറന്തള്ളിയ സി.പി.എമ്മിന്‌ പക്ഷേ പി.സി. തോമസിണ്റ്റെ മതേതരത്വത്തില്‍ അശേഷമുണ്ടായില്ല സംശയം. ൨൦൦൪ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളമാകെ ഇടതു കൊടുങ്കാറ്റ്‌ വീശിയിട്ടും മുവാറ്റുപുഴയില്‍നിന്ന്‌ ബി.ജെ.പി പിന്തുണയോടെ പാര്‍ലമെണ്റ്റിലെത്തിയ പൂമാനാണ്‌ തോമസ്‌. സാക്ഷാല്‍ സംഘ്പരിവാരമൂര്‍ത്തി. കേരളത്തില്‍ ഇത്തരമൊരു റിക്കാര്‍ഡുള്ള ഏക വ്യക്തി. ബി.ജെ.പി സര്‍ക്കാര്‍ കനിഞ്ഞനുഗ്രഹിച്ച്‌ നേരത്തെ കേന്ദ്രമന്ത്രിയുമാക്കി. മതം ദുരുപയോഗപ്പെടുത്തി വോട്ട്പിടിച്ചതിന്‌ സി.പി.എം സ്ഥാനാര്‍ത്ഥി പി.എം. ഇസ്മായില്‍ കൊടുത്ത കേസില്‍ ആറു വര്‍ഷത്തിനു ശേഷം സുപ്രീംകോടതിയും ഇലക്ഷന്‍ കമ്മീഷനും ശിക്ഷിച്ചതും വിധി രാഷ്ട്രപതി അംഗീകരിച്ചതും ഈ തോമസിണ്റ്റെ കാര്യത്തില്‍ തന്നെ. മുരത്ത വര്‍ഗീയ പ്രചാരണത്തിലൂടെ ജയിച്ചവനെന്ന കുപ്രസിദ്ധിയുടെ വിധി വന്ന്‌ വാരമൊന്ന്‌ തികയുംമുമ്പെ മാര്‍ക്സിസ്റ്റ്‌ മുന്നണിയുടെ വാതില്‍ മലര്‍ക്കെ തുറന്നുകൊടുത്തിരിക്കുന്നു പി.സി. തോമസിന്‌. കാരണം പി.സി. തോമസിലൂടെ വേണം സി.പി.എമ്മിന്‌ പുതിയ പാലംകെട്ടാന്‍. സംഘ്പരിവാരത്തിണ്റ്റെ തോളില്‍ കയ്യിട്ടു നടക്കുന്ന ഒരു നല്ല നാളേക്കു വേണ്ടി. അതാണ്‌ സി.പി.എമ്മിണ്റ്റെ ശരിയും. 'അധികാരം നേടണമാദ്യം. അതിനു മേലാവട്ടെ പൊന്നാര്യന്‍' എന്ന കവിവചനമുരുവിട്ട്‌ നടക്കുന്നവര്‍ അതും അതിലപ്പുറവും ചെയ്യും.
മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഇന്നലെ വെവ്വേറെ നടത്തിയ പ്രസ്താവനകള്‍ പച്ചയായ വര്‍ഗീയത ഇളക്കിവിടുന്നതായിരുന്നു. ജനാധിപത്യ കേരളത്തിണ്റ്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഇത്രയും ഹീനമായി വര്‍ഗീയത പറഞ്ഞ ഭരണാധികാരികള്‍ വേറെ ഉണ്ടാവില്ല. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ പത്ത്‌ വോട്ട്‌ കിട്ടാന്‍ വേണ്ടി നടത്തുന്ന ഈ തീക്കളി ഇടത്‌ മുന്നണിയെ എവിടെ കൊണ്ടെത്തിക്കുമെന്ന്‌ പ്രബുദ്ധകേരളം ആശങ്കപ്പെടുന്നു.

എല്ലാ സാമുദായിക വിഭാഗങ്ങളെയും ഒരേപോലെ കാണുമെന്ന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റവര്‍ തന്നെ ചില സമുദായങ്ങളെ വര്‍ഗീയത ആരോപിച്ച്‌ നിന്ദിക്കുന്നത്‌ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനയുടെ മൌലികതത്വങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന്‌ ഭരണഘടന വിദഗ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

പൊതുതാത്പര്യഹര്‍ജികള്‍ വന്നാല്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിക്കൂടെന്നില്ല. മുസ്ളിം ക്രൈസ്തവ വിഭാഗങ്ങളില്‍ വര്‍ഗീയത വളരുന്നു എന്ന്‌ പ്രസ്താവിച്ചുകൊണ്ട്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനാണ്‌ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക്‌ നേരെ ആദ്യം വാളോങ്ങിയത്‌. ആഭ്യന്തരമന്ത്രിയും ഇന്നലെ അതേറ്റുപിടിച്ചതോടെ പച്ചയായ വര്‍ഗീയത മറനീക്കി പുറത്തുവന്നിരിക്കുന്നു. ൧൯൮൭ല്‍ ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ ഇറക്കിയ കാര്‍ഡ്‌ കൂടുതല്‍ തീവ്രമായി അവതരിപ്പിക്കുകയാണ്‌ ഇരുനേതാക്കളുടെയും ദൌത്യമത്രെ. ൧൯൮൭ല്‍ ഇ.എം.എസ്‌ പറഞ്ഞതില്‍ ആരും വര്‍ഗീയത കണ്ടില്ല. ഭൂരിപക്ഷ വര്‍ഗീയതയെപ്പോലെ തന്നെ ന്യൂനപക്ഷ വര്‍ഗീയതയും നാടിനാപത്താണ്‌ എന്നാണ്‌ ഇ.എം.എസ്‌ പറഞ്ഞത്‌. ഇ.എം.എസിണ്റ്റെ പ്രസ്താവന ഒരു പൊതുതത്വം ആയി വീക്ഷിച്ചതിനാല്‍ അതിനെതിരെ ന്യൂനപക്ഷ സമുദായങ്ങള്‍ അന്ന്‌ രോഷമോ പ്രതിഷേധമോ പ്രകടിപ്പിച്ചില്ല. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇടത്‌ മുന്നണി അധികാരത്തില്‍ വന്നത്‌ ഇ.എം.എസിണ്റ്റെ പ്രസ്താവന സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം കൊണ്ടാണെന്ന്‌ ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യാഖ്യാനിച്ചു എന്നുമാത്രം. ൧൯൮൭ലെ സ്ഥിതിയല്ല ൨൦൧൦ല്‍. അന്ന്‌ ഇ.എം.എസ്‌ മൃദുവായ ഒരു പരാമര്‍ശം മാത്രമാണ്‌ നടത്തിയതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നടത്തുന്ന ഗുരുതരമായ വിധത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടലാണ്‌. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്‌. കേരളത്തിണ്റ്റെ ഇത:പര്യന്തമുള്ള വളര്‍ച്ചയില്‍ വലിയ പങ്ക്‌ വഹിച്ച രണ്ട്‌ സമുദായ വിഭാഗങ്ങളെയാണ്‌ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ ഭരണാധികാരികള്‍ വര്‍ഗീയതയുടെ മുദ്രയടിച്ച്‌ അധിക്ഷേപിക്കുന്നത്‌. ബാബറി മസ്ജിദ്‌ തകര്‍ത്ത ദിവസം ഇന്ത്യയിലെ പല ഭാഗങ്ങളും ആളികത്തിയപ്പോള്‍ കേരളം സമചിത്തത പാലിച്ചത്‌ മുസ്ളിം നേതാക്കളുടെ പക്വതയും മതമൈത്രിയിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കണമെന്ന നിര്‍ബന്ധബുദ്ധിയും കൊണ്ടായിരുന്നു. സംസ്ഥാനത്തിണ്റ്റെ നന്‍മ മാത്രമാണ്‌ അവര്‍ ആഗ്രഹിച്ചത്‌. ഇതിനെ മുസ്ളിംകളുടെ ദൌര്‍ബല്യമായി കണ്ടവരും കുറവല്ല. ക്രൈസ്തവ സമൂഹമാണെങ്കില്‍ കേരളത്തിനായി അക്ഷരവാതില്‍ തുറന്നിട്ടവരാണ്‌.

ആതുരസേവന രംഗത്ത്‌ ആ സമൂഹത്തിണ്റ്റെ സംഭാവന മറ്റാര്‍ക്കും അവകാശപ്പെടാനുമാവില്ല. അങ്ങനെ ൨൦൦൦ വര്‍ഷത്തെ ഉത്കൃഷ്ട പാരമ്പര്യമുള്ള ക്രൈസ്തവ സഭകളുടെ അധ്യക്ഷന്‍മാരെ നികൃഷ്ട ജീവികളെന്ന്‌ അഭിസംബോധന ചെയ്യാന്‍ വരെ ഭരണകക്ഷി നേതാവ്‌ തയാറായി. ജാതി മത ഭേദമില്ലാതെ സര്‍വമാന സമൂഹങ്ങളെയും സേവിച്ച ചരിത്രമാണ്‌ ക്രൈസ്തവര്‍ക്കുള്ളത്‌. ഇ.എം.എസ്‌ മുതല്‍ പ്രകാശ്‌ കാരാട്ട്‌ വരെയുള്ള നേതാക്കള്‍ പഠിച്ചത്‌ ക്രൈസ്തവ കലാലയങ്ങളിലാണെന്നത്‌ ചരിത്രസത്യം. ന്യൂനപക്ഷ വിരുദ്ധവികാരം ഇളക്കിവിട്ട്‌ ഹിന്ദു കാര്‍ഡ്‌ കളിക്കാനുള്ള സി.പി.എമ്മിണ്റ്റെ നീക്കം പ്രബുദ്ധമായ ഹിന്ദുസമൂഹം ചെവിക്കൊണ്ടിട്ടില്ല. എസ്‌.എന്‍.ഡി.പിയോ എന്‍.എസ്‌.എസോ മറ്റേതെങ്കിലും ഹൈന്ദവ സംഘടനയോ സി.പി.എം നേതാക്കളുടെ പ്രസ്താവനകളോട്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസ്താവനകള്‍ വെറും പ്രഹസനങ്ങളാണെന്ന്‌ തിരിച്ചറിയാനുള്ള വിവേകം ഹൈന്ദവസമൂഹത്തിനുണ്ട്‌.
ബംഗാളില്‍ സി.പി. എമ്മിഞ്ചുവപ്പ്‌ കാര്‍ഡ്‌ പശ്ചിമ ബംഗാളില്‍ സെമിഫൈനലില്‍ സി.പി.എമ്മിന്‌ ചുകപ്പ്‌ കാര്‍ഡ്‌. പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പിലുണ്ടായ ജനവിധിയുടെ തുടര്‍ച്ചയാണ്‌ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചിരിക്കുന്നത്‌. ൨൦൧൧ മെയ്‌ മാസം നടക്കാനിരിക്കുന്ന ഫൈനലില്‍ (നിയമസഭാ തെരഞ്ഞെടുപ്പ്‌) സി.പി.എമ്മിണ്റ്റെ വിടവാങ്ങല്‍ മത്സരമായിരിക്കുമെന്ന്‌ തീര്‍ച്ച. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്‌ തകര്‍പ്പന്‍ വിജയമാണ്‌ നേടിയെടുത്തിരിക്കുന്നത്‌. കൊല്‍ക്കൊത്ത കോര്‍പ്പേറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ തൂത്തുവാരി. ൧൪൧ സീറ്റുകളില്‍ ൯൫-ഉം നേടിക്കൊണ്ടാണ്‌ മമതയുടെ പാര്‍ട്ടി വിജയം കൊയ്തത്‌. ൮൧ മുനിസിപ്പല്‍ കൌണ്‍സിലുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികള്‍ നേടിക്കൊണ്ട്‌ തൃണമൂല്‍ ബംഗാള്‍ ഭരണകക്ഷിയായ ഇടതുമുന്നണിയെ ബഹുദൂരം പിന്നിലാക്കി. പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പില്‍ കോണ്‍ - തൃണമൂല്‍ സഖ്യം ഉണ്ടാക്കിയ നേട്ടം മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധ്യത കുറവാണെന്ന്‌ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. കൊല്‍ക്കൊത്ത ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ സീറ്റ്‌ വിഭജനത്തില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാവാതെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു മിക്ക സ്ഥലങ്ങളിലും! ഇതിണ്റ്റെ പേരില്‍ പരസ്യമായ വിഴുപ്പലക്കലും നടന്നു. ഇരു പാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടിയതിനാല്‍ സി.പി.എമ്മിണ്റ്റെ നേതൃത്വത്തിലുള്ള ഇടത്‌ മുന്നണിയുടെ വിജയം സുനിശ്ചിതമാണെന്ന്‌ പൊതുവേ വിലയിരുത്തിയതാണ്‌. മാത്രമല്ല, തെരഞ്ഞെടുപ്പിന്‌ രണ്ടുനാള്‍ മുന്‍പ്‌ ഉണ്ടായ ട്രെയിന്‍ സ്ഫോടനം തൃണമൂല്‍ കോണ്‍ഗ്രസിണ്റ്റെ സാദ്ധ്യത തകര്‍ക്കുമെന്നായിരുന്നു സംശയിച്ചിരുന്നത്‌. മാവോയിസ്റ്റുകളായിരുന്നു സ്ഫോടനത്തിന്‌ പിന്നില്‍ എന്നാണ്‌ ഇടത്‌ മുന്നണിയും പശ്ചിമബംഗാള്‍ സര്‍ക്കാറും ആരോപിച്ചിരുന്നത്‌. മാവോയിസ്റ്റുകളോട്‌ മമതാബാനര്‍ജിക്ക്‌ മൃദുസമീപനമാണെന്ന്‌ ഇടതുമുന്നണി വ്യാപകമായി പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുന്‍പ്‌ ഇത്തരം പ്രചാരണം തൃണമൂലിനെ തളര്‍ത്തുമെന്ന്‌ കരുതിയിരുന്നെങ്കിലും മമതാബാനര്‍ജി പിടിച്ചുനില്‍ക്കാന്‍ കഠിനാദ്ധ്വാനം ചെയ്തു. സ്ഫോടനത്തിന്‌ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നും സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ മമതാബാനര്‍ജി പരസ്യമായി രംഗത്തുവന്നതോടെ സി.പി.എം. പ്രചാരണം പാളി. മാവോയിസ്റ്റുകളുമായി മമതയെ കൂട്ടിക്കെട്ടി പ്രചാരണം അഴിച്ചുവിടാന്‍ സി.പി.എം. നീക്കം തകര്‍ന്നു. മൂന്ന്‌ പതിറ്റാണ്ടിലേറെ നീണ്ടുനില്‍ക്കുന്ന ഭരണ കുത്തകയാണ്‌ ബംഗാളില്‍ തകരാന്‍ പോകുന്നത്‌. പിടിച്ചുനില്‍ക്കാന്‍ സി.പി.എമ്മിന്‌ വലിയ പ്രയാസമാണ്‌. പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പില്‍ തകര്‍ച്ച പ്രകടമായതാണ്‌. കോണ്‍ഗ്രസുമായി ചേര്‍ന്ന്‌ മമത തകര്‍പ്പന്‍ വിജയം നേടി! കേന്ദ്രത്തില്‍ യു.പി.എ. സര്‍ക്കാറില്‍ പങ്കാളിത്തം വഹിക്കുന്ന തൃണമൂല്‍കോണ്‍ഗ്രസ്‌, മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ്‌. ബംഗാളില്‍ സി.പി.എമ്മിണ്റ്റെ ഭരണ കുത്തക തകരാന്‍ പോകുന്നതിണ്റ്റെ സൂചന അന്നുതന്നെ പ്രകടമായതാണ്‌. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും തൃണമൂലും വഴിപിരിഞ്ഞത്‌ നിര്‍ഭാഗ്യകരമായിപോയി. സീറ്റ്‌ വിഭജനത്തെതുടര്‍ന്നുണ്ടായ തര്‍ക്കം പൊതുശത്രുവിനെ നേരിടുന്നതില്‍ പാളിച്ച സംഭവിച്ചു. വോട്ടിംഗ്നില കണക്കിലെടുക്കുമ്പോള്‍ തൃണമൂല്‍ - കോണ്‍ഗ്രസ്‌ തരംഗം ആഞ്ഞടിക്കുമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിണ്റ്റെ കുറ്റസമ്മതം കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പ്രണബ്‌ മുഖര്‍ജി തുറന്നടിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. അബദ്ധങ്ങള്‍ തിരുത്തി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത്‌ കുത്തക തകര്‍ക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഒന്നിച്ച്‌ നീങ്ങുമെന്ന്‌ പ്രതീക്ഷിക്കാം. അതേ സമയം, ഈ വിജയത്തില്‍ അമിതമായ ആത്മവിശ്വാസം കൈവെടിഞ്ഞ്‌ കഠിനശ്രമം നടത്തുവാന്‍ മമതാബാനര്‍ജിയും തയാറാകണം. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ്‌ ഉള്‍പ്പെടെ നിരവധി കക്ഷികള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‌ നിരുപാധികം നല്‍കിയ പിന്തുണ അവര്‍ എടുത്തുപറയുന്നത്‌ ആത്മാര്‍ത്ഥതകൊണ്ടാണെന്ന്‌ പ്രതീക്ഷിക്കുകയും ചെയ്യട്ടെ. മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്‌ ഫലം നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ബാധിക്കില്ലെന്നുള്ള സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എം.കെ. പാന്ഥെയുടെ പ്രതികരണം പരിഹാസ്യമാണ്‌. പാര്‍ലമെണ്റ്റിലേക്ക്‌ ഒന്നിച്ചുനിന്ന കോണ്‍ഗ്രസും തൃണമൂലും തനിച്ച്‌ മത്സരിച്ചിട്ടും അവസരം മുതലെടുത്ത്‌ മുന്നേറാന്‍ കഴിയാതെപോയ സി.പി.എമ്മിണ്റ്റെ ജനപിന്തുണയില്‍ ഇനിയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പോളിറ്റ്ബ്യൂറോ മെമ്പര്‍, രാഷ്ട്രീയത്തിണ്റ്റെ ബാലപാഠമെങ്കിലും തിരിച്ചറിയണം. സി.പി.എമ്മിണ്റ്റെ നിരീക്ഷണം വസ്തുതാപരമല്ലെന്ന്‌ ഇടതുമുന്നണി ഘടകകക്ഷിയായ ഫോര്‍വേഡ്‌ ബ്ളോക്ക്‌ പ്രതികരിച്ചിട്ടുണ്ട്‌. ജനവിധി തികച്ചും എതിരാണെന്ന്‌ തെളിഞ്ഞ നിലക്ക്‌ പിടിച്ചുനില്‍ക്കാതെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രാജിവെക്കുകയാണ്‌ രാഷ്ട്രീയ മര്യാദ. നിയമസഭാ തെരഞ്ഞെടുപ്പ്‌ ഉടന്‍ നടത്തണമെന്ന്‌ മമത ബാനര്‍ജി ആവശ്യപ്പെട്ടിട്ടുണ്ട്‌. ബംഗാള്‍ ജനതയുടെ വികാരമാണ്‌ അവര്‍ പ്രകടിപ്പിച്ചത്‌. ഇടത്‌ മുന്നണിക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്‌ അഭിനന്ദനം അര്‍ഹിക്കുന്ന ു