Pages

Thursday, June 16, 2011

അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി


അരുണ്‍കുമാറിനെതിരായ അന്വേഷണം: ഉത്തരവായി

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ഉന്നയിച്ച ആരോപണങ്ങള്‍ ലോകായുക്തയുടെ അന്വേഷണത്തില്‍ നിന്നും പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

ആരോപണങ്...ങളിലൊന്നായ ലോട്ടറി വിവാദം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മറ്റുള്ള ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തുക.

  • ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്ത് ഏഴ് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍,
  • ഐ.എച്ച്.ആര്‍.ഡിയില്‍ ജോലി ചെയ്യവേ പിഎച്ച്.ഡി രജിസ്‌ട്രേഷന് വ്യാജരേഖ,
  • മറയൂര്‍ ചന്ദനക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്തി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കാതെ കുറ്റാരോപിതനായ സി.സി.എഫ് വിരമിച്ചത്,
  • പാലക്കാട് എലപ്പുള്ളിയിലെ ചന്ദന ഫാക്ടറിക്ക് 2004ല്‍ ലൈസന്‍സ് പുതുക്കിയത്,
  • കണ്ണൂര്‍ പവര്‍ പ്രോജക്ടിന്റ മുഴുവന്‍ തുകയായ 1500 കോടി രൂപയുടെ അഞ്ച് ശതമാനം ആയ 75 കോടി രൂപ കെ.പി.പി.നമ്പ്യാരോട് ആവശ്യപ്പെട്ടത്,
  • കയര്‍ഫെഡ് എം.ഡി. ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം,
  • ചെറി എന്റര്‍പ്രൈസസുമായുള്ള ബിസിനസ് ബന്ധം,
  • തിരുവനന്തപുരം ഗോള്‍ഫ്ക്ലബ്, കോഴിക്കോട് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് എന്നിവയിലെ അംഗത്വം സംബന്ധിച്ച സാമ്പത്തിക സ്രോതസ്,
  • നന്ദകുമാറുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ കെ.രാംകുമാറിന്റെ ആരോപണം,
  • കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ യാത്രകള്‍, സ്വത്ത് എന്നിവ സംബന്ധിച്ച ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം

Wednesday, June 8, 2011

വി.എ. അരുണ്‍കുമാറിന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേക്കുറിച്ചു വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷണം നടത്താന്‍തീരുമാ



വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മകന്‍ വി.എ. അരുണ്‍കുമാറിന്റെ പേരില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങളേക്കുറിച്ചു വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷണം നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം വെളിപ്പെടുത്തിയില്ല.






പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടി ഉന്നയിച്ച അഞ്ചു കാര്യങ്ങളില്‍ നാലെണ്ണത്തിലാണു വിജിലന്‍സ്‌ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്‌. അരുണ്‍കുമാര്‍ അഡീഷണല്‍ ഡയറക്‌ടറായ ഐ.എച്ച്‌.ആര്‍.ഡിയില്‍ അനധികൃത പ്രമോഷന്‍ തരപ്പെടുത്താന്‍ നടത്തിയ നീക്കങ്ങള്‍, കേരള സര്‍വകലാശാലയിലെ ബയോ ഇന്‍ഫര്‍മാറ്റിക്‌സില്‍ പിഎച്ച്‌.ഡി. നേടാന്‍വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കിയത്‌, ചന്ദനമാഫിയയെ സഹായിക്കാന്‍ നടത്തിയ വഴിവിട്ട ഇടപെടലുകള്‍, അനുമതിയില്ലാതെ നിരവധി തവണ നടത്തിയ വിദേശയാത്രകള്‍ എന്നിങ്ങനെയുള്ള ആരോപണങ്ങളെക്കുറിച്ചാണു വിജിലന്‍സ്‌ അന്വേഷിക്കുക.ഉമ്മന്‍ചാണ്ടി ഈ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ അന്നത്തെ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനു കത്തു നല്‍കിയിരുന്നു.






ഈ കത്ത്‌ വി.എസ്‌. അച്യുതാനന്ദന്‍ ലോകായുക്‌തയ്‌ക്കു കൈമാറിയതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. അരുണ്‍കുമാറിനെതിരേ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ലോകായുക്‌തയ്‌ക്ക് അധികാരമില്ലെന്നായിരുന്നു പ്രതിപക്ഷം അന്ന്‌ ആരോപിച്ചിരുന്നത്‌. മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ്‌. അച്യുതാനന്ദന്‍ ലോകായുക്‌തയ്‌ക്ക് കൈമാറിയ കത്ത്‌ പിന്‍വലിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.ലോട്ടറി മാഫിയക്കെതിരേയുളള അന്വേഷണം അട്ടിമറിക്കാന്‍ അരുണ്‍കുമാര്‍ ശ്രമിച്ചെന്ന ആരോപണം വിജിലന്‍സ്‌ അന്വേഷിക്കില്ല. വ്യാജലോട്ടറിയേക്കുറിച്ചു സി.ബി.ഐ. അന്വേഷിക്കുന്നതിനാലാണിത്‌.

Friday, June 3, 2011

വി.എ.അരുണ്‍കുമാര്‍ വിദേശയാത്ര നടത്തിയതിന്റെ സംസാരിക്കുന്ന തെളിവ്.

വി.എസ് അച്യുതാനന്ദന്റെ

മകന്റെ വിദേശയാത്രകള്‍ സ്‌പോണ്‍സര്‍ ചെയ്തത് റിയല്‍ എസ്റ്റേറ്റ് കമ്പനി

വി.എ.അരുണ്‍കുമാര്‍ വിദേശയാത്ര നടത്തിയതിന്റെ സംസാരിക്കുന്ന തെളിവ്.
തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന്റെ മകനും ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറുമായ വി.എ. അരുണ്‍കുമാര്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ നടത്തിയ വിദേശ യാത്ര റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ചെലവിലാണെന്ന് തെളിവുകള്‍. വിസ നല്‍കിയതും റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. ഐ.എച്ച്.ആര്‍.ഡി ജോയിന്റ് ഡയറക്ടറായിരിക്കെ അരുണ്‍കുമാര്‍ മൂന്നുതവണയാണ് ദുബായ് യാത്ര നടത്തിയത്. 2010 നവംബര്‍ ഒമ്പതിനു ദുബായിലെത്തിയ അരുണ്‍ കുമാര്‍ 12 വരെ അവിടെ തങ്ങിയിരുന്നു. വിസ നല്‍കിയതു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്ടൂര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായിരുന്നു. ഇന്ത്യയില്‍ കേരളമാണ് ഇവരുടെ പ്രധാന ബിസിനസ് കേന്ദ്രം. പ്രധാന പദ്ധതികള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണു നടത്തുന്നത്. ഇവര്‍ നല്‍കിയ വിസയില്‍ അരുണ്‍ കുമാര്‍ നടത്തിയ യാത്ര സംബന്ധിച്ച് ഐഎച്ച്ആര്‍ഡിയോ സര്‍ക്കാരോ അറിഞ്ഞിരുന്നില്ല. അതിനു മുമ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലും ദുബായ് യാത്ര നടത്തിയിരുന്നു. 2006 മുതല്‍ 2010 വരെ അരുണ്‍ കുമാര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഐ.എച്ച്.ആര്‍.ഡി വ്യക്തമാക്കിയിട്ടുള്ളത്.
2010 ജനുവരി 27 മുതല്‍ ഫെബ്രുവരി ഒന്നു വരെയും ഏപ്രില്‍ 21 മുതല്‍ 27 വരെയും ദുബായ് യാത്ര നടത്തിയിരുന്നു. 2007 ജനുവരിയില്‍ അഞ്ചു ദിവസവും 2008 ജനുവരിയില്‍ ഒരു ദിവസവും ഇതേവര്‍ഷം മാര്‍ച്ചില്‍ ആറു ദിവസവും ദുബായില്‍ ചെലവഴിച്ചു. ഇതിനു പുറമെ യൂറോപ്പ്, ബാങ്കോക്ക് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. ദുബായ് എമിഗ്രേഷന്‍ വകുപ്പിന്റെ രേഖയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഇസഡ് 12543364 എന്നും അരുണ്‍ കുമാര്‍ വേലിക്കകത്ത് അച്യുതാനന്ദന്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശയാത്ര നടത്തുന്ന സമയത്ത് അരുണ്‍ കുമാര്‍ സര്‍ക്കാര്‍ അനുമതി തേടുകയോ സ്ഥാപനത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല.
2008 ഒക്‌ടോബറില്‍ സംസ്ഥാന സര്‍ക്കാരിന്റെ പേഴ്‌സനല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ റിഫോംസ് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദേശയാത്ര നടത്തുമ്പോള്‍ അനുമതി തേടേണ്ടതിനെ സംബന്ധിച്ച് വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത പഠനത്തിനോ വിദ്യാഭ്യാസപരമായ യാത്രകള്‍ക്കോ സമ്മേളനങ്ങള്‍ക്കോ സെമിനാറുകള്‍ക്കോ പങ്കെടുക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ അനുമതി തേടണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കു വിദേശ യാത്ര നടത്തേണ്ടിവന്നാലും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഐജി ടോമിന്‍ ജെ. തച്ചങ്കരി മുന്‍കൂര്‍ അനുമതിയില്ലാതെ വ്യക്തിപരമായ ആവശ്യത്തിനു വിദേശയാത്ര നടത്തിയതിനു മുഖ്യമന്ത്രി അടുത്തകാലത്തു നടപടിക്കു ശുപാര്‍ശ ചെയ്തിരുന്നു. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന തച്ചങ്കരിയുടെ സസ്‌പെഷന്‍ കാലാവധി നാലു തവണ നീട്ടുകയും ചെയ്തു.

Wednesday, June 1, 2011

പത്തുകോടിയുടെ ഭൂമി_വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍തീരുമാനിച്ച








തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്റെ ബന്ധുവിന് ഭൂമി അനുവദിച്ച നടപടിയെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂമി അനുവദിച്ച നടപടി റദ്ദാക്കി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനിച്ചത്. കാസര്‍കോട് ജില്ലയിലാണ് വി.എസിന്റെ ബന്ധുവും വിമുക്ത ഭടനുമായ സോമന് ഭൂമി അനുവദിച്ച് നല്‍കിയത്.ഭൂമി നല്‍കിയതില്‍ വ്യാപകമായ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്. വിമുക്ത ഭടന് കൊടുക്കാവുന്ന പരമാവധി ഭൂമി ഒരേക്കര്‍ ആണ്. എന്നാല്‍ 2.3 ഏക്കര്‍ ഭൂമിയാണ് സോമന് അനുവദിച്ചിരിക്കുന്നത്. 50,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഭൂമി കൊടുക്കുമ്പോള്‍ സര്‍ക്കാറില്‍ അറിയിച്ചിരിക്കണം. എന്നാല്‍ ഇയാള്‍ക്ക് ഭൂമി നല്‍കിയ കാര്യം സര്‍ക്കാറില്‍ അറിയിച്ചിട്ടില്ല. ഇങ്ങനെ ലഭിക്കുന്ന ഭൂമി 25 വര്‍ഷത്തേക്ക് കൈമാറ്ററം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം. വി.എസിന്റെ ബന്ധുവിന്റെ വിഷയത്തില്‍ ഇക്കാര്യത്തിലും ഇളവ് നല്‍കപ്പെട്ടു. ഇത്രയും ക്രമക്കേടുകള്‍ ഉണ്ടെന്നിരിക്കെയാണ് സംഭവത്തെകുറിച്ച് അന്വഷിക്കാന്‍ തീരുമാനിച്ചത്. ഇതിലുള്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.






-------------------------------------------------------------------------------------------












വിഎസിണ്റ്റെ ബന്ധുവിനു നല്‍കിയതു പത്തുകോടിയുടെ ഭൂമി:
പകുതി സ്ഥലം സിപിഎം നേതാക്കള്‍ക്കെന്ന്‌ ജയന്‍ മേനോന്‍
തിരുവനന്തപുരം: കാസര്‍കോട്ടെ വിവാദ ഭൂമിദാനത്തിനു പിന്നില്‍ പ്രാദേശിക സിപിഎം നേതൃത്വവുമായി രഹസ്യധാരണ ഉണ്ടായിരുന്നതായി സൂചന. പതിച്ചു കിട്ടുന്ന സര്‍ക്കാര്‍ ഭൂമിയില്‍ പകുതി ജില്ലാ സിപിഎം നേതൃത്വത്തിലുള്ളവര്‍ക്കും മറ്റുചില വന്‍തോക്കുകള്‍ക്കും കൈമാറാമെന്നും, വി.എസ്‌. സര്‍ക്കാര്‍ അധികാരമൊഴിയും മുന്‍പ്‌ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നുമുള്ള രഹസ്യധാരണയിലാണ്‌ എല്ലാ ചട്ടങ്ങളം കാറ്റില്‍ പറത്തി ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു കൊടുത്തത്‌ എന്നാണു വിവരം. റോഡിനോടു ചേര്‍ന്നുള്ള ഈ ഭൂമിക്ക്‌ ഇപ്പോള്‍ പത്തുകോടി രൂപയെങ്കിലും വിലമതിക്കുമെന്നും ജില്ലാ ഭരണകൂടം വിലയിരുത്തിയിട്ടുണ്ട്‌. വി.എസ്‌. അച്യുതാനന്ദണ്റ്റെ ബന്ധുവിനു വിമുക്‌ത ഭടന്‍ എന്ന നിലയില്‍ ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയതു ജില്ലയിലെ ലാന്‍ഡ്‌ അസൈന്‍മെണ്റ്റ്‌ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു. നിയമപ്രകാരം പരമാവധി ഒരേക്കര്‍ ഭൂമി പതിച്ചുകൊടുക്കാനാണ്‌ ഇൌ കമ്മിറ്റിക്ക്‌ അധികാരം. ഇളവു വരുത്തണമെങ്കില്‍ സര്‍ക്കാരിണ്റ്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. എന്നാല്‍, സോമന്‌ ൨.൩൩ ഏക്കര്‍ ഭൂമി പതിച്ചു നല്‍കുന്ന ഫയല്‍ റവന്യു വകുപ്പ്‌ കണ്ടിട്ടുപോലുമില്ലായിരുന്നു. സംഭവം വിവാദമായതിനു ശേഷം ഫയല്‍വിളിച്ചു വരുത്തിയപ്പോഴാണു നടപടികളിലെ പിഴവുകള്‍ റവന്യു വകുപ്പിനു തന്നെ ബോധ്യപ്പെട്ടത്‌. വ്യക്‌തമായ ഗൂഢാലോചന ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നാണു റവന്യു വകുപ്പിണ്റ്റെ ഇപ്പോഴത്തെ സംശയം. കാരണങ്ങള്‍ പലതാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന്‌, നിയമാനുസരണമുള്ളതിലുമധികം ഭൂമി നല്‍കുന്നതു സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഈ ഭൂമിയില്‍ വില്‍പനാവകാശം നല്‍കാനുള്ള സോമണ്റ്റെ അപേക്ഷ നേരിട്ട്‌ മുഖ്യമന്ത്രിക്കാണു നല്‍കിയിരിക്കുന്നത്‌. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറേണ്ട അപേക്ഷ, തീരുമാനമെടുക്കാന്‍ അയച്ചിരിക്കുന്നതു ലാന്‍ഡ്‌ റവന്യു കമ്മിഷണര്‍ക്കും. ഇതിനൊക്കെ പുറമെ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള ക്യാബിനറ്റില്‍ 'ഔട്ട്സൈഡ്‌ അജന്‍ഡയായി വില്‍പനാവകാശ അപേക്ഷ പരിഗണിക്കണമെന്നു മുഖ്യമന്ത്രി തന്നെ റവന്യു മന്ത്രിയെ നേരിട്ട്‌ വിളിച്ചു നിര്‍ദേശിക്കുകയായിരുന്നു. സാധാരണ ഗതിയില്‍ നിയമ-ധന മന്ത്രിമാര്‍കൂടി പരിഗണിച്ചശേഷം മാത്രം ക്യാബിനറ്റിലെത്തേണ്ട ഫയല്‍ ഔട്ട്സൈഡ്‌ അജന്‍ഡയായി അവതരിപ്പിച്ചപ്പോള്‍ മറ്റാരും അറിഞ്ഞു പോലുമില്ല. വില്‍പനാവകാശം നല്‍കാന്‍ തീരുമാനമെടുത്ത ശേഷമാണു നിയമ വകുപ്പിണ്റ്റെ അഭിപ്രായം തേടി ഫയല്‍ അയച്ചതും. തൊട്ടടുത്ത ദിവസം സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ തീരുമാനം മരവിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വി.എസ്‌. അച്യുതാനന്ദണ്റ്റെ ബന്ധുവായ ടി.കെ. സോമനു പതിച്ചു കൊടുത്ത ഭൂമിയില്‍ സിപിഎമ്മിണ്റ്റെ തിരഞ്ഞെടുപ്പു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ തിരഞ്ഞെടുപ്പു പോസ്റ്ററുകള്‍ പതിച്ചതിനെതിരെ കോണ്‍ഗ്രസ്‌ നേതൃത്വം കലക്ടര്‍ക്കു പരാതിയും നല്‍കി. ഇതന്വേഷിക്കാന്‍ നിര്‍ദേശിച്ചപ്പോഴാണ്‌, സര്‍ക്കാര്‍ ഭൂമിയല്ലെന്നും സ്വകാര്യ വ്യക്‌തിക്കു പതിച്ചു നല്‍കിയതാണെന്നും നാട്ടുകാര്‍ പോലും അറിഞ്ഞത്‌. ഭൂമി പതിച്ചു നല്‍കിയതു നിയമവിരുദ്ധമാണെന്ന കലക്ടറുടെ റിപ്പോര്‍ട്ട്‌ ചിലരെ തൃപ്‌തിപ്പെടുത്താന്‍ വേണ്ടിയാണെന്നാണു വി.എസ്‌. അച്യുതാനന്ദന്‍ ഇന്നലെ പാലക്കാട്ട്‌ പറഞ്ഞത്‌. എന്നാല്‍, റവന്യു വകുപ്പ്‌ അഡീഷനല്‍ ചീഫ്‌ സെക്രട്ടറി മാര്‍ച്ച്‌ പത്തിന്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ കലക്ടര്‍ കെ.എന്‍. സതീശ്‌ ഈ റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌ ഏപ്രില്‍ 28ന്‌ ആണ്‌. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ നല്‍കിയ ഈ റിപ്പോര്‍ട്ട്‌ പൂഴ്ത്തിവച്ചതു ബന്ധുവിനെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌