Pages

Monday, October 21, 2013

വി.എസിന്റെ പോരാട്ടം ജനങ്ങള്‍ക്ക് വേണ്ടിയല്ല -എം.എം. ലോറന്‍സ്
കൊച്ചി:
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പോരാട്ടം ജനങ്ങള്‍ക്ക്
വേണ്ടിയല്ലെന്ന് മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സ് 'മാതൃഭൂമി'
യോട് പറഞ്ഞു.
 പാര്‍ട്ടി ജനങ്ങള്‍ക്കുവേണ്ടിയാണ് പോരാട്ടം നടത്തുന്നത്.
എന്നാല്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് വി.എസ്. ശ്രമിക്കുന്നത്. അത്
ജനങ്ങള്‍ക്കെതിരാണ്. യു.ഡി.എഫിനെ സഹായിക്കാന്‍ മാത്രമേ അത് ഉപകരിക്കൂ.
ശരീരത്തേയും കുടുംബത്തേയും രക്ഷിക്കുന്നതിനുള്ള ചിട്ട വി.എസിന് പാര്‍ട്ടിയെ
സംരക്ഷിക്കുന്നതില്‍ ഇല്ല.


ചെറുപ്പം മുതലേ സ്വന്തംകാര്യം
നോക്കിനടന്നിട്ടുള്ള ആളാണ് വി.എസ്. സ്വന്തം മകനെക്കുറിച്ച് എന്തെല്ലാം
അഴിമതി ആരോപണങ്ങള്‍വന്നു. എന്നാല്‍ വി.എസ്. അതേക്കുറിച്ച് ഒന്നും
പറയുന്നില്ല. സ്റ്റാലിനിസ്റ്റാണ് താനെന്ന് പറയുന്ന വി. എസ്, സ്റ്റാലിന്‍
ഒരിക്കലും കുടുംബം നോക്കി പ്രവര്‍ത്തിച്ച ആളായിരുന്നില്ലെന്ന്
മനസ്സിലാക്കണം. സ്വന്തം മക്കളുടെ കാര്യംപോലും നോക്കാത്ത ആളായിരുന്നു
സ്റ്റാലിന്‍.

പുന്നപ്ര സമരത്തിന്റെ നായകനായിരുന്നു വി.എസ്. എന്നു
പറയുന്നത് കളവാണ്. സമരം നടക്കുമ്പോള്‍ പൂഞ്ഞാറിലായിരുന്ന വി.എസ്.
നാലാംദിവസമാണ് സമരമുഖത്തെത്തിയത്. പി.കെ. ചന്ദ്രാനന്ദന്റെ
നേതൃത്വത്തിലായിരുന്നു അവിടെ സമരം നടന്നിരുന്നത്. പോലീസിനെതിരെ മരണം
മുന്നില്‍ കണ്ട് നീങ്ങിയ ജാഥയില്‍ വി.എസ്. കയറിനിന്നെങ്കിലും
കുറച്ചുകഴിഞ്ഞപ്പോള്‍ പതുക്കെ മാറി. വാറണ്ടുള്ളതിനാല്‍ മാറിക്കോളാന്‍
കൂടെയുണ്ടായിരുന്ന ഒരാള്‍ പറഞ്ഞെന്നാണ് വി.എസ്. പറയുന്നത്. കൊല്ലാനും
ചാകാനും ജാഥയായിപോകുമ്പോള്‍ ആരെങ്കിലും വാറണ്ടിനെക്കുറിച്ച്
ഓര്‍ക്കുമോ-ലോറന്‍സ് പറഞ്ഞു.

തുടര്‍ച്ചയായി പാര്‍ട്ടി
അച്ചടക്കലംഘനം നടത്തുന്ന വി. എസിനെതിരെ നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര
നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Saturday, October 19, 2013

VS

വി എസ് പറയുന്ന പ്രധാനമായും നാല് കാര്യങ്ങള്‍ ആണ് പറയുന്നത്. എന്തൊക്കെയാണത്?

1) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആധികാരത്തില്‍ വരാതിരിക്കുന്നതിന് കാരണം സി പി ഐ എമ്മിലെ ഒരു വിഭാഗം കളിച്ചത് കൊണ്ടാണ്. ജാതീയമായി മണ്ഡലനില പരിശോധിച്ച് ഏജ് താജിക്കാണോ മണ്ഡലത്തില്‍ മേല്‍ക്കൈ ആ ജാതിയില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ അധികാരം നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നു എന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. വട്ടീയൂര്‍കാവ് മണ്ഡലത്തെയാണ് സഖാവ് ഉദാഹരിക്കുന്നത്. നായര്‍ഭൂരിപക്ഷ പ്രദേശമായ അവിടെ നായര്‍ ജീതിയില്‍പ്പെട്ട എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താതെ, ചെറിയാന്‍ ഫിലിപ്പ് എന്ന കൃസ്ത്യന്‍മതത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത് ശരിയായില്ല എന്നാണ് 'ഉത്തമകമ്യൂണിസ്റ്റ്' ചേരിയുടെ വക്താവായ വി എസ് പറയുന്നത്.

കമ്യൂണിസ്റ്റ് നയ വ്യതിയാനം, സിപിഐ എമ്മിലെ വലതുവത്കരണം, മദനി വിഷയത്തിലെ പാളിച്ച തുടങ്ങി സഖാവ് വി എസ് വിമര്‍ശന വിധേമാക്കുന്ന പലതിനും ഈ തുറന്ന് പറച്ചിലിലൂടെ അദ്ദേഹം തന്നെ ഉത്തരം സമ്മാനിക്കുന്നുണ്ട്. വി എസ് പറയുന്നതിന്റെ പച്ച മലയാളം വര്‍ഗം എന്നതിനെ മാറ്റി ജാതി പകരംവെക്കണം എന്നതാണ്. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനബോധത്തെ തന്നെ വി എസ് തള്ളിപ്പറയുകയാണ്. അതിനൊപ്പം ഒരു വസ്തുത കൂടി കാണേണ്ടതുണ്ട്. വട്ടിയൂര്‍കാവ് മണ്ഡലത്തില്‍ ചെറിയാന്‍ഫിലിപ്പ് മത്സരിക്കും മുമ്പ് നടന്ന ലകസഭാ ഇലക്ഷനില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിമത്സരിച്ച സി പി ഐ നേതാവ് രാമചന്ദ്രന്‍ നായരേക്കാള്‍ വോട്ട് ചെറിയാന്‍ ഫിലിപ്പിന് ലഭിക്കുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള വസ്തുതകളെ ഒളിച്ചുവെച്ചാണ് സഖാവ് വി എസ് 'ഉത്തമനിരീക്ഷണം' നടത്തുന്നത്. വി എസിന്റെ ഫ്ലക്‌സും ഒട്ടിച്ച് വിപ്ലവം പറഞ്ഞ് നടക്കുന്നവര്‍ക്കും ഇതേ അഭിപ്രായം തന്നെയാവും എന്ന് കരുതാം. അവര്‍ക്ക് വേണ്ടി ഒരോ ലോഡ് പുച്ഛവും സഹതാപവും വിതരണം ചെയ്യാം.

2) ടി പി ചന്ദ്രശേഖരന്‍ കൊലപാതകം പാര്‍ട്ടിയെ നാണംകെടുത്തി. വ്യത്യസ്ത അഭിപ്രായക്കാരെ വകവരുത്തുന്നത് പാര്‍ട്ടി നയമല്ല. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നതാണ് വി എസിന്റെ രണ്ടാമത്തെ അഭിപ്രായം.

വി എസ് പങ്കെടുത്ത കേന്ദ്രകമ്മറ്റിയാണ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകം അപലപനീയമാണെന്ന് പറഞ്ഞത്. പാര്‍ട്ടിക്ക് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ല എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയതും ആ കേന്ദ്രകമ്മറ്റിയാണ്. ആ കമ്മറ്റിയില്‍ തീര്‍ച്ചയായും വി എസ് തന്റെ വാദങ്ങള്‍ നിരത്തികാണുമല്ലൊ. മാതൃഭൂമിയുടെ ഭാഷയില്‍ പറഞ്ഞാല്‍, വി എസിന്റെ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ബംഗാള്‍ സഖാക്കളും സീതാറാം യച്ചൂരിയും അടങ്ങുന്ന കേന്ദ്രകമ്മറ്റി, വി എസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞത് കൊണ്ടാണല്ലൊ, പാര്‍ട്ടിക്ക് ആ കൊലപാതകത്തില്‍ ഒരു പങ്കുമില്ല എന്ന് കൃത്യതയോടെ വെളിപ്പെടുത്താന്‍ സാധിച്ചത്. സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും കേരളത്തിലെ സിപിഐ എം പ്രതിരോധത്തിലാണ്ട് പോവുകയും ചെയ്ത വിഷയം ആയതുകൊണ്ട് ചന്ദ്രശേഖരന്‍ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു കമ്മീഷനെ വെച്ചു. ആ കേസില്‍ കോടതി നടപടികള്‍ പുരോഗമിക്കുന്നത് കൊണ്ടാണ്, കോടതിയെ സ്വാധീനിക്കാന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടു എന്ന അപഖ്യാതി ഉണ്ടാവാതിരിക്കാന്‍ റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്‍ പാര്‍ട്ടി വെളിപ്പെടുത്താതെ ഇരിക്കുന്നുണ്ടാവുക. അത് മുതിര്‍ന്ന കേന്ദ്രകമ്മറ്റിയംഗത്തിന് അറിവില്ലാത്ത കാര്യമാവില്ല. പക്ഷെ, അവിടെയും ചോര തന്നെ കൊതുകിന് കൗതുകം എന്ന ചൊല്ല് ഓര്‍മിപ്പിച്ചുകൊണ്ട് വി എസ് ആഞ്ഞടിക്കുകയാണ്.

പാര്‍ട്ടിക്ക് പങ്കുണ്ട് എന്ന് വി എസിനുള്ള ഈ ഉറപ്പ് ചില ഗൂഡോദ്ദേശങ്ങള്‍ വെച്ചുള്ളതാണ്. താന്മാത്രം നല്ലവന്‍, ഉത്തമന്‍ എന്ന ഒരു സമൂഹബോധം ഉണ്ടാക്കാന്‍ ആണ് ഈ ലീലകള്‍. വി എസിന് എല്ലാം അറിയാമെങ്കില്‍ ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ കക്ഷിചേര്‍ന്ന് വി എസ് അതങ്ങ് തുറന്ന്പറയണം. കോടതി വ്യവഹാരങ്ങളെ കുറിച്ച് വി എസിന് ഏറെ അറിവുള്ളതല്ലേ. ആത്മാര്‍ത്ഥതയോടെയാണ് വി എസിന്റെ പറച്ചിലെങ്കില്‍ വി എസ് കേസില്‍ കക്ഷിചേരണം. അദ്ദേഹത്തിന്റെ കൂടെ ജനങ്ങളുണ്ട് എന്നാണല്ലൊ പറയുന്നത്. പിന്നെ വൈകിക്കേണ്ട കാര്യമേയില്ല. അതിനുള്ള ധൈര്യം ഇല്ലെങ്കില്‍ ഇതൊക്കെ വെറും തട്ടിപ്പ്‌ പരിപാടി ആണെന്ന് കെ കെ രമയും ആര്‍ എം പി തവളകളും ഒഴികെ ബാക്കിയുള്ള നാട്ടുകാര്‍ വിശ്വസിക്കും.

3) കോണ്‍ഗ്രസിന് പിന്തുണ കൊടുത്ത് ബി ജെ പിയെ എതിര്‍ക്കണം എന്നാണ് വി എസിന്റെ അടുത്ത അഭിപ്രായം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കേണ്ടതില്ല എന്ന് അദ്ദേഹം പറയുന്നു.

ലോകസഭാ ഇലക്ഷന് മുമ്പുള്ള വി എസിന്റെ ഈ ആഹ്വാനം കേരളത്തിലെ 'ഉത്തമവിഭാഗം' തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ മതി എന്ന ചുവരെഴുത്താണ്. സാമ്രാജ്യത്വ ആഗോളവത്കരണ- നവ ഉദാരവത്കരണ നയങ്ങളുടെ പ്രയോക്താക്കളായ കോണ്‍ഗ്രസിനെയും വംശഹത്യയുടെ പ്രോയജകരും ഫാസിസ്റ്റ് ധാരയെ പിന്‍പറ്റി നടക്കുന്നവരുമായ ബി ജെ പിയെയും മാറ്റി നിര്‍ത്തി കേന്ദ്രത്തില്‍ ഒരു മൂന്നാംബദല്‍ കൊണ്ടുവരാന്‍ സാധിക്കുമോ എന്ന അന്വേഷണമൊന്നും വേണ്ട പിള്ളേരെ, നമുക്ക് നമ്മുടെ കോണ്‍ഗ്രസ് മതി എന്നാണ് വലതുവ്യതിയാനം തൊട്ടുതീണ്ടാത്ത ഉത്തമനായ കമ്യൂണിസ്റ്റ് പറയുന്നത്. എല്ലാ യഥാര്‍ത്ഥന്‍മാരും വി എസിന്റെ ഈ നിലപാടിന്റെ കുഴലൂത്തുകാര്‍ തന്നെയാവും എന്ന് നമുക്ക് വിശ്വസിക്കാം. അവരുടെ പക്ഷം ഇപ്പോള്‍ മനസ്സിലായല്ലോ!

4) ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിയേക്കാള്‍ വിശ്വാസം സി എ ജി റിപ്പോര്‍ട്ടിനെയാണ് എന്നാണ് പാര്‍ട്ടി രൂപീകരികരണവേള മുതല്‍ പാര്‍ട്ടിയുടെ കൂടെയുള്ള വി എസ് പറയുന്നത്.

അച്യുതാനന്ദന്‍ എന്ന വ്യക്തിക്ക് വിജയന്‍ എന്ന വ്യക്തിയോടുള്ള കുശുമ്പും കുന്നായ്മയും തന്നില്‍ വലിയവന്‍ ആയിപ്പോയോ എന്ന അന്തമായ അസൂയയും ആണ് ഈ പ്രസ്താവനയ്ക്കുള്ള ചേതോവികാരമെന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാവും. ഇനി അഥവാ സി എ ജി തങ്ങള്‍ക്ക് തെറ്റുപറ്റിപ്പോയി എന്നെങ്ങാന്‍ കോടതിയില്‍ പറഞ്ഞുപോയാല്‍, ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി തെറ്റുകാരനാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ മൈതാനപ്രസംഗമാണ് എനിക്ക് വിശ്വാസം എന്ന് പറയാനും വി എസ് മടിക്കില്ല. മാതൃഭൂമി, മനോരമ പോലുള്ള മാധ്യമങ്ങളുടെ സഹായത്തോടെ പിണറായി വിജയനെ എന്നന്നേക്കുമായി സംശയത്തിന്റെ പുകമറക്കുള്ളില്‍ നിര്‍ത്താന്‍ സാധിക്കുമോ എന്നാണ് വി എസ് അന്വേഷിക്കുന്നത്, ശ്രമിക്കുന്നത്.

നവതി പ്രമാണിച്ച് വി എസ് അഭിമുഖം കൊടുക്കാനുള്ള ചാനലുകള്‍ ചിലതുകൂടി ബാക്കിയുണ്ട്. അവര്‍ക്ക് അഭിമുഖം കൊടുക്കുമ്പോള്‍ മലയാളികള്‍ക്ക് പുതിയ വിഭവങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. തൊണ്ണൂറാം വയസില്‍ വി എസിനെ ബഹുമാനിക്കുന്നവര്‍ക്ക് വേണ്ടി അദ്ദേഹം ചെയ്യേണ്ട ഒരു കാര്യം നിലവിലുള്ള ഇമേജ് പോവാതെ മിണ്ടാതിരിക്കുക എന്നതാണ്. ഇപ്പോള്‍ പാണന്‍മാര്‍ പാടിനടക്കുന്ന കുറെ സൂക്തങ്ങള്‍ ഉണ്ടല്ലോ, അവയുടെ പൊലിമയില്‍ ചരിത്രപുസ്‌കത്തില്‍ ഇരിക്കുന്നതാവും നല്ലത്. മുതലാളിത്ത മാധ്യമങ്ങള്‍ വി എസിനെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് തന്നോടുള്ള ഇഷ്ടം കൊണ്ടാണ് എന്ന് അദ്ദേഹം ധരിച്ചുവശായിട്ടുണ്ടെങ്കില്‍ അത് വെറുതെയാണ്. ഈ പറച്ചിലൊന്നും വി എസിന് ഒരു തരത്തിലും ഗുണം ചെയ്യില്ല.

ചുമര്‍ ഇല്ലാതായാല്‍ വി എസ് വേലിക്കകത്ത് ഇരിക്കുന്ന വെറും അച്യുതാനന്ദന്‍ മാത്രമാവും. അതുകൊണ്ട് കടല്‍വെള്ളം ബക്കറ്റില്‍ കോരിയെടുത്ത് പൊതുസ്ഥലത്തിരുന്ന് ചന്തികഴുകുന്ന പരിപാടി

Sunday, November 4, 2012

ഡിവൈഎസ്പിയെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചത് വി.എസിന്റെ നിര്‍ദേശപ്രകാരമെന്നു സര്‍ക്കാര്‍



കൊച്ചി . ഭൂമിദാനക്കേസിന്റെ അന്തിമറിപ്പോര്‍ട്ടില്‍ വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാന്‍വേണ്ടി ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായ മുന്‍ ഡിഐജി നടരാജന്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ ശ്രമിച്ചതു വി.എസിന്റെ നിര്‍ദേശപ്രകാരമാണെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

നടരാജന്‍ കോഴിക്കോട്ടെ നവരത്ന അപ്പാര്‍ട്മെന്റില്‍ 2012 മാര്‍ച്ച് 31നു കുഞ്ഞനെ നേരിട്ടു വിളിച്ചുവരുത്തി പ്രേരണ ചെലുത്തി. പലതവണ മൊബൈല്‍ ഫോണിലും വിളിച്ചു. ബന്ധുവായ ടി.കെ. സോമന് അനര്‍ഹമായി സര്‍ക്കാര്‍ ഭൂമി ദാനം ചെയ്യാന്‍ അന്നത്തെ മുഖ്യമന്ത്രി വി.എസിന്റെ മുഖ്യപങ്കാളിത്തത്തില്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടന്നു. വി.എസിനും മറ്റു പ്രതികള്‍ക്കുമെതിരെ ശക്തമായ തെളിവായി രേഖകളും മൊഴികളുമുണ്ടെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി രേഖാമൂലം അറിയിച്ചു.

ഇടതുഭരണകാലത്ത് വി.എസിന്റെ നോമിനിയായാണ് നടരാജന്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ ആയത്. നടരാജന്‍ 1999-2000ല്‍ കോഴിക്കോട് റൂറല്‍ എസ്പി ആയിരിക്കെ കുഞ്ഞന്‍ വടകരയിലും കൊയിലാണ്ടിയിലും എസ്ഐ ആയിരുന്നു. 2012 സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ കുഞ്ഞനെ വിളിച്ച് വി.എസിനെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടെങ്കിലും കുഞ്ഞന്‍ വഴങ്ങിയില്ല. വ്യക്തിപരമായ അടുപ്പം മുതലെടുത്ത് കുഞ്ഞനെ സ്വാധീനിക്കാന്‍ ശ്രമിച്ചതു കേസ് ഡയറിയില്‍ വ്യക്തമാണ്. ഇതേക്കുറിച്ചു വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടുണ്ട്.

ഭൂമി പതിച്ചുകിട്ടാന്‍ സോമന്‍ 2006 ജനുവരി 14നു നല്‍കിയ അപേക്ഷയില്‍ സ്വന്തം കൈപ്പടയില്‍ വി.എസിന്റെ  ഭാര്യയുടെയും എഡിഎമ്മിന്റെയും മൊബൈല്‍ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരത്തിന്റെ ഇടനാഴികളില്‍ അപേക്ഷ അതിവേഗം മുന്നേറിയതു ഫയല്‍ കുറിപ്പുകളില്‍ വ്യക്തമാണ്. അപേക്ഷ നിശ്ചിത ഫോമില്‍ അല്ലാത്തതിനാല്‍ അപേക്ഷിച്ച ഉടന്‍ തഹസില്‍ദാര്‍ നടപടിയെടുത്തില്ല.

എന്നാല്‍, വി.എസ് മുഖ്യമന്ത്രിയായശേഷം സോമന്‍ വീണ്ടും ആവശ്യം ഉന്നയിച്ചു. വി.എസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ എന്‍.എ. കൃഷ്ണന്‍കുട്ടിയെ സമീപിച്ചു. കലക്ടര്‍ക്കു നല്‍കിയ കത്തില്‍ വി.എസുമായി സംസാരിച്ച കാര്യം വ്യക്തമാണ്. ബന്ധുവിനു ഭൂമി കിട്ടാന്‍ വി.എസിന്റെ ഇടപെടല്‍ രേഖയില്‍ നിന്നറിയാം. അപേക്ഷയില്‍ 'എഡിഎം/ഡപ്യൂട്ടി കലക്ടര്‍, വ്യക്തിപരമായി ശ്രദ്ധിക്കണമെന്നു  രേഖപ്പെടുത്തിയിരുന്നു. തഹസില്‍ദാറുടെ  ഫയല്‍ നോട്ടിലും ഇക്കാര്യം മനസ്സിലാകും. 2007 ജൂണ്‍ 27ന് ജില്ലാ കലക്ടര്‍ തഹസില്‍ദാറെ ചര്‍ച്ചയ്ക്കു വിളിച്ചു. കലക്ടര്‍ അനാവശ്യതിടുക്കം കാട്ടിയതും ഫയലില്‍ നിന്നറിയാം.

നിയമപ്രകാരം ബദല്‍ ഭൂമിക്കു വ്യവസ്ഥയില്ലെന്നിരിക്കെ കലക്ടര്‍ നിയമം ലംഘിച്ച് ഇടപെട്ടു. ആദ്യം 1977 ഏപ്രിലില്‍ സ്ഥലം അനുവദിച്ചപ്പോള്‍ പണമടച്ച് ഏറ്റുവാങ്ങിയിരുന്നില്ല.  ആദ്യ അപേക്ഷയ്ക്ക് 29 വര്‍ഷങ്ങള്‍ക്കുശേഷം 2009 ഓഗസ്റ്റ് 22നു സര്‍ക്കാരിനു നല്‍കിയ രണ്ടാം അപേക്ഷയില്‍ യഥാര്‍ഥ വരുമാനം, മറ്റു ഭൂമി തുടങ്ങിയ കാര്യങ്ങള്‍ മറച്ചുവച്ചു. കുടുംബവാര്‍ഷിക വരുമാനം 1,94,400 രൂപയാണെന്നതും, സോമന് ആര്യാട് ഭൂമിയുള്ളതും ഭാര്യക്ക് കോമളപുരത്ത് ഭൂമിയുള്ളതും മറച്ചുവച്ചു. 25 വര്‍ഷത്തേക്കു കൈമാറ്റം പാടില്ലെന്ന വ്യവസ്ഥയില്‍ ഇളവു നല്‍കിയതും വി.എസ് നിയമവിരുദ്ധമായി ഇടപെട്ടാണ്. ഇളവ് നിയമാനുസൃതമല്ലെന്നു വിലയിരുത്തി റവന്യു അഡീ. ചീഫ് സെക്രട്ടറിയുടെയും, റവന്യു അഡീ. സെക്രട്ടറിയുടെയും കുറിപ്പുകളുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം. 2012 ജനുവരി 13നാണ് വി.എസിനും മറ്റ് ഏഴു പേര്‍ക്കുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. നാലു മുന്‍മന്ത്രിമാര്‍ ഉള്‍പ്പെടെ 66 സാക്ഷികളുടെ മൊഴിയെടുത്തു. 57 രേഖകള്‍ കണ്ടെടുത്തു. 10 മുഖ്യസാക്ഷികളുടെ കൂടി മൊഴിയെടുക്കാനുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.


http://www.manoramaonline.com/cgi-bin/M
MOnline.dll/portal/ep/malayalamContentView.do?contentId=12633243&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

Monday, October 8, 2012

ഭൂമിദാനം: വിഎസിനെ ഒഴിവാക്കാന്‍ വിവരാവകാശ കമ്മിഷണറുടെ സമ്മര്‍ദം

 ജയന്‍ മേനോന്‍

തിരുവനന്തപുരം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെട്ട കാസര്‍കോട് ഭൂമിദാനക്കേസ് അട്ടിമറിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥനു മേല്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ അംഗവും മുന്‍ ഡിഐജിയുമായ കെ. നടരാജന്‍ സമ്മര്‍ദം ചെലുത്തിയതായി ഒൌദ്യോഗിക റിപ്പോര്‍ട്ട്. നടരാജന്‍ ഡിവൈഎസ്പിയുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ സിഡിയും ഉള്‍പ്പെടുത്തി ഉത്തരമേഖലാ വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

നടരാജന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്ലില്‍ നിന്നു ശേഖരിക്കാനും വിജിലന്‍സ് തീരുമാനിച്ചു. ഭൂമിദാനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി: വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചതായാണ് ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കുഞ്ഞനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന നടരാജന്‍, എഫ്ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 19നും നടരാജന്‍ ഇതേ ആവശ്യം ഉന്നയിച്ചു വിളിച്ചപ്പോള്‍ കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിതു പറയുന്നതെന്നും, വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നുമെല്ലാം നടരാജന്‍ ഇതില്‍ പറയുന്നുണ്ട്. ഈ സംഭാഷണത്തിന്റെ സിഡിയും ചേര്‍ത്താണു (സിഡി മനോരമയ്ക്കു ലഭിച്ചിട്ടുണ്ട്) കുഞ്ഞന്‍ നടരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി: ഹബീബ് റഹ്മാനു റിപ്പോര്‍ട്ട് നല്‍കിയത്.

നടരാജന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ നിന്നുള്ള വിളികളുടെ വിശദാംശങ്ങള്‍ അന്വേഷണത്തിന് അത്യാവശ്യമാണെന്നു വ്യക്തമാക്കിയാണ് എസ്പി: ഹബീബ് റഹ്മാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയത്. മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഇടപെടാന്‍ നടരാജന്‍ നടത്തുന്ന ശ്രമങ്ങള്‍ അധാര്‍മികവും നിയന്ത്രിക്കപ്പെടേണ്ടതുമാണെന്നു കഴിഞ്ഞ നാലിന് എഴുതിയ കത്തില്‍ എസ്പി വ്യക്തമാക്കി.

കാസര്‍കോട് കേസില്‍ അന്വേഷണം നടത്തുന്ന ഡിവൈഎസ്പിയെ സ്വാധീനിക്കാനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. വിജിലന്‍സ് ആസ്ഥാനത്തു നിന്ന് കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ചോര്‍ത്താനും ശ്രമം നടന്നതായാണു വിവരം. എന്നാല്‍, എസ്പിയും ഡിവൈഎസ്പിയും ഒരു സമ്മര്‍ദത്തിനും വഴങ്ങിയില്ല. ഇതിനിടയിലാണ് അന്വേഷണം ഡിവൈഎസ്പിയില്‍ നിന്നു മാറ്റി, ഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം തന്നെയാണു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും വി.എസ്. ഉന്നയിച്ചിരിക്കുന്നത്.

അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ അച്യുതാനന്ദനാണ് ഒന്നാംപ്രതി. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, ആനന്ദ് സിങ്, മുന്‍ കലക്ടര്‍ എന്‍.എ. കൃഷ്ണന്‍കുട്ടി, വി.എസിന്റെ ബന്ധു ടി.കെ. സോമന്‍, വി.എസിന്റെ പിഎ: എ. സുരേഷ് എന്നിവരാണു മറ്റു പ്രതികള്‍. മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.ആര്‍. മുരളീധരനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.  

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12580950&programId=1073753760&tabId=11&contentType=EDITORIAL&BV_ID=@@@

Tuesday, October 25, 2011

ദല്ലാള്‍ കുമാര്‍ ബന്ധം: വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു

ദല്ലാള്‍ കുമാര്‍ ബന്ധം: വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നു
ദല്ലാള്‍ കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ കൂടിക്കാഴ്ചയെ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വം വീക്ഷിക്കുന്നത് സംശയത്തോടെ. രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല പാര്‍ട്ടിയിലെ ശത്രുക്കളെയും തകര്‍ക്കാന്‍ വി.എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്നാണ് പാര്‍ട്ടി നേതൃത്വം സംശയിക്കുന്നത്. ഈ വിഷയത്തില്‍ വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്.
ഇതിന്റെ വ്യക്തമായ സൂചന ഇന്നലെ നിയമസഭയില്‍ പ്രകടമായി. ധനകാര്യ ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണപക്ഷ അംഗങ്ങള്‍ കൂടിക്കാഴ്ചയുടെ പേരില്‍ വി.എസിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്. എന്നാല്‍ ഒരു ഘട്ടത്തിലും അദ്ദേഹത്തെ പ്രതിരോധിക്കാന്‍ സി.പി.എം അംഗങ്ങള്‍ മുന്നോട്ടുവന്നില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഇതെന്ന് അറിയുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ വി.എസ് നടത്തുന്ന നീക്കങ്ങളെല്ലാം ഔദ്യോഗിക നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇടതുഭരണ കാലത്ത് ഔദ്യോഗികപക്ഷത്തെ പ്രമുഖരായ ചില മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതൊക്കെ കോടതികളിലെത്തിച്ച് ഔദ്യോഗിക പക്ഷത്തെ ഒതുക്കാനുള്ള സാധ്യത വി.എസ് ആരായുന്നതായി നേതൃത്വത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയതെന്ന സംശയം പാര്‍ട്ടിക്കുള്ളില്‍ ബലപ്പെട്ടിട്ടുണ്ട്.
വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആയുധമാക്കി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ വീഴ്ത്താന്‍ ഔദ്യോഗിക പക്ഷം തന്ത്രം മെനയുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. അരുണ്‍കുമാറിനെ എെ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയരക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന എ.ജിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഔദ്യോഗികപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ്. മുമ്പ് ഔദ്യോഗികപക്ഷത്തിനെതിരെ വി.എസ് പ്രധാനമായി എടുത്തു പ്രയോഗിച്ചത് ലാവ്ലിന്‍ ഇടപാട് സംബന്ധിച്ച എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശമായിരുന്നു. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വി.എസ് പൊളിറ്റ് ബ്യൂറോക്ക് കത്തയച്ചിരുന്നു. അതിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ ഔദ്യോഗികപക്ഷം ഒരുങ്ങിനില്‍ക്കുമ്പോഴാണ് വി.എസിന്റെ പുതിയ നീക്കം. മകനെ രക്ഷപ്പെടുത്തി, അതുവഴി സ്വയം രക്ഷപ്പെടുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചക്ക് പിന്നിലുണ്ടെന്ന് ഔദ്യോഗിക നേതൃത്വം കരുതുന്നു.
കീഴ് ഘടകങ്ങളുടെ സമ്മേളനങ്ങള്‍ മുതല്‍ വി.എസിനെതിരെ ആരോപണങ്ങളുയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഔദ്യോഗിക നേതൃത്വം. ഇതിനായി ലോക്കല്‍, ഏരിയ, ജില്ല കമ്മിറ്റികളിലെ ഔദ്യോഗിക പക്ഷ അനുകൂലികളുമായി നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്.

Saturday, September 24, 2011

വിഎസിന്റെ മകളുടെ ഗവേഷണങ്ങൾ പ്രയോജനപ്പെടുന്നതല്ലെന്ന്‌ റിപ്പോർട്ട്‌

വിഎസിന്റെ മകളുടെ ഗവേഷണങ്ങൾ പ്രയോജനപ്പെടുന്നതല്ലെന്ന്‌ റിപ്പോർട്ട്‌


വനംവകുപ്പിന്റെ പണം ഉപയോഗിച്ച്‌ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യുതാനന്ദന്റെ മകൾ വിവി ആശ നടത്തിയ ഗവേഷണങ്ങൾ വകുപ്പിന്‌ പ്രയോജനപ്പെടുന്നതല്ലെന്ന്‌ അന്വേഷണ റിപ്പോർട്ട്‌. പത്തുവർഷത്തിനിടെ അഞ്ചു ഗവേഷണങ്ങളുടെ പേരിൽ വകുപ്പിൽനിന്ന്‌ ആശ നേടിയെടുത്ത്‌ 35ലക്ഷത്തോളം രൂപയാണ്‌. എന്നാൽ ഇതിന്റെയൊന്നും ഒരു രേഖയും ഇപ്പോൾ എവിടെയെന്ന്‌ ആർക്കുമറിയില്ലെന്ന്‌ പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ സർക്കാരിന്‌ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

2001 മുതൽ 2011 വരെയായി വിവിധ വിഷയങ്ങളിൽ അഞ്ച്‌ ഗവേഷണങ്ങളാണ്‌ വിഎസിന്റെ മകൾ വിവി ആശ നടത്തിയത്‌. അഞ്ചും വനംവകുപ്പിന്റെ വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച്‌. വനംവകുപ്പിന്റെ കണക്കിലും ആശ പ്രവർത്തിക്കുന്ന രാജീവ്‌ ഗാന്ധി ബയോ ടെക്നോളജി സെന്ററിന്റെ കണക്കിലും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം ഗവേഷണങ്ങൾ മറ്റാരും ഏറ്റെടുത്തിട്ടില്ല. പരമാവധി മൂന്ന്‌ ഗവേഷണമാണ്‌ മറ്റുള്ളവരുടെ കണക്കിൽ. ഇങ്ങനെ തിടുക്കത്തിൽ ഏറ്റെടുത്ത്‌ നടത്തിയ ഇവയൊന്നും വനംവകുപ്പിന്‌ ഒരുവിധത്തിലും പ്രയോജനപ്പെടില്ലെന്നാണ്‌ വനംവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്‌ വിലയിരുത്തുന്നത്‌. ഫലത്തിൽ ഇവക്കായി ചിലവഴിച്ച 35ലക്ഷം രൂപയും വെള്ളത്തിലായെന്നാണ്‌ റിപ്പോർട്ട്‌.

മേലിൽ വനംവകുപ്പിന്‌ ഗുണകരമാകുന്ന വിഷയങ്ങൾ ഉൾക്കൊള്ളിച്ച്‌ പട്ടിക തയ്യാറാക്കണമെന്നും ഗവേഷകർക്ക്‌ ഇതിൽ നിന്ന്‌ തിരഞ്ഞെടുക്കാൻ അവസരം നൽകണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി സാജൻ പീറ്റർ വനംമന്ത്രിക്ക്‌ നൽകിയ റിപ്പോർട്ടിൽ നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നു. അതേസമയം ഈ ഗവേഷണങ്ങൾക്കായി വിവി ആശ തുക ചിലവഴിച്ചതിനെക്കുറിച്ചോ ഗവേഷണം പൂർത്തിയായത്‌ സംബന്ധിച്ചോ ഒരു വിവരവും വനംവകുപ്പിനെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു. ഗവേഷണ പ്രബന്ധം വകുപ്പിൽ സമർപ്പിച്ചതായി അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തെളിവെടുപ്പിൽ ആശ മൊഴി നൽകിയെങ്കിലും ഇത്‌ തെളിയിക്കുന്ന രേഖയൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഇവ വാങ്ങി സൂക്ഷിച്ചതായി ഒരു രേഖയും ഹാജരാക്കാൻ വനംവകുപ്പിനും കഴിഞ്ഞിട്ടില്ലെന്ന്‌ പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നു

Thursday, September 1, 2011

അരുണ്‍കുമാര്‍ കേസില്‍ സന്തോഷ്‌ മാധവനെ ചോദ്യം ചെയ്യും

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ സ്വാമി സന്തോഷ്‌ മാധവനെ വിജിലന്‍സ്‌ ഉന്നതതല സംഘം ചോദ്യം ചെയ്യും
. മുന്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍ 80 ലക്ഷം തട്ടിയെന്ന പരാതിയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനുവേണ്ടിയാണിത്‌. 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ്‌ അരുണ്‍കുമാറും മുന്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ ദീപ്‌തി പ്രസേനനും ചേര്‍ന്ന്‌ 80 ലക്ഷം വാങ്ങി കബളിപ്പിച്ചുവെന്നാണ്‌ സന്തോഷ്‌ മാധവന്റെ പരാതി. കഴിഞ്ഞ ജൂലൈ ആറിന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ സന്തോഷ്‌ മാധവന്‍ ജയിലില്‍ നിന്ന്‌ കത്തയച്ചാണ്‌ പരാതി അറിയിച്ചത്‌. ഇത്‌ മുഖ്യമന്ത്രി വിജിലന്‍സിന്‌ കൈമാറിയിരുന്നു. പരാതി ശരിയാണെന്ന്‌ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ്‌ പരാതിക്കാരനില്‍ നിന്നു മൊഴിയെടുക്കാന്‍ തീരുമാനിച്ചത്‌. കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിക്കുന്നതിനു മുന്നോടിയാണിത്‌. രണ്ടു ദിവസത്തിനകം വിജിലന്‍സ്‌ സംഘം ജയിലിലെത്തി ചോദ്യം ചെയ്യും.
2006ല്‍ വൈക്കത്തിനടുത്ത്‌ വടയാറില്‍ 120 ഏക്കര്‍ പാടശേഖരം വില്‍ക്കാനുണ്ടെന്ന്‌ തന്റെ മാനേജര്‍ ശങ്കര്‍ മേനോനാണു പറഞ്ഞതെന്നും തുടര്‍ന്ന്‌ അഡ്വ. ദീപ്‌തി പ്രസേനന്‍, സിപിഎം പ്രാദേശിക നേതാക്കളായ അജീഷ്‌ , സുരേഷ്‌ പൈ, റെജി എന്നിവര്‍ തന്നെ വന്നു കണ്ട്‌ ഇക്കാര്യം സംസാരിച്ചെന്നും സന്തോഷ്‌ മാധവന്റെ പരാതിയില്‍ പറഞ്ഞിരുന്നു. പാടം നികത്താനുള്ള അനുമതി ലഭിക്കുന്നത്‌ എളുപ്പമല്ലെങ്കിലും തങ്ങള്‍ അനുമതി വാങ്ങിത്തരാമെന്ന്‌ ഇവര്‍ ഉറപ്പു നല്‍കി. അരുണ്‍മുഖേന അനുമതിക്ക്‌ ശ്രമിക്കാമെന്നാണു പറഞ്ഞത്‌. ഇതിനു ശേഷമാണ്‌ അരുണ്‍കുമാറിന്റെ രംഗപ്രവേശം. ദീപ്‌തിയാണ്‌ അരുണ്‍കുമാറിനെ പരിചയപ്പെടുത്തിയത്‌. വസ്‌തു നികത്തുന്നതുമായി ബന്ധപ്പെട്ട്‌ പല ഉദ്യോഗസ്ഥരെയും വേണ്ടരീതിയില്‍ കാണണമെന്നും അതിനു നല്ല ചിലവു വരുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. അരുണ്‍കുമാറും ദീപ്‌തിയും നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്‌തു. ആധാരവും മുന്നാധാരവുമെല്ലാം പരിശോധിച്ച്‌ നിയമോപദേശം നല്‍കിയത്‌ അഡ്വ.ദീപ്‌തിയാണ്‌.
അരുണ്‍കുമാറിന്‌ 70 ലക്ഷവും തനിക്ക്‌ പത്തു ലക്ഷവും തരണമെന്ന്‌ ദീപ്‌തി അറിയിച്ചതനുസരിച്ച്‌ 2006 ഒക്ടോബര്‍ ആറിന്‌ ഫെഡറല്‍ ബാങ്കിന്റെ എറണാകുളം എംജി റോഡ്‌ ബ്രാഞ്ചില്‍ നിന്ന്‌ 80 ലക്ഷം രൂപ താന്‍ പിന്‍വലിച്ചു. പിറ്റേന്ന്‌ തലയോലപ്പറമ്പിലെ ലോഡ്‌ജില്‍വച്ചാണ്‌ ഇരുവര്‍ക്കും ഈ തുക കൈമാറിയത്‌. അരുണ്‍കുമാറിന്‌ കറുത്ത ബാഗിലും ദീപ്‌തിക്ക്‌ ബിഗ്‌ ഷോപ്പറിലുമാണ്‌ പണം നല്‍കിയത്‌. ദീപ്‌തിയുടെ കാറില്‍ ഇവര്‍ വന്നുപോകുന്നത്‌ ലോഡ്‌ജിലെ ജീവനക്കാരും മറ്റും കണ്ടതുമാണ്‌.
എന്നാല്‍ പിന്നീട്‌ ഇവരുമായി നിരന്തരം ബന്ധപ്പെട്ടെങ്കിലും പാടം നികത്താനുള്ള അനുമതി വാങ്ങിത്തന്നില്ലെന്ന്‌ പരാതിയില്‍ വിശദീകരിക്കുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന്‌ മനസിലായപ്പോള്‍, വാങ്ങിയ വസ്‌തുവിന്റെ കുറേ ഭാഗം കുറഞ്ഞ വിലയ്‌ക്ക്‌ വിറ്റു. മാത്രമല്ല, തന്നോട്‌ വാങ്ങിയ പണം തിരിച്ചു തരണമെന്ന്‌ അരുണ്‍കുമാറിനെ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെടുകയും ചെയ്‌തു. 2008 ജനുവരിയില്‍ പണം തിരിച്ചു തരാമെന്നു പറഞ്ഞെങ്കിലും പിന്നീട്‌ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതായി. ദീപ്‌തിയോട്‌ ഇക്കാര്യം പറയുകയും പണം തിരിച്ചു വേണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ ഭീഷണിയാണുണ്ടായത്‌.
തന്റെ ഫ്‌ളാറ്റില്‍ നിന്ന്‌ പുലിത്തോലും കഞ്ചാവും കണ്ടെടുത്ത്‌ കള്ളക്കേസുണ്ടാക്കിയതും തന്റെ ഉടമസ്ഥതയിലുള്ള ശാന്തിതീരം ട്രസ്‌റ്റിന്റെ കീഴിലുള്ള ഹൗസ്‌ ഒഫ്‌ കിഡ്‌സിലെ അന്തേവാസികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന്‌ കേസുണ്ടാക്കിയതും മറ്റും അരുണ്‍കുമാറിന്റെയും ദീപ്‌തിയുടെയും സ്വാധീനഫലമായാണെന്ന്‌ സന്തോഷ്‌ മാധവന്‍ ആരോപിക്കുന്നു. ഒന്നിനു പിറകെ ഒന്നായി കേസുകള്‍ ചുമത്തി, തന്നെ പുറത്തുവിടാതെ ജയിലിലാക്കി. അച്‌ഛന്‌ അസുഖം വന്നപ്പോള്‍ പോലും അടിയന്തരപരോള്‍ കിട്ടാതിരിക്കാന്‍ ഇവര്‍ കരുനീക്കി. പുറത്തുവന്നാല്‍ ഇവര്‍ക്കെതിരേ പരാതി കൊടുക്കുമെന്ന ഭയം മൂലമാണ്‌ ഇങ്ങനെ ഉപദ്രവിക്കുന്നത്‌. ഭരണം നിയന്ത്രിക്കുന്ന പിതാവിന്റെ മകനായതിനാലാണ്‌ ഇത്രയുംകാലം പരാതി പുറത്തുപറയാതിരുന്നത്‌. ഇനിയെങ്കിലും തനിക്കു നീതി കിട്ടുമെന്നു പ്രതീക്ഷിച്ചാണ്‌ പരാതി അയയ്‌ക്കുന്നത്‌. അതുകൊണ്ട്‌ വിജിലന്‍സിനെക്കൊണ്ട്‌ അന്വേഷിപ്പിച്ചാല്‍ തന്റെ പക്കലുള്ള തെളിവുകള്‍ മുഴുവന്‍ കൊടുക്കാമെന്നു പറഞ്ഞാണ്‌ ഉമ്മന്‍ ചാണ്ടിക്കുള്ള കത്ത്‌ സന്തോഷ്‌ മാധവന്‍ അവസാനിപ്പിക്കുന്നത്‌.
ഇതൊരു പരാതിയായിത്തന്നെ പരിഗണിച്ച്‌ പ്രാഥമികാന്വേഷണം നടത്താനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌ത്‌, വിശദമായ അന്വേഷണം ആവശ്യമായ കേസാണിതെന്ന്‌ വിജിലന്‍സിനു ബോധ്യമായത്‌