Pages

Sunday, July 24, 2011

അരുണ്‍കുമാര്‍ അഞ്ചുലക്ഷം തട്ടിയെന്ന് പരാതി

അരുണ്‍കുമാര്‍ അ ഞ്ചുലക്ഷം തട്ടിയെന്ന് പരാതി



പ്രതിപക്ഷനേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരേ വീണ്ടും പരാതി. ബിസിനസ് സംരംഭത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് തന്നില്‍ നിന്ന് അരുണ്‍കുമാര്‍ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിപ്പെട്ട്‌ എഴുകോണ്‍ സ്വദേശി സന്തോഷ് കുമാറാണ്‌ കോടതിയെ സമീപിച്ചത്. നിലം നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് അരുണ്‍കുമാര്‍ 70 ലക്ഷം തട്ടിയെന്ന പരാതിയുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സന്തോഷ് മാധവന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് അഞ്ചു ലക്ഷത്തിന്റെ പരാതി. പരാതിയുടെ പകര്‍പ്പ് ഓപ്പണ്‍ദന്യൂസിനു കിട്ടി.അരുണ്‍കുമാറിന്റെ ഭാര്യാ പിതാവ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള അക്വാ ഇന്‍ഫോടെക് ഹോളിഡേയ്‌സ്, അക്വാ ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനായ 2002ല്‍ അഞ്ച് ലക്ഷം രൂപ അരുണ്‍കുമാര്‍ വായ്പയായി വാങ്ങിയിരുന്നു. അക്വാ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റായാണ് പണം നല്‍കിയത്.പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കിക്കൊടുത്തില്ല. തുടര്‍ന്ന് , പലിത സഹിതം7,70,267 രൂപ ലഭിക്കണം എന്നാവശ്യപ്പെട്ട് 2000 ല്‍ കൊട്ടാരക്കര സബ്‌കോടതിയില്‍കേസ് ഫയല്‍ ചെയ്തു. ഈ തുകയുടെ പത്ത് ശതമാനം  കെട്ടിവയ്ക്കാന്‍ തനിക്കു കഴിയാത്തതിനാല്‍ കോടതിയില്‍ നിന്നു വിധി ഉണ്ടായിട്ടില്ലെന്ന് സന്തോഷ് പറയുന്നു.അരുണ്‍കുമാറിന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് തന്നെ ഇല്ലാതാക്കുമെന്ന ഭയംകൊണ്ടാണ് കേസുമായി മുന്നോട്ടുപോകാത്തതെന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ചാനലിനോട് സന്തോഷ് പറഞ്ഞിരുന്നു. അരുണിന്റെ ഭാര്യ രജനി, ഭാര്യാ പിതാവ് ഡോ. ബാലചന്ദ്രന്‍ എന്നിവരെയും പ്രതിചേര്‍ത്താണ് കേസ് കൊടുത്തിരിക്കുന്നത്.

Friday, July 15, 2011

അരുണിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള തടസ്സം നീങ്ങി

അരുണ്‍കുമാറിനെതിരായ കേസില്‍ അന്വേഷണത്തിന് തടസ്സം നീങ്ങിosted on: 16 Jul 2011


ലോകായുക്ത നടപടി അവസാനിപ്പിച്ചു


തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരെ ലോകായുക്തയില്‍ തുടങ്ങിയ അന്വേഷണ നടപടി അവസാനിപ്പിച്ചു. അരുണിനെതിരെയുള്ള ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോകായുക്തയിലുള്ള കേസ് തുടരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസ് അവസാനിപ്പിക്കാന്‍ ഉപലോകായുക്ത ജസ്റ്റിസ് ജി.ശശിധരന്‍ തീരുമാനിച്ചത്. ഇതോടെ അരുണിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുള്ള തടസ്സം നീങ്ങി.

അരുണിനെതിരെ ഉമ്മന്‍ചാണ്ടി എഴുതി നല്‍കിയ പതിനൊന്ന് ആരോപണങ്ങള്‍ ലോകായുക്തയ്ക്ക് കൈമാറിയ മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.എസ്.ജയിന്‍ വാദിച്ചത്. ആരോപണങ്ങള്‍ സര്‍ക്കാര്‍ ലോകായുക്തയ്ക്ക് കൈമാറിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. അന്ന് അരുണ്‍ ജോലിചെയ്തിരുന്ന ഐ.എച്ച്.ആര്‍.ഡി. ലോകായുക്തയുടെ അധികാരപരിധിയിലായിരുന്നില്ല. അതിനാല്‍ അന്ന് അരുണ്‍ പൊതുസേവകനും ആയിരുന്നില്ല. കഴിഞ്ഞ മെയ് നാലിനാണ് സ്ഥാപനത്തെ ലോകായുക്തയുടെ കീഴിലാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. പരാതി കൈമാറിയ സമയം അരുണ്‍ പൊതുസേവകനല്ലെന്നും ലോകായുക്തയ്ക്ക് അന്വേഷിക്കാന്‍ അധികാരമില്ലെന്നും അറിയാമായിരുന്ന മുന്‍ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നതിനാണ് ശ്രമിച്ചത്.

നിയമക്കുരുക്കുകളില്‍പ്പെട്ട് അന്വേഷണം മുടങ്ങരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. ഉമ്മന്‍ചാണ്ടി അരുണിനെതിരെ എഴുതി നല്‍കിയ ആരോപണങ്ങള്‍ ലോകായുക്തയ്ക്ക് കൈമാറിയ സര്‍ക്കാര്‍ നടപടി റദ്ദുചെയ്യാന്‍ സര്‍ക്കാരിനുതന്നെ അധികാരമുണ്ട്. അതിനാല്‍ കേസിന്റെ തുടര്‍ നടപടി അവസാനിപ്പിക്കുകയാണെന്നും ഉപലോകായുക്തയുടെ ഉത്തരവില്‍ പറയുന്നു.

മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ നടപടി റദ്ദുചെയ്യണമെന്ന് ഉമ്മന്‍ചാണ്ടിയും ലോകായുക്തയില്‍ ആവശ്യപ്പെട്ടിരുന്നു. ഏതെങ്കിലും ക്രിമിനല്‍ അന്വേഷണ ഏജന്‍സി അരുണിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉറപ്പ് നല്‍കിയിരുന്നുവെന്നും അഡ്വ. എ.അബ്ദുള്‍കരിം മുഖേന ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ലോകായുക്തയിലുള്ള കേസ് അവസാനിപ്പിക്കരുതെന്ന്‌വി.എ.അരുണ്‍കുമാര്‍, അഡ്വ. ചെറുന്നിയൂര്‍ പി.ശശിധരന്‍നായര്‍ മുഖേന വാദിച്ചു. ലോകായുക്തയുടെ മേല്‍നോട്ടത്തിലാണെങ്കില്‍ സി.ബി.ഐ. അന്വേഷണം വരെ നേരിടാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു.

Wednesday, July 13, 2011

70 ലക്ഷം രൂപ കൈക്കൂലി-വിഎസിന്റെ മകനെതിരെ സന്തോഷ് മാധവന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാരോപിച്ച് ജയിലില്‍ കഴിയുന്ന വിവാദ സ്വാമി മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചു.






കോട്ടയം ജില്ലയില്‍ തന്റെ പേരിലുള്ള മൂന്നര ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് 70 ലക്ഷം രൂപ അരുണ്‍കുമാര്‍ വാങ്ങിയതായി സന്തോഷ് മാധവന്‍ ഉമ്മന്‍ ചാണ്ടിയ്ക്കയച്ച കത്തില്‍ ആരോപിയ്ക്കുന്നു.






ഭൂമി നികത്തിവിറ്റാല്‍ ഏഴരക്കോടി രൂപ മതിപ്പുവില കിട്ടുമെന്നതിനാല്‍ അതിന്റെ 10 ശതമാനമാണ് അരുണ്‍കുമാര്‍ കമ്മിഷന്‍ വാങ്ങിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 2009ലാണ് പണം കൈമാറിയെങ്കിലും കാര്യം നടന്നില്ല. പണം തിരിച്ചുചോദിച്ചെങ്കിലും കിട്ടിയില്ല. ഭരണം മാറിയതോടെ 70 ലക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെയാണു പരാതിയുമായി സര്‍ക്കാരിനെ സമീപിച്ചതെന്നും സന്തോഷ് മാധവന്‍ പറയുന്നു.





പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തയാറാക്കിയ പരാതി കഴിഞ്ഞ ദിവസമാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറിയത്.http://thatsmalayalam.oneindia.in/news/2011/07/14/kerala-santosh-madhavan-complaint-against-arun-kumar-aid0032.html

അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച്നിയമസഭാസമിതി അന്വേഷിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് നിയമസഭാസമിതി അന്വേഷിക്കും. പി സി വിഷ്ണുനാഥ് എം എല്‍ എ നല്‍കിയ പരാതി പ്രകാരമാണ് അന്വേഷണം വരുന്നത്. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്.



അതേസമയം തന്റെ സര്‍ക്കാരിന്റെ കാലത്ത് അരുണ്‍കുമാറിനെ ഐ സി ടി എ അക്കാദമി ഡയറക്ടറായി നിയമിച്ചിട്ടില്ലെന്ന് വി എസ് നിയമസഭയില്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കൂ എന്നും വി എസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് തെളിയുകയാണെങ്കില്‍ വിഷ്ണുനാഥ് മാപ്പ് പറയണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്.



അതേസമയം അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിച്ചതിന്റെ രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് വിഷ്ണുനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണം പ്രഖ്യാപിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.
--------------------------------------------



മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടതു പോലെ അദ്ദേഹത്തിന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ തെളിവുകള്‍ നല്കാന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി സി വിഷ്ണുനാഥ് എം എല്‍ എ. തെളിവുകള്‍ നല്കിയാല്‍ മകനെതിരെ നടപടിയെടുക്കുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.




അരുണ്‍കുമാറിനെ ഐ എച്ച്‌ ആര്‍ ഡി അഡീഷണല്‍ ഡയറക്‌ടറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നിയമനം നല്‍കിയ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ഇതിനെക്കുറിച്ച്‌ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



മകനായ അരുണ്‍ കുമാറിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മകനെതിരെ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ നടപടി എടുക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം കോട്ടയത്ത് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ബന്ധുവാണോ മകനാണോ എന്നൊന്നും നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തെളിവുകള്‍ നല്കാന്‍ തയ്യാറാണെന്ന് വിഷ്ണുനാഥ് വ്യക്തമാക്കിയിരിക്കുന്നത്-------------------------------------------------------------

Sunday, July 10, 2011

വി.എസ് അച്യുതാനന്ദനെതിരെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

കല്ലുവാതുക്കല്‍ മദ്യദുരന്തം; കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വി.എസ് അച്യുതാനന്ദനെതിരെ ഹര്‍ജി
Imageതിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തം അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വി.എസ് അച്യുതാനന്ദനെതിരെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
വി.എസിനൊപ്പം പി ശശിയും കുറ്റാരോപിതനാണ് കൂടാതെ പിണറായി വിജയന്‍ സാക്ഷിപട്ടികയിലുണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജ്‌സ്‌ട്രേറ്റ്  കോടതിയുടെ ചാര്‍ജ്ജുള്ള ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(5) എ.എം അഷറഫ്  വിചാരണ ഈ മാസം 12ന് വച്ചു. സ്വാധീന ശ്രമം  പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി കഴിഞ്ഞ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പി ശശി 2011 ഫെബ്രുവരി 5ന് പിണറായി വിജയന് എഴുതിയ കത്തിലൂടെയാണ് സ്വാധീന ശ്രമത്തിന്റെ വിവരം പുറത്തു വന്നത്. കത്തിന്റെ പൂര്‍ണ രൂപം കോടതിക്കു കൈമാറിയിട്ടുണ്ട്. കത്തിന്റെ ആധികാരികത ബോധ്യപ്പെടുത്താനാണ് പിണറായി വിജയനെ സാക്ഷിയാക്കിയത്.കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തില്‍ അബ്കാരികളും ഉന്നത പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുമായുള്ള പ്രതികളുടെ അവിഹിത ബന്ധം മോഹന്‍ കുമാര്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. വി.എസ് അച്യുതാനന്ദന് ഏറെ താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ അന്നു മതുല്‍ തന്നെ അച്യുതാനന്ദന്‍ ചരടുവലി തുടങ്ങി. ഫോണ്‍ വഴി വി.എസ് അച്യുതാനന്ദന്‍ കമ്മീഷനെ ബന്ധപ്പെട്ടിരുന്നു. പിന്നീട് ദൂതന്‍മാര്‍ മുഖേനയും വി.എസ് കമ്മീഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ കോടതി നേരിട്ട് അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തേ ഹര്‍ജി നിലനില്‍ക്കില്ല എന്ന സാങ്കേതി കാരണത്താല്‍ മജിസ്‌ട്രേറ്റ് കോടതി ഹര്‍ജി നിരസിച്ചിരുന്നു. തുടര്‍ന്ന് പരാതിക്കാരനായ പൂന്തുറ നിവാസി തല്‍ഹത് ഇസഹാക്ക്, അഡ്വ. സാന്‍ടി ജോര്‍ജ്ജ് മുഖേന കൂടുതല്‍ തെളിവു സഹിതം നല്‍കിയ ഹര്‍ജി  ഇന്നലെ കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.