Pages

Thursday, March 3, 2011

വി.എസ്. അറിവോടെ-സി- ഡാക് റിലയന്‍സിനു കൈമാറിയതിനു പിന്നില്‍ വന്‍ അഴിമതി

വി.എസ്. അച്യുതാനന്ദന്‍റെ അറിവോടെ

കൊച്ചി
സംസ്ഥാനത്തിനു സ്വന്തമായ സി- ഡാക് നിസാരവിലയ്ക്കു റിലയന്‍സിനു കൈമാറിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ അറിവോടെ നടന്ന അഴിമതിയുടെ പിന്നില്‍ എറണാകുളം സ്വദേശിയായ ടി.ജി. നന്ദകുമാറും മുഖ്യമന്ത്രിയോട് വളരെയടുപ്പമുള്ള മൂന്നു കുമാര്‍മാരുമാണെന്നും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. വി. രാംകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിലയന്‍സിന്‍റെ പ്രതിനിധിയാണു താനെന്നാണു നന്ദകുമാര്‍ അവകാശപ്പെടുന്നത്. സി-ഡാക് കൈമാറിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നതായി ആരോപണം ഉണ്ടായപ്പോള്‍ ഇതിനു വ്യക്തമായ മറുപടി നല്‍കാതെ ആരോപണത്തിനു പിന്നില്‍ ആരാണെന്നു തനിക്കറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
റിലയന്‍സിനെപ്പോലെയുള്ള ഒരു കമ്പനിക്കു സംസ്ഥാനത്തെ സി- ഡാക് കൈമാറുന്നതു കമ്യുണിസ്റ്റ് ആശയത്തില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. സി- ഡാക് കൈമാറ്റം സംസ്ഥാനതാത്പര്യങ്ങള്‍ക്കു വിരുദ്ധമാണ്. ഇതു സംബന്ധിച്ചു വിപുലമായ അന്വേഷണം അനിവാര്യമാണെന്നും സിബിഐ തലത്തില്‍ അന്വേഷണം നടന്നാല്‍ തെളിവുകള്‍ നിരത്താന്‍ തയാറാണെന്നും അഡ്വ. രാംകുമാര്‍ പറഞ്ഞു.
ടി.ജി. നന്ദകുമാറുമായി മുഖ്യമന്ത്രിക്കു വളരെ അടുത്ത ബന്ധമാണുള്ളത്. ഇദ്ദേഹം അസുഖബാധിതനായി കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്‍റെ ഔദ്യോഗിക വാഹനം ഒഴിവാക്കി രാത്രിയില്‍ മറ്റൊരു കാറില്‍ ഇദ്ദേഹത്തിന്‍റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയത് അതിനുദാഹരണമാണ്. ഇതിനു തെളിവുണ്ട്. മുഖ്യമന്ത്രിയുടെ ദല്ലാളായാണു നന്ദകുമാര്‍ പ്രവര്‍ത്തിക്കുന്നത്- അഡ്വ. രാംകുമാര്‍ പറഞ്ഞു.

4 comments:

  1. സി-ഡാറ്റ്: അന്വേഷിക്കണം


    ഐടി വകുപ്പിന്‍റെ കീഴിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്‍റര്‍ റിലയന്‍സ് കൈവശപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ അന്വേഷം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു കത്തു നല്‍കിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിലറിയിച്ചു.
    സി-ഡാറ്റ് കരാര്‍ അവസാനിച്ച ശേഷം റിലയന്‍സ് സെന്‍റര്‍ കൈമാറിയതില്‍ നിഗൂഢതയുണ്ട്. ഇതില്‍ മുഖ്യമന്ത്രിയും ഓഫിസും സംശയത്തിന്‍റെ നിഴലിലാണ്. ഡി-ഡാക്ക് കൈമാറിയതില്‍ അഡ്വ. രാംകുമാര്‍ പരാമര്‍ശിച്ച കൊച്ചി സ്വദേശി ടി.ജി. നന്ദകുമാര്‍ ഇടനിലക്കാരാണെന്നു സംശയിക്കുന്നു.
    2005ല്‍ കേന്ദ്ര സ്ഥാപനമായ ഡി-ഡാക്കിനു മൂന്നു വര്‍ഷത്തേക്കാണു യുഡിഎഫ് സര്‍ക്കാര്‍ കാരാര്‍ നല്‍കിയത്. 2008ല്‍ കരാര്‍ അവസാനിച്ചു. ആദ്യ ടെന്‍ഡര്‍ വേണ്ടെന്നു വച്ചു സ്വകാര്യ കമ്പനിക്കു വേണ്ടി ഇടതു സര്‍ക്കാര്‍ പുതിയ ടെന്‍ഡര്‍ വിളിക്കുകയായിരുന്നു.
    കെല്‍ട്രോണ്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം 2008ല്‍ പി.സി. ജോര്‍ജ് നിയമസഭയില്‍ ഉന്നയിക്കുകയും എഴുതിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഐടി വകുപ്പിലെ സംഭവത്തെക്കുറിച്ചു മറുപടിപറയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്. നിലപാടു മുഖ്യമന്ത്രി വിശദീകരിക്കണംമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
    ഖജനാവിനു സാമ്പത്തിക നഷ്ടം വരുത്തി, പൊതുനയത്തില്‍ നിന്നുള്ള വ്യതിയാനം, ഔദ്യോഗിക രേഖകള്‍ സ്വകാര്യ കമ്പനിക്ക് അടിയറവയ്ക്കുക എന്നീ തെറ്റുകളാണു സര്‍ക്കാര്‍ ഇതുവഴി ചെയ്തത്. പരസ്യമായി പറയുന്ന കാര്യത്തില്‍ നിന്നു സര്‍ക്കാര്‍ വ്യതിചലിക്കുന്നതിനു തെളിവാണിത്. ഭരണത്തില്‍ വരുമെന്ന കാര്യത്തില്‍ യുഡിഎഫിനു വിശ്വാസമുണ്ടെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു

    ReplyDelete
  2. VS is the most corrupted CM of kerala...

    ReplyDelete
  3. Attack is the best way to defend.. that's why he attacks other politicians.... Munnar, Smart City, etc will there in his list of corruption...

    ReplyDelete
  4. Enquiry should be done on Smart City agreement and Munnar Cat and Mouse play...

    ReplyDelete