Pages

Thursday, April 29, 2010

അടിച്ചമര്‍ത്തലിണ്റ്റെ പ്രത്യയശാസ്ത്രം ഉസ്മാന്‍ പാലക്കാഴി"ഭീകരവാദം ആഗോളതലത്തിലും ഭാരതത്തിലും പൊതുവെ അര്‍ഥമാക്കുന്നത്‌ ഇസ്ളാമികഭീകരതയെ തന്നെയാണ്‌. ആയുധവും യുദ്ധവും കൊ ്‌ മതവ്യാപനം നടത്താന്‍ മുതിര്‍ന്നത്‌ ഇസ്ളാംമതം മാത്രമാണ്‌..." ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരെന്‍റ വാക്കുകളാണിത്‌ (കേസരി, ൨൦൦൬ ഡിസംബര്‍ ൧൦). ഇത്‌ വിചാര കേന്ദ്രത്തില്‍ നിന്ന്‌ വരുന്ന വാക്കുകളോ, വികാര കേന്ദ്രത്തില്‍ നിന്ന്‌ വരുന്ന വാക്കുകളോ? ഇത്‌ സമാധാനമു ാക്കുന്ന വാക്കുകളോ, പ്രകോപനമു ാക്കുന്ന വാക്കുകളോ? "നാണംകെട്ട നുണകള്‍ പറയുക. ചെറിയ നുണകളെക്കാള്‍ ജനങ്ങള്‍ എളുപ്പത്തില്‍ വിശ്വസിക്കുക വാന്‍ നുണകളാണ്‌" ഇതായിരുന്നു ഹിറ്റ്ലറുടെ സാരോപദേശം. അതിെന്‍റ ആവിഷ്കരണമാണ്‌ ഈ വാക്കുകളില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നത്‌. മനുഷ്യനില്‍ നിന്ന്‌ ഉദാത്തമായ മാനുഷികഭാവങ്ങളെ കവര്‍ന്നെടുത്ത്‌ തത്സ്ഥാനത്ത്‌ അക്രമവാഞ്ഛയും നശീകരണത്വരയും നട്ടുപിടിപ്പിക്കുന്ന അപകടകാരിയായ ചിന്താഗതിയാണ്‌ ഫാസിസം. മര്‍ദനമുറകളില്‍ അധിഷ്ഠിതമായ ഒരു ഏകശാസനാധികാര രാഷ്ട്രീയക്രമമാണത്‌. അടിച്ചമര്‍ത്തലിെന്‍റ പ്രത്യയശാസ്ത്രമാണത്‌. ൧൯൯൨ ഡിസംബര്‍ ൬ ന്‌ ബാബരി മസ്ജിദിെന്‍റ ധ്വംസനത്തിലൂടെ ഫാസിസത്തിെന്‍റ ഇന്ത്യന്‍ പതിപ്പാണ്‌ തങ്ങള്‍ എന്ന്‌ വ്യക്തമാക്കുകയാണ്‌ സംഘപരിവാര്‍ ചെയ്തത്‌. ജര്‍മനിയില്‍ ഹിറ്റ്ലര്‍ പയറ്റിയ അതേ അടവുകളാണ്‌ ഇന്ത്യന്‍ ഫാസിസവും പയറ്റിക്കൊ ിരിക്കുന്നത്‌ . ഭൂരിപക്ഷത്തിെന്‍റ മൊത്തക്കുത്തക അവകാശപ്പെടുന്ന ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ന്യൂനപക്ഷം അവരുടെ ചൊല്‍പടിയില്‍ നില്‍ക്കണമെന്ന്‌ അഭിലഷിക്കുന്നവരാണ്‌. നുണപ്രചാരണങ്ങളിലൂടെ പ്രത്യയശാസ്ത്രം വിറ്റഴിക്കാന്‍ അവര്‍ ശ്രമിച്ചുകൊ ിരിക്കുകയും ചെയ്യുന്നു. ഒന്നര പതിറ്റാ ു മുമ്പ്‌ 'കലാകൌമുദി' എഴുതിയത്‌ കാണുക:"ഉയര്‍ന്ന ഉദ്യോഗങ്ങളിലെല്ലാം മുസ്ളിം തള്ളിക്കയറ്റമാണെന്നാണ്‌ ആര്‍. എസ്‌. എസ്‌ പ്രചരണം. എന്നാല്‍ ക്ളാസ്‌ ഒന്ന്‌ ആപ്പീസര്‍മാരില്‍ മുസ്ളിംകളുടെ അനുപാതം ൧:൬ ശതമാനം മാത്രമാണ്‌. മറ്റൊരു പ്രചരണം മുസ്ളിംകള്‍ കുടുംബാസൂത്രണവുമായി സഹകരിക്കാതെ അനിയന്ത്രിതമായി സന്താനോല്‍പാദനത്തിന്‌ തുനിയുന്നുവെന്നാണ്‌. മുസ്ളിംകളില്‍ ബഹുഭാര്യത്വം അപകടകരമായി വളരുന്നുെ ന്നും അവര്‍ പറയുന്നു. യഥാര്‍ഥത്തില്‍ ഔദ്യോഗിക പഠനങ്ങള്‍ കാണിക്കുന്നത്‌ ബഹുഭാര്യത്വം മുസ്ളിംകള്‍ക്കിടയില്‍ ഹിന്ദുക്കളെക്കാള്‍ കുറവാണെന്നാണ്‌" (അനില്‍കുമാര്‍ എ. വി, കലാകൌമുദി, ലക്കം ൯൧൨). ഭൂരിപക്ഷ- ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിച്ചും ഭൂരിപക്ഷത്തിനിടയില്‍ അരക്ഷിത ബോധം സൃഷ്ടിച്ചുമാണ്‌ ജര്‍മനിയില്‍ ൧൯൨൦ കളില്‍ ഫാസിസം വേരുറപ്പിക്കുവാന്‍ ശ്രമിച്ചതെങ്കില്‍ ൧൯൩൦കളില്‍ തന്നെ അതേമാര്‍ഗം ഇന്ത്യന്‍ ഫാസിസ്റ്റുകളും അവലംബിച്ചുതുടങ്ങിയിരുന്നു. ൧൯൩൦കളില്‍ ഡോ. ഹെഡ്ഗെവാര്‍ നടത്തിയ പ്രസംഗങ്ങളിലെ ചില വാചകങ്ങള്‍ കാണുക: "നമ്മുടെ ഹിന്ദുസ്ഥാനം ഇന്ന്‌ നാലുപാടും ആപത്തുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. നാം ദുര്‍ബലരാണ്‌; ഉറക്കം തൂങ്ങികളാണ്‌. ഒരു ഭാഗത്ത്‌ അന്യധര്‍മാവലംബികളായ ഭരണാധികാരികളുടെ രാജകീയ പ്രഭുത്വം; മറുഭാഗത്ത്‌ നമ്മുടെ മേല്‍ മുസല്‍മാന്‍മാര്‍ നടത്തുന്ന ആക്രമണങ്ങള്‍. ഇതിനു ര ിനുമിടയില്‍ പെട്ട നമ്മുടെ ഹിന്ദുസമാജം നട്ടംതരിയുകയാണ്‌. നമ്മെ മുസ്ളിംകളാക്കാന്‍ വേ ി, നമ്മുടെമേല്‍ ചെലുത്തിവരുന്ന അക്രമങ്ങളും നമ്മുടെ അമ്മപെങ്ങന്‍മാരനുഭവിക്കുന്ന അപമാനങ്ങളും വിവരിക്കുവാന്‍ തുടങ്ങിയാല്‍ വിചാരങ്ങള്‍ നിയന്ത്രണാധീനമായിപ്പോകും...." (പ്രസംഗങ്ങള്‍- കത്തുകള്‍, പേജ്‌ ൧൩). ചരിത്രപരമായ അവകാശവാദങ്ങള്‍ നിരത്തിയാണ്‌ സിയോണിസ്റ്റുകള്‍ ഫലസ്തീനിലേക്ക്‌ കുടിയേറിപ്പാര്‍ത്തത്‌; ഫലസ്തീന്‍കാരെ കൊന്നൊടുക്കിയും ആട്ടിയോടിച്ചുമാണ്‌ ഇസ്‌റായേല്‍ രാജ്യം സ്ഥാപിച്ചത്‌. അതേപോലെ ചരിത്രപരമായ അവകാശവാദങ്ങളുന്നയിച്ചാണ്‌ ഗോള്‍വാല്‍ക്കറും ഹെഡ്ഗേവാറും മറ്റും ഇന്ത്യയുടെ മൊത്തക്കുത്തക തങ്ങള്‍ക്കാണെന്ന്‌ പറഞ്ഞതും മുസ്ളിംകളും ക്രിസ്ത്യാനികളുമെല്ലാം വിദേശവംശജരാണെന്നും ഹൈന്ദവ സംസ്കാരത്തില്‍ ലയിച്ചുചേരുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ അവര്‍ക്ക്‌ സ്ഥാനമില്ലെന്ന്‌ പ്രഖ്യാപിച്ചതും. ആ പ്രഖ്യാപനങ്ങളുടെ സാക്ഷാല്‍കാരത്തിനായി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ആത്മാര്‍ഥമായി ശ്രമിച്ചുകൊ ിരിക്കുകയാണെന്നതിനുള്ള ഉദാഹരണങ്ങളാണ്‌ ബാബരിമസ്ജിദ്‌, ഗുജറാത്ത്‌, ഗ്രഹാംസ്റ്റെയിന്‍, രക്തരൂഷിതമായ രഥയാത്രാ സംഭവങ്ങള്‍. സിയോണിസത്തിെന്‍റയും ഇന്ത്യന്‍ ഫാസിസത്തിെന്‍റ യും താല്‍പര്യം ഒന്നാകയാല്‍ ഇരുവിഭാഗങ്ങളും കൈകോര്‍ത്തു പിടിച്ച്‌ മൂന്നോട്ടു പോകുന്നതും നമ്മള്‍ ക ുകൊ ിരിക്കുന്നു. സയണിസ്റ്റു മാതൃകയില്‍ എല്ലാവരും ചരിത്രപരമായ അവകാശവാദങ്ങളുമായി രംഗത്തുവന്നാല്‍ ഭൂഗോളമാകമാനം കലാപകലുഷിതമായിത്തീരുമെന്നതാണ്‌ യാഥാര്‍ഥ്യം. ജര്‍മനിയിലെ ഹിറ്റ്ലറുടെ ഫാസിസം, ഇറ്റലിയിലെ മുസോളിനിയുടെ ഫാസിസം, ഇസ്‌റായേലിലെ സയണിസം എന്നിവ ക്രൂരതയുടെയും മനുഷ്യത്വരാഹിത്യത്തിെന്‍റയും അടിച്ചമര്‍ത്തലിെന്‍റയും പ്രത്യയശാസ്ത്രങ്ങളാളെണന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അവയുമായെല്ലാം നേരില്‍ ബന്ധപ്പെട്ട, അവയുടെ മാതൃക പിന്‍പറ്റുകയും അവയില്‍നിന്ന്‌ ആവേശം ഉള്‍ക്കൊള്ളുകയും ചെയ്ത പാരമ്പര്യം മുസ്ളിംകള്‍ക്കല്ല, മറിച്ച്‌ സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കാണുള്ളതെന്ന യാഥാര്‍ഥ്യം നിഷേധിക്കുവാന്‍ കഴിയുമോ? നൈനാന്‍ കോശി എഴുതുന്നു:"ഫാസിസത്തിെന്‍റ വസന്തകാലമായിരുന്ന ൧൯൩൯ മുതലേ സവര്‍ക്കറും അദ്ദേഹം നയിച്ച ഹിന്ദുമഹാസഭയും ആത്യന്തികമായി തെരഞ്ഞെടുത്ത അന്താരാഷ്ട്ര മാതൃക ഫാസിസ്റ്റ്‌ ജര്‍മനിയുടെതായിരുന്നു. ൧൯൩൯ മാര്‍ച്ച്‌ ൨൫-ന്‌ ഹിന്ദു മഹാസഭയുടെതായി ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: "ആര്യസംസ്കാരത്തിെന്‍റ ആത്മീയ ഉണര്‍ച്ചയ്ക്കുള്ള ജര്‍മനിയുടെ ആശയഗതിയും സ്വസ്തികയുടെ മഹിമവല്‍കരണവും, ഇന്ത്യയിലെ മതബോധവും വിവേകവുമുള്ള ഹിന്ദുക്കള്‍ സ്വാഗതം ചെയ്യുന്നു" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌൪൯). 'എക്കണോമിക്ക്‌ ആനൃ പൊളിറ്റിക്കല്‍ വീക്കിലി'യിലെഴുതിയ "൧൯൩൦കളിലെ ഹിന്ദുത്വത്തിെന്‍റ വൈദേശിക ബന്ധങ്ങള്‍" എന്ന ലേഖനത്തില്‍ (ജനുവരി ൨൨, ൨൦൦) മാര്‍സിയ കാസലാരി, ഹിന്ദുത്വത്തിെന്‍റ ആവിര്‍ഭാവത്തിലും വളര്‍ച്ചയിലുമുള്ള വിദേശബന്ധത്തിന്‌ ശക്തമായ തെളിവ്‌ ഹാജരാക്കിയിരുന്നു. "ഹിന്ദു ദേശീയ പ്രസ്ഥാനങ്ങളും അതിലുപരി അവരുടെ പ്രതിയോഗികളും പൊലീസും സൃഷ്ടിച്ച പ്രാഥമിക രേഖകളുടെ സൂക്ഷ്മമായ പരിശോധന ഇറ്റാലിയന്‍ ഫാസിസവും ഹിന്ദുസംഘടനകളുമായുള്ള ബന്ധം വെളിച്ചത്തുകൊണ്ടുവരുന്നവയാണ്‌. വളരെ പ്രധാനപ്പെട്ട ഹിന്ദു ദേശീയ പ്രസ്ഥാനങ്ങള്‍ യഥാര്‍ഥത്തില്‍ ബോധപൂര്‍വമായി ഫാസിസ്റ്റ്‌ ആശയങ്ങള്‍ പിന്തുടര്‍ന്നു എന്നു മാത്രമല്ലഫാസിസ്റ്റ്‌ ഇറ്റലിയുമായിവളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തു". ഫാസിസ്റ്റ്‌ ഭരണകൂടവുമായും മുസോളിനിയുമായും ബന്ധം പുലര്‍ത്തിയ ആദ്യ ഹിന്ദുദേശീയവാദി ബി. എസ്‌. മുണ്‍ജെ എന്ന ആര്‍. എസ്‌. എസ്‌ നേതാവായിരുന്നു. ഹെഡ്ഗെവാറിെന്‍റ ഉപദേഷ്ടാവും ആത്മാര്‍ഥ സുഹൃത്തുമായിരുന്നു മുണ്‍ജെ. വട്ടമേശ സമ്മേളനത്തില്‍ പോയി മടങ്ങിവന്ന വേളയില്‍ യൂറോപ്പ്‌ സന്ദര്‍ശിച്ചു. ഇറ്റലി സന്ദര്‍ശിക്കാനാണ്‌ ഏറെ സമയം ചെലവഴിച്ചത്‌. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട സൈനിക സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വളരെ പ്രാധാന്യം അര്‍ഹിക്കുന്നത്‌ അദ്ദേഹം മുസോളിനിയെ സന്ദര്‍ശിച്ചതാണ്‌" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌ ൪൮). ഫാസിസം അസഹിഷ്ണുതയാണെന്നും ഹിന്ദുമതത്തിന്‌ അത്‌ അന്യമാണെന്നും കേസരി എഴുതിവിട്ടു. ഹിന്ദുമതത്തിന്‌ അത്‌ അന്യമാണെന്നത്‌ ശരിയാണ്‌. എന്നാല്‍ ആര്‍. എസ്‌. എസ്‌ ഒരു ഫാസിസ്റ്റ്‌ സംഘടനയാണെന്ന്‌ ഹെഡ്ഗെവാറിെന്‍റ ഉപദേഷ്ടാവും ആര്‍. എസ്‌. എസ്‌ നേതാവുമായിരുന്ന മുണ്‍ജെ ഇറ്റലി സന്ദര്‍ശന വേളയില്‍ ഫാസിസ്റ്റ്‌ സംഘടനയായ ബലീലയെ പ്രകീര്‍ത്തിച്ചുകൊ ്‌ എഴുതവെ ഡയറിയില്‍ കുറിച്ചിട്ടു ്‌! കാണുക: "ഫാസിസ്റ്റ്‌ ആശയം ശരിക്കും ജനങ്ങള്‍ക്കിടയില്‍ ഐക്യം എന്ന ധാരണ സ്പഷ്ടമാക്കുന്നു..... ഇന്ത്യക്ക്‌ പ്രത്യേകിച്ച്‌ ഹിന്ദു ഇന്ത്യക്ക്‌ സൈനികവല്‍കരിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും അത്തരം ഒരു സംഘടന ആവശ്യമാണ്‌. തികച്ചും സ്വതന്ത്രമായി ആവിഷ്കരിച്ചതാണെങ്കിലും നമ്മുടെ സംഘടനയായ രാഷ്ട്രീയ സ്വയം സേവക സംഘം അത്തരത്തിലൊന്നാണ്‌" (മതം, മാര്‍ക്സിസം, മതേതരത്വം, നൈനാന്‍ കോശി, പേജ്‌ ൪൮-൪൯). നോക്കുക! ആര്‍. എസ്‌. എസ്‌ നേതാവ്‌ തുറന്നുപറയുന്നു; തങ്ങളുടെത്‌ ഒരു ഫാസിസ്റ്റ്‌ സംഘടനയാണെന്ന്‌. ഫാസിസം ഹിന്ദുത്വത്തിന്‌ അന്യമാണെന്നെഴുതിയ കേസരിക്കാര്‍ പറയുക; അപ്പറഞ്ഞതനുസരിച്ച്‌ ആര്‍. എസ്‌. എസിന്‌ ഹിന്ദുത്വവുമായി ബന്ധമില്ല എന്നുവരില്ലേ. ഫാസിസം അസഹിഷ്ണുതയാണെന്ന്‌ കേസരി എഴുതുമ്പോള്‍ മുണ്‍ജെ പറഞ്ഞത്‌ ഫാസിസം ഐക്യമു ാക്കുന്നു എന്നും!ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്ന്‌ എങ്ങനെ പറയും? ഹിന്ദുത്വം ഭ്രഷ്ട്‌ കല്‍പിച്ചിരിക്കുന്ന അവര്‍ണരും വിജാതീയരും ഇന്ത്യയിലെ ജനസംഖ്യയുടെ ൬൦ ശതമാനത്തിലേറെ വരും. ഇന്ത്യയിലെ ആദിമനിവാസികള്‍ അവര്‍ണരാണ്‌. അവര്‍ ഹിന്ദുമതത്തിന്‌ പുറത്താണ്‌ താനും. വടക്കേ ഇന്ത്യയില്‍ അരങ്ങേറികൊ ിരിക്കുന്ന ദലിത്‌ പീഡന വാര്‍ത്തകള്‍ ഇതുമായി കൂട്ടിവായിക്കുക. ചത്തപശുവിെന്‍റ തോലുരിച്ചതിന്‌ നാലഞ്ച്‌ അവര്‍ണരെ ചുട്ടെരിച്ചത്‌ ആരാണെന്നും അതിനവരെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരുന്നുവെന്നതും ഓര്‍ക്കുക. പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ ജോലി സംവരണം ചെയ്യുവാന്‍ നിര്‍ദേശിക്കുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കാതിരിക്കുവാന്‍ ആത്മാഹുതി വരെ നടത്തി പ്രതിഷേധിക്കുവാനും അതിെന്‍റ പേരില്‍ കലാപങ്ങള്‍ അഴിച്ചുവിടുവാനും ആരാണ്‌ നേതൃത്വം നല്‍കിയതെന്ന്‌ അറിയാത്തവരല്ല ഇന്ത്യന്‍ ജനത. ഇന്ത്യന്‍ ഫാസിസം സൂക്ഷ്മമായ അര്‍ഥത്തില്‍ സവര്‍ണ പ്രത്യയശാസ്ത്രത്തിെന്‍റ രാഷ്ട്രീയാവിഷ്കാരമാണെന്ന്‌ വ്യക്തം. (അവസാനിച്ചു)

No comments:

Post a Comment